കശ്മീരിലെ പഹൽഗാമിലും ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപവും നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യയും ജർമ്മനിയും സംയുക്ത പ്രസ്താവന പുറത്തിറക്കി.പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജർമ്മൻ പ്രസിഡന്റ് ഫ്രെഡറിക് മെർസുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ സംയുക്ത പ്രസ്താവന ഉണ്ടായത് . ഇന്ന് ഉച്ചക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഗംഭീര സ്വീകരണം നൽകി. തുടർന്ന് ഇരു നേതാക്കളും സബർമതി ആശ്രമം സന്ദർശിച്ചു. സബർമതി നദിയുടെ തീരത്ത് നടന്ന അന്താരാഷ്‌ട്ര ബിരുദദാന ചടങ്ങിലും അവർ പങ്കെടുത്തു. കഴിഞ്ഞ മേയിൽ അധികാരമേറ്റതിനുശേഷം ഒരു ഏഷ്യൻ രാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്.
കശ്മീരിലെ പഹൽഗാമിലും ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപവും നടന്ന ഭീകരാക്രമണങ്ങളെ ഇന്ത്യ-ജർമ്മനി സംയുക്ത പ്രസ്താവന അപലപിച്ചു
