പെണ്ണിനെ ബാക്കി വച്ചത് മോദിയോട് പോയി പറയാൻ ആയിരുന്നു അത്രേ.പെണ്ണ് പറഞ്ഞത് മോദി കേട്ടു. മോദി പറഞ്ഞ് സൈന്യം ദൗത്യത്തിന് ഒരു പേരും ഇട്ടു. സിന്ദൂർ.. ഇന്ന് രാവിലെ എവിടെയോ വായിച്ചതാണിത്.. എന്തായാലും അതേ ആ നിസ്സഹായരായ സ്ത്രീകളുടെ കണ്ണീരിന് ഉള്ള പകരം നമ്മുടെ ഇന്ത്യ ചോദിച്ചു കഴിഞ്ഞു അവർ ഇവിടെ 26 സാധാരണക്കാരുടെ രക്തം ചിന്തിച്ചപ്പോൾ നമ്മുടെ രാജ്യം അവർക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകി കഴിഞ്ഞു.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഭീകര നിമിഷങ്ങളില്‍ നിന്നും മുക്തയായിട്ടില്ല മഞ്ജുനാഥിന്റെ ഭാര്യ പല്ലവി. മകന്റെയും തന്റെയും കണ്‍മുന്നില്‍വച്ചാണ് മഞ്ജുനാഥിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പല്ലവിയെ നിറ കണ്ണീരോടെ പറഞ്ഞിരുന്നു.ആക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയതായി പല്ലവി പറഞ്ഞിരുന്നു.
മൂന്നു നാലു പേര്‍ ഞങ്ങളെ ആക്രമിച്ചു. എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് അവരോട് ഞാന്‍ പറഞ്ഞു. നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് അവരില്‍ ഒരാള്‍ മറുപടി നല്‍കിയത്. ഇതൊരു ദുഃസ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് തങ്ങളെ രക്ഷിച്ചത്.’ പല്ലവി അന്ന് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.. ഇങ്ങനെയാണ്. അങ്ങനെ കരഞ്ഞ 26 ഭാര്യമാരുടെ കരച്ചില്‍ ഇന്ത്യ ഗൗരവത്തില്‍ എടുത്തു. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ ഭീകരതയ്ക്കാണ് തിരിച്ചടി നല്‍കിയത്. ‘ഓപ്പറേഷന്‍ സിന്ദുര്‍’ എന്ന പേരിലൂടെ ആ ക്രൂരതയ്ക്ക് തിരിച്ചടി നല്‍കി. എല്ലാം രാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീക്ഷിച്ചു. ഇന്ത്യന്‍ മണ്ണില്‍ നിന്നു കൊണ്ട് അവര്‍ക്ക് മറുപടി നല്‍കി ഇന്ത്യ. അതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. എല്ലാ അര്‍ത്ഥത്തിലും കഴിഞ്ഞ രാത്രി ഇന്ത്യയുടെ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഉണര്‍ന്നിരിക്കുകയായിരുന്നു. ഡല്‍ഹി ഉണര്‍ന്നിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ കത്തി ചാമ്പലായി. ഇനി നമ്മുടെ മണ്ണിനെ തൊടാനുള്ള ധൈര്യം ആ ഭീകരവാദികൾക്ക് ഉണ്ടാവരുന്നത്.. ഇല്ല ഉണ്ടാവില്ല. കാരണം അത്രത്തോളം ഭീകരമായിരുന്നു ഇന്നലെ സംഭവിച്ചതെല്ലാം.
തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് വേണ്ടി വ്യക്തമായ പദ്ധതി തന്നെ തയ്യറാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാം നിരീക്ഷിച്ചു. തന്ത്രങ്ങളൊരുക്കിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു. മൂന്ന് സേനകളേയും അദ്ദേഹം ഏകോപിപ്പിച്ചു. അങ്ങനെ നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്ന അഹങ്കാരം പറഞ്ഞ തീവ്രവാദികള്‍ക്ക് ഇന്ത്യ മറുപടി നല്‍കി. പതിനെഞ്ചാം ദിവസം പാക്കിസ്ഥാന്‍ ഉണര്‍ന്നത് ഓപ്പറേഷന്‍ സിന്ദൂറിന്റെ നാശനഷ്ടത്തിന്റെ തീവ്രത തിരിച്ചറിഞ്ഞാണ്. ഒരാള്‍ മരിച്ചാല്‍ പതിനാറാം ദിവസം ഇന്ത്യന്‍ വിശ്വാസങ്ങളില്‍ നിര്‍ണ്ണായക ദിനമാണ്. പ്രധാനപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന ദിവസം. അതിന് മുമ്പ് തന്നെ തിരിച്ചടി നല്‍കിയെന്നതാണ് നിര്‍ണ്ണായകം. അങ്ങനെ ആ വിധവകളുടെ കണ്ണീരിന് ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ പ്രതികാരം വീട്ടുന്നു. എല്ലാം തല്‍സമയം മോദി നിരീക്ഷിച്ചു. ലക്ഷ്യം നേടിയ ശേഷം അമേരിക്കയെ അടക്കം സംഭവിച്ചത് ഇന്ത്യ അറിയിച്ചു. എല്ലാവരും ഇന്ത്യയെ പിന്തുണയ്ക്കുന്ന സമീപനമാണ് എടുത്തത്.
നിരപരാധികളായ 26 ഇന്ത്യക്കാരുടെ രക്തം വീണ പഹല്‍ഗാം ഭീകരാക്രമണത്തിന് 14 ദിവസത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടിയെന്നതാണ് വസ്തുത. എന്നാൽ അതേ സമയം തന്നെ ഇന്ത്യന്‍ മിന്നല്‍ മിസൈല്‍ ആക്രമണങ്ങള്‍ തുറന്നു കാട്ടിയത് പാക്കിസ്ഥാന്റെ ‘തള്ളലുകളുടെ’ പൊള്ളത്തരം കൂടിയാണ് അതും നമ്മൾ ഇവിടെ പറഞ്ഞെ തീരു… അതിര്‍ത്തിക്കപ്പുറം സകലതും കത്തിയെരിയുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത നിരാശയില്‍ പാക്കിസ്ഥാന്‍ മാറുകയാണ്. അതിശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. ഉപഗ്രഹ സഹായത്തോടെ നാശ നഷ്ടവും ഇന്ത്യ പകര്‍ത്തി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും നീറ് കിലോമീറ്റര്‍ അകലെ വരെ ഇന്ത്യന്‍ മിസൈലുകള്‍ എത്തി. കര-നാവിക-വ്യോമ സേനകളെല്ലാം പങ്കാളികളായി. ആക്രമിച്ചതെല്ലാം ഭീകര കേന്ദ്രങ്ങളാണ്. പാക്കിസ്ഥാന് ഒരു സൂചന പോലും നല്‍കാതെ ഒന്‍പതു കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് രണ്ടു ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ തകര്‍ത്തതെന്നാണ്. എന്നാല്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവും ഈ ആക്രമണത്തില്‍ ഉണ്ടായിട്ടില്ല. അതിര്‍ത്തിയ്ക്ക് ഇ്പ്പുറം നിന്നുള്ള മിസൈലുകളാണ് പാക്കിസ്ഥാന്റെ പ്രതിരോധത്തെ തകര്‍ത്തത്. ചില വിമാനങ്ങള്‍ അതിര്‍ത്തിയ്ക്ക അപ്പുറത്തേക്ക് പോയെങ്കിലും അവയെല്ലാം ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തുകയും ചെയ്തു. ഇന്ത്യയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുട്ടില്‍ തപ്പി പാക് സൈന്യം വ്യാജ അവകാശ വാദങ്ങളുമായി എത്തുകയാണ്. യുദ്ധ ഗെയിമുകളുടെ അടക്കം വീഡിയോ പ്രചരിപ്പിച്ച് വ്യാജ അവകാശ വാദങ്ങള്‍ നടത്തുന്നു. ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറം എല്ലാം കത്തിയെരിയുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത നിരാശയില്‍ പാക്കിസ്ഥാന്‍ കള്ളക്കഥകള്‍ ഒരുക്കുന്നു.
ഏപ്രില്‍ 22 നാണ് കശ്മീരിലെ പഹല്‍ഗാമില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 പേരെ വധിച്ചത്. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റന്‍സ് ഫ്രണ്ട്’ ( ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുക്കുകയും ചെയ്തു. തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്നു പുലര്‍ച്ചെഏകദേശം ഒരു 1.44 ഓടെയാണ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒന്‍പതു ഭീകര താവളങ്ങള്‍ ആക്രമിച്ചത്.പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരേ ആക്രമണം നടത്തിയിട്ടില്ലെന്നും ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. കോട്ലി, മുരിദ്‌കെ, ബഹാവല്‍പുര്‍, മുസാഫറാബാദ് എന്നിവിടങ്ങളില്‍ അടക്കമാണ് ആക്രമണം നടന്നത്. ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് ഈ മുരിദ്‌കെ. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍. ആക്രമണം നടന്നതായി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. തിരിച്ചടിക്കുമെന്നു പാക്ക് പ്രധാനമന്ത്രിയുടെ ഭീഷണിയുമുണ്ട്. അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിവയ്പ് ആരംഭിച്ചിട്ടുമുണ്ട്.ഉറിയിലാണ് കനത്ത ഷെല്ലിംഗ് നടക്കുന്നത്. ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ പാകിസ്ഥാന്‍ അടച്ചു. ഈ മേഖലയില്‍ ജനങ്ങള്‍ക്ക് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. ജമ്മു കാശ്മീരിലും പഞ്ചാബിലുമടക്കമുള്ള വ്യോമസംവിധാനങ്ങള്‍ക്ക് ഇന്ത്യ സൈനിക നടപടിക്ക് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും വിവരമുണ്ട്. ‘നീതി നടപ്പാക്കി, ജയ് ഹിന്ദ്’ എന്നാണ് എക്സില്‍ സൈന്യം ഈ സൈനിക നടപടിയെ കുറിച്ച് അറിയിച്ചത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ.