ഇന്ത്യ ഇനിയും പകരം ചോദിക്കും, പാകിസ്ഥാന്റെ ക്രൂരതകൾക്ക് അണിയറയിൽ വൻ പദ്ധതി

ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഒമ്പത് ആക്രമണങ്ങള്‍ നടത്തിയതോടെ – ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ ഒരു കൊടുങ്കാറ്റായി മാറിയിരിക്കുന്നു.. എന്നാൽ ഇന്ത്യയുടെ ആക്രമണങ്ങളോടുള്ള പാകിസ്ഥാന്റെ പ്രതികരണം സാധാരണക്കാര്‍ക്ക് നേരെ മനഃപൂര്‍വ്വം പീരങ്കി വെടിവയ്പ്പ് നടത്തുക എന്നതായിരുന്നു,.. നമുക്ക് ഒരിക്കലും ഷമിക്കാൻ സാധിക്കാത്ത സാധാരണക്കാരന് നേരെയുള്ള പാകിസ്ഥാൻറെ ഈ ക്രൂരതക്ക് ഇന്ത്യ വീണ്ടും കച്ചമുറുക്കി ഉടുക്കുക ആണ്.. ഇനി എന്ത് വില കൊടുത്തും ഈ ക്രൂരതക്ക് പകരം ചോദിക്കുവാനും ഈ കുരുതിയെ വേരോടെ പിഴുതെടുക്കാനും.. നമുക്ക് നോക്കാം എന്താണ് സംഭവിക്കുന്നതെന്ന്.

ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് പാകിസ്ഥാൻ നടത്തിയ ഷെല്ലിംഗിൽ കാശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 നാട്ടുകാർ ആണ് നിലവിൽ കൊല്ലപ്പെട്ടിരിക്കുന്നത്.. 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു… ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പൂഞ്ചിൽ അതിർത്തിയിലെ മലമുകളിൽ നിന്ന് പാക് സൈനികർ നിരപരാധികളായ കശ്മീരികൾക്ക് നേരെ ഷെല്ലാക്രമണം നടത്തുകയായിരുന്നു. അഞ്ച് വീടുകൾ തകർന്നു. പ്രദേശത്തെ സലാമാബാദ് ഗ്രാമത്തിലാണ് പാക് ആക്രമണം നാശം വിതച്ചത്.പ്രദേശത്തുളളവർ സ്ഥലം വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു. അതിനാൽ തന്നെ പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുമോ എന്ന ചോദ്യമാണ് നമുക്ക് മുമ്പിൽ ഉള്ളത്.. എന്നാൽ അത് ചോദിക്കുന്നതിന് മുമ്പ്, ഉത്തരം കണ്ടെത്തേണ്ട ഒരു അടിസ്ഥാന ചോദ്യമുണ്ട്. രണ്ട് രാജ്യങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍, നടപടികള്‍ ഇപ്പോഴും യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുമോ? പ്രതിരോധ, തന്ത്രപരമായ കാര്യ വിശകലന വിദഗ്ധന്‍ കേണല്‍ ദാന്‍വീര്‍ സിംഗ് (റിട്ട.) പറയുന്നതനുസരിച്ച് ഈ നീക്കം യുദ്ധകുറ്റകൃത്യമാണെന്നാണ്. അതേസമയം

യുദ്ധം ഔപചാരികമായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ശത്രുതയുടെ നിലനില്‍പ്പിനെ അടിസ്ഥാനമാക്കിയാണ് ആധുനിക അന്താരാഷ്ട്ര മാനുഷിക നിയമം ബാധകമാകുന്നത്. ‘പാകിസ്ഥാന്‍ സൈന്യം നേരിട്ടും മനഃപൂര്‍വ്വമായും ഇന്ത്യന്‍ സിവിലിയന്മാരെ ലക്ഷ്യമിടുന്നത് മനുഷ്യാവകാശ ലംഘനം മാത്രമല്ല, യുദ്ധക്കുറ്റവുമാണെന്ന് കേണല്‍ സിംഗ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം പാകിസ്ഥാൻ ഈ ആക്രമണത്തിന് പിന്നാലെ നടത്തിയ കള്ളക്ഥകളും പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് നമുക്ക് മുമ്പിൽ ഉള്ളത്.. അതായത്, മസൂദ് അസറിന്റെ പൊട്ടിക്കരച്ചിലോടെ തകര്‍ന്നത് പാക്കിസ്ഥാന്റെ കള്ളക്കഥകളാണ്. ഇന്ത്യന്‍ വിമാനങ്ങളെ ആക്രമിച്ച് തകര്‍ത്തു എന്നതടക്കമുള്ള വ്യാജ കഥകള്‍ ആണ് അവർ ഉയർത്തി പിടിച്ചു കൊണ്ടിരുന്നത്.. മസൂദിന്റെ കരച്ചിലോടെ അതങ്ങ് പൊളിഞ്ഞു കിട്ടി . ഇന്ത്യ ആക്രമിച്ചത് തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രമാണെന്നും വ്യക്തമായി. എല്ലാത്തിലും ഉപരി 21 ഭീകര കേന്ദ്രങ്ങളുടെ പട്ടികയും പുറത്തു വിട്ടു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കരുത്തായിരുന്നു ഇത്. പാക്കിസ്ഥാന്‍ അടങ്ങിയാല്‍ ഇന്ത്യ ഒതുങ്ങും. രാജ്യം ഒന്നടങ്കം ആഗ്രഹിച്ചത് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നടപ്പാക്കിയെന്നതാണ് വസ്തുത. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്നലെ പുലര്‍ച്ചെ പാക്കിസ്ഥാനിലും പാക് അധിനിവേശ കാഷ്മീരിലുമായി ഭീകരരുടെ ഒന്പതു കേന്ദ്രങ്ങള്‍ സൈന്യം തരിപ്പണമാക്കി. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ തകര്‍ന്നടിഞ്ഞത് മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാന്‍ വളര്‍ത്തി വലുതാക്കിയ ഭീകരരുടെപരിശീലനകേന്ദ്രങ്ങളാണ്. ജെയ്ഷ്-ഇ- മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവല്‍പുരിലെ മര്‍ക്കസ് സുബ്ഹാനള്ളാ തീവ്രവാദ ക്യാന്പ് അടക്കം ഇന്ത്യന്‍ സേന തീഗോളമാക്കി. കൃത്യമായ കണക്കുകൂട്ടലുകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു ഇന്ത്യന്‍ സേനയുടെ ആക്രമണം. പിന്നാലെ ലോകരാജ്യങ്ങളെയെല്ലാം വിഷയം കൃത്യമായി ധരിപ്പിച്ചു. അമേരിക്ക, റഷ്യ, ബ്രിട്ടന്‍ അടക്കമുള്ള ലോകരാജ്യങ്ങള്‍ തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നീക്കത്തിനു പിന്തുണയുമായി രംഗത്തുവന്നു. മാത്രവുമല്ല എല്ലാ അര്‍ത്ഥത്തിലും അതായത് രാഷ്ട്രീയ ഭേദമന്യേ ഇന്ത്യ ഒരുമിച്ച നിമിഷങ്ങൾ കൂടി ആയിരുന്നു ഇത് . പാര്‍ലമെന്റില്‍ സര്‍വകക്ഷിയോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യന്‍ തിരിച്ചടി പ്രതീക്ഷിച്ച പാക്കിസ്ഥാന്‍ 15 ദിവസവും ആശയക്കുഴപ്പത്തിലായിരുന്നു. തിരിച്ചടിക്കുള്ള മികച്ച ആസൂത്രണം ഇന്ത്യ നടത്തുമ്പോള്‍, മിന്നലാക്രമണം വരുമെന്ന് പാകിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും പൂഞ്ചിലും ഉറിയിലും അവർ വീണ്ടും ക്രൂരത തുടരുമ്പോൾ ഇന്ത്യ ഇതിലും ഭീകരമായ തിരിച്ചടി നൽകും എന്നത് തീർച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *