ഇന്ത്യയുടെ ആജന്മ ശത്രുവായ പാക്കിസ്ഥാന് സമാധാനം നഷ്ടപ്പെട്ടിട്ട് ദിവസങ്ങൾ ആയി.., എന്നാൽ അറിഞ്ഞുവെച്ചു കൊണ്ടും പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ ഒരു അയവും വരുത്തുന്നില്ല താനും. അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുമ്പോള്‍ സംഘര്‍ഷം മൂര്‍ഛിക്കാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും. ഇന്ത്യ നല്‍കിയ വിട്ടുവീഴ്ച്ചയില്ലാത്ത തിരിച്ചടികള്‍ക്കെതിരേ പാകിസ്ഥാന്‍ റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
എന്നാൽ അപ്പോഴും പ്രകോപനപരമായ പ്രസ്താവനകളാണ് പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും തുടരുന്നത്. സംഘര്‍ഷത്തിന് മൂര്‍ച്ച കൂട്ടുന്ന നിലപാടുകളാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ആക്രമണം ആരംഭിച്ചേക്കാമെന്ന് ഖ്വാജ മുഹമ്മദ് പറഞ്ഞു. ഇതിന് അവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാനമായ പ്രതികരണം ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്ത തരാരും നടത്തിയിരുന്നു.പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടതായും ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. എന്നാൽ ഇവരുടെ ഒക്കെ പ്രകോപനം വെറും വായ്‌താളത്തിൽ മാത്രമേ ഉള്ളു.. അത് ലോകത്തിന് മുഴുവൻ അറിയാവുന്ന കാര്യമാണ്.. കയ്യിൽ ആയുധം ഉണ്ടായാൽ പോലും അതെങ്ങനെ പ്രയോഗിക്കണം എന്ന് അറിയാത്ത കൂട്ടരാണവർ.. അത് പോലെ തന്നെ സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ഒരു യുദ്ധസാഹചര്യമുണ്ടായാൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് ഒരു ആഴ്ച പോലും നീണ്ടുനിൽക്കുന്ന പോരാട്ടം നടത്താൻ ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും ഇല്ല. മറുവശത്ത്, പാക്കിസ്ഥാനെ നിയന്ത്രിക്കാൻ കഴിയുന്ന അത്യാധുനികവും മാരകവുമായ ആയുധങ്ങൾ ഇന്ത്യയുടെ പക്കലുണ്ട് താനും. അതിലൊന്നാണ് റാംപേജ് മിസൈൽ. ആകാശത്ത് നിന്ന് കരയിലേക്ക് ആക്രമണം നടത്താൻ കഴിവുള്ള ‘റാംപേജ് മിസൈൽ’ ഇപ്പോൾ ഇന്ത്യൻ വ്യോമസേനയുടെയും ഇന്ത്യൻ നാവികസേനയുടെയും ഭാഗമായി മാറിയിരിക്കുകയാണ്. ഈ മാരകായുധം ഇന്ത്യയ്ക്കും ഇസ്രയേലിനും മാത്രമേ ലഭ്യമാകൂ എന്നതാണ് പ്രത്യേകത. കടലിൽ നിന്ന് ശത്രു സ്ഥാനങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുന്ന ഈ മിസൈലിന് വരും കാലങ്ങളിൽ യുദ്ധ തന്ത്രങ്ങളിൽ കാര്യമായ മാറ്റം വരുത്താൻ കഴിയും. ഇസ്രയേലി എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും ഇസ്രയേലി പ്രതിരോധ സ്ഥാപനമായ എൽബിറ്റും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് റാംപേജ് മിസൈൽ. റഡാറിൽ നിന്ന് ലക്ഷ്യത്തിലേക്ക് നേരിട്ട് ആക്രമണം നടത്താൻ കഴിയുന്നത്ര വേഗത ഇതിന് ഉണ്ട്. ഏകദേശം 250 കിലോമീറ്റർ ദൂരം വരെ വളരെ കൃത്യമായ ആക്രമണങ്ങൾ നടത്താൻ ഈ മിസൈലിന് കഴിയും. ശ്രദ്ധേയമായി, Su-30MKI, പോലുള്ള യുദ്ധവിമാനങ്ങളിൽ നിന്ന് ഇത് വിക്ഷേപിക്കാൻ കഴിയും, അതുവഴി ഇന്ത്യയുടെ വ്യോമസേനയെയും നാവികസേനയെയും ശക്തിപ്പെടുത്താൻ സാധിക്കും. ഈ മിസൈലിന്റെ പ്രത്യേകതകളെക്കുറിച്ച് പറയുമ്പോൾ, എടുത്ത് പറയേണ്ടത് ഇതിന്റെ സൂപ്പർസോണിക് വേഗതയാണ്. റാംപേജിന്റെ വേഗത ശബ്ദത്തിന്റെ വേഗതയേക്കാൾ വളരെ കൂടുതലാണ്, ഇത് ശത്രുവിന് ഒന്ന് ചിന്തിക്കാനുള്ള സമയം പോലും നൽകുന്നില്ല. ഇതിന്റെ റഡാർ പ്രൂഫ് ആക്രമണമാണ് മറ്റൊരു പ്രത്യേകത. ഇലക്ട്രോണിക് ജാമിംഗ് ഇതിന് തടസ്സമാകുന്നില്ല എന്നതിനാൽ തന്നെ ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങൾ ഇതിനു മുന്നിൽ തീർത്തും പരാജയപ്പെടുന്നു.വൻ മതിലുകൾ തുളച്ചു കയറാനുള്ള ശക്തി ഇതിനുണ്ട്, അതിനാൽ ബങ്കറുകളായാലും, വ്യോമതാവളങ്ങളായാലും, ആയുധ ഡിപ്പോകളായാലും, ഈ മിസൈലുകൾക്ക് എന്തും എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയും. കുറഞ്ഞ വിലയും ഈ മിസൈലിന്റെ ഒരു പ്രത്യേകതയാണ്. റാംപേജ് മിസൈലിന്റെ വില താരതമ്യേന കുറവാണ്, പക്ഷേ അതിന്റെ ആഘാതം ശത്രുവിന് വിനാശകരമാണ്. ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ നാവികസേനയും അവരുടെ മിഗ്-29, ഫ്ലൈയിംഗ് ബോട്ട് വിമാനങ്ങളിൽ റാംപേജ് മിസൈൽ സ്ഥാപിച്ചിട്ടുണ്ട്.
120 കിലോമീറ്റർ പരിധിയുള്ള ഫതഹ്, 450 കിലോമീറ്റർ പരിധിയുള്ള അബ്ദാലി എന്നീ ഉപരിതല മിസൈലുകൾ പ്രദർശിപ്പിച്ചുകൊണ്ട് ആണ് പാക്കിസ്ഥാൻ അടുത്തിടെ നടത്തിയ മിസൈൽ പരീക്ഷണങ്ങൾ വാർത്തകളിൽ ഇടം നേടിക്കൊണ്ടിരിക്കുന്നത്. ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) അവകാശപ്പെടുന്നത് ഈ പരീക്ഷണങ്ങൾ അവരുടെ “പ്രവർത്തന സന്നദ്ധതയും” “നൂതന നാവിഗേഷൻ സംവിധാനങ്ങളും” പ്രകടമാക്കുന്നു എന്നാണ്. എന്നാൽ ഇത് ഒന്നും ഇന്ത്യയുടെ ഉറക്കം കെടുത്താൻ പോന്നവ പോലുമല്ല എന്നതാണ് സത്യം.
നിലവിൽ.. അതിർത്തി ലംഘിച്ചുള്ള വെടിവെപ്പിലൂടെയും, രണ്ടാം ഘട്ട മിസൈൽ പരീക്ഷണങ്ങളിലൂടെയും ഒക്കെ ഇന്ത്യയെ അങ്ങ് ഭയപ്പെടുത്തി കളയാം എന്ന വ്യാമോഹത്തിലാണ് അവരുള്ളത്. എന്നാൽ അത്യാധുനിക സാങ്കേതികവിദ്യയുടെയും ശക്തമായ പ്രതിരോധ തന്ത്രത്തിന്റെയും പിന്തുണയുള്ള ഇന്ത്യയുടെ മിസൈൽ ആയുധശേഖരം പാക്കിസ്ഥാന്റെ ശേഷികൾ മറികടക്കുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം സംഘർഷം രൂക്ഷമാകുമ്പോൾ, പാക്കിസ്ഥാന്റെ മിസൈൽ പ്രകടനങ്ങളെല്ലാം ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ദുർബലമായ ശ്രമമല്ലാതെ മറ്റൊന്നുമല്ല.
120 കിലോമീറ്റർ ദൂരപരിധിയുള്ള ഫത്ത ഒരു ഹ്രസ്വ-ദൂര തന്ത്രപരമായ മിസൈലാണ്. 450 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അബ്ദാലി കുറച്ചുകൂടി ഹൈ പെർഫോമൻസ് ഉള്ളവയാണെങ്കിലും അത് ഇപ്പോഴും ഹ്രസ്വ-ഇടത്തരം ശ്രേണിയിൽ പെടുന്നു. ഈ പരീക്ഷണങ്ങൾ അവയുടെ കൃത്യതയും നാവിഗേഷൻ സംവിധാനങ്ങളും സാധൂകരിക്കുന്നുവെന്ന് പാക്കിസ്ഥാൻ പറയുന്നത് ശരിയാണ് എന്നിരിക്കെ തന്നെ അവ ഇന്ത്യയുടെ മിസൈൽ ശക്തിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു സ്കൂട്ടറിനെ ഒരു സൂപ്പർസോണിക് ജെറ്റിനോട് താരതമ്യം ചെയ്യുന്നത് പോലെയാണ് എന്ന് വിദഗ്ധർ പറയുന്നു.