പശ്ചിമേഷ്യയിൽ അപ്രഖ്യാപിത യുദ്ധം തുടങ്ങി കഴിഞ്ഞു… ഇസ്രായേൽ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാനും യുദ്ദമുന്നണിയിലേക്ക് കടന്നു വരികയാണ്… ടെൽ അവീവിൽ വിവിധയിടങ്ങളിൽ ഇറാന്റെ മിസൈലുകൾ പതിച്ചു. ജെറുസലേമിൽ വലിയ സ്‌ഫോടനം ഉണ്ടായി. ഇറാന്റെ ഡ്രോൺ ആക്രമണമാണ് പ്രധാനമായും നടന്നത്. ഇതിനിടെ മിസൈലും പ്രയോഗിച്ചു. ഇസ്രയേലും ആക്രമണം തുടരുകയാണ്. ഇറാൻ ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേൽ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാലതോടൊപ്പം തന്നെ ഇസ്രായേലിന്റെ ആക്രമണത്തിൽ ആണവ ചോർച്ചയുണ്ടോ എന്ന ആശങ്കയും ഏറുകയാണ്… അത് കൂടി ആയാൽ പടക്കളം നമ്മൾ വിചാരിക്കുന്നതിലുമപ്പുറം അപകടകരമാകും… എന്താണ് സംഭവിക്കുന്നത് പരിശോധിക്കാം..
ഇറാന്റെ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതോടെ മധ്യപൂർവ്വ ദേശം കലുഷിതമായി മാറുകയാണ്. ഇസ്രയേലിനെ മുട്ടു കുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അറിയിച്ചു. ഇസ്രയേൽ യുദ്ധ വിമാനം വെടിവച്ചിട്ടെന്നും അവകാശപ്പെടുന്നുണ്ട് ഇറാൻ. എന്നാൽ ഇതെല്ലാം ഇസ്രയേൽ നിഷേധിച്ചു.ഇസ്രായേൽ തലസ്ഥനത്തേക്ക് മിസൈൽ മഴ അയക്കുകയായിരുന്നു ഇറാൻ. മഹാഭൂരിപക്ഷവും അയൺ ഡോം തകർത്തെങ്കിലും ടെൽ അവീവിൽ വരെ ചിലത് നിലംപതിച്ചവെന്നാണ് റിപ്പോർട്ട്. ഇതിൽ നിരവധി ഇസ്രയേലികൾക്കും പരിക്ക് പറ്റി. ഇതിന് പിന്നാലെ നോക്കിയിരിക്കാതെ നിമിഷ നേരം കൊണ്ട് ഇസ്രയേലിന്റെ തിരിച്ചടിയും ഉണ്ടായി. ഇത് അതിഭീകരമായിരുന്നു. അമേരിക്കയുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇറാനും മുൻപോട്ട് പോകുന്നുവെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. ഇതോടെ ലോകം യുദ്ധമുന്നയിലേക്ക് പോകുന്നുവെന്നാണ് വിലയിരുത്തൽ. അമേരിക്കയും കഴിഞ്ഞ ദിവസം ഇസ്രയേലിന് പിന്തുണ അറിയിച്ചിരുന്നു. ഇറാൻ യുറേനിയം സമ്പൂഷ്ടീകരണം അവസാനിപ്പിക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം. ഇതിന് ഇറാൻ തയ്യാറുമല്ല. ആണവ കരാറിൽ ഇറാൻ ഉടൻ ഒപ്പിടാനും സാധ്യതയില്ല. അതുകൊണ്ട് തന്നെ അതിശക്തമായ യുദ്ധം നടക്കും.

ഇറാൻ എല്ലാ പരധിയും വിട്ടെന്നാണ് ഇസ്രയേൽ പറയുന്നത്. ടെഹ്‌റാൻ വിമാനത്താവളം ആക്രമിച്ചെന്നും സൂചനയുണ്ട്. അറബ് രാഷ്ട്ര തലവന്മാരുമായി അമേരിക്കൻ പ്രസിഡന്റ് ഫോണിൽ സംസാരിച്ചു. ഇസ്രയേലിൽ ഇറാൻ കനത്ത ആക്രമണം നടത്തിയെന്നാണ് സൂചന. ജെറുസലേമിലെ ജനവാസ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. നിരവധി പേർ മരിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഒരാൾ മരിച്ചെന്നാണ് ഇസ്രയേൽ പറയുന്നത്. ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു.ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഇറാൻ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. മധ്യപൂർവദേശത്ത് അശാന്തിയുടെ തീപടർത്തി ഇറാനിൽ വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം നടന്നതെന്നാണ് വിലയിരുത്തൽ. തെക്കൻ ടെഹ്‌റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഭൂഗർഭ ആണവ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ഇറാനും പ്രത്യാക്രമണം നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ഉപയോഗിച്ച് ടെൽ അവീവിലും ജറുസലമിലും ഇറാൻ ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്രയേലിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. ഇറാനിലേക്ക് ഇസ്രയേൽ യുദ്ധവിമാനങ്ങൾ പറന്നതായി സൂചനയുണ്ട്. ഇസ്രയേലിന്റെ പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. ഇതിനിടെ ഇസ്രയേലിലേക്ക് ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. ഇറാന്റെ ആക്രമണം സാധാരണക്കാരുടെ നേരെയാണെന്ന് ഇസ്രയേൽ ആരോപിച്ചു. ഇറാൻ പരിധികൾ ലംഘിച്ചെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. വീടുകളിൽ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങൾക്ക് ഇസ്രയേൽ നിർദേശം നൽകി. ഇസ്രയേൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അറബ് രാഷ്ട്രത്തലവൻമാരുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. ദേശീയ സുരക്ഷാ സമിതിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തും.

അതിനിടെ ഇറാന്റെ നടാൻസ് ആണവ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെടുന്നുമുണ്ട്. വെള്ളിയാഴ്ച ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ വൻ ആക്രമണം നടത്തിയിരുന്നു.
ആണവ നിർവ്യാപന ബാധ്യതകൾ പാലിക്കുന്നതിൽ ടെഹ്‌റാൻ പരാജയപ്പെട്ടുവെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) ആരോപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ വികസനം ഉണ്ടായത്.. അപ്പോൾ കാര്യങ്ങൾ അങ്ങനെ ഒക്കെ ആണെങ്കിൽ ഇത് റേഡിയേഷൻ ചോർച്ചയിലേക്ക് നയിക്കുമോ? ഇത് എത്രത്തോളം അപകടകരമാണ്? അതുകൂടി നമുക്ക് പരിശോധിക്കാം… ടെഹ്‌റാനിൽ നിന്ന് ഏകദേശം 225 കിലോമീറ്റർ തെക്കായിട്ടാണ് നതാൻസ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ പ്രധാന സമ്പുഷ്ടീകരണ കേന്ദ്രമാണിത്. 2002 ൽ നാടുകടത്തപ്പെട്ട ഒരു ഇറാനിയൻ പ്രതിപക്ഷ ഗ്രൂപ്പാണ് ഇതിന്റെ അസ്തിത്വം ആദ്യമായി വെളിപ്പെടുത്തിയത്. നതാൻസ് ആണവ നിലയത്തിന് “ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു” എന്ന് ഐഎഇഎ മേധാവി റാഫേൽ മരിയാനോ ഗ്രോസി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനോട് പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇസ്ഫഹാൻ പ്രവിശ്യയിലെ ആണവ നിലയം ഇസ്രായേൽ ആക്രമണത്തിൽ തകർന്നതായി ഐഎഇഎ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇറാനിലെ ആശങ്കാജനകമായ സ്ഥിതിഗതികൾ ഏജൻസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കാർസ് പറഞ്ഞതായി ഗ്രോസി പറഞ്ഞു .റേഡിയേഷൻ അളവ് സംബന്ധിച്ച് ഇറാനിയൻ അധികാരികളുമായും ഇറാനിലെ ഇൻസ്പെക്ടർമാരുമായും ഐഎഇഎ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗ്രോസി പറഞ്ഞു .ഇനി ഇത് ഇത് റേഡിയേഷൻ ചോർച്ചയ്ക്ക് കാരണമാകുമോ? എന്ന് ചോദിച്ചാൽ അതിനുത്തരം ഇല്ല എന്ന് തന്നെയാണ്. കാരണം.. ആണവ വസ്തുക്കളിൽ നേരിട്ട് പതിച്ചാൽ പോലും വലിയ അപകടമോ റേഡിയേഷൻ ചോർച്ചയോ ഉണ്ടാകാൻ സാധ്യതയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇതെല്ലാം കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ആണവ വസ്തുക്കളുടെ ഘടനയെ ആശ്രയിച്ചിരിക്കുന്നു. ആണവ വസ്തുക്കളും സ്ഫോടകവസ്തുക്കളും വെവ്വേറെ സൂക്ഷിക്കുകയാണെങ്കിൽ, ആണവ വസ്തുക്കളിൽ നേരിട്ട് പതിച്ചാലും സ്ഫോടനത്തിനോ ചോർച്ചയ്‌ക്കോ വലിയ അപകടമില്ല,” ഇന്ത്യയുടെ ആണവോർജ്ജ വകുപ്പിന്റെ മുൻ മേധാവി അനിൽ കകോദ്കർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞതാണിത്..”ഈ ആക്രമണങ്ങൾ ആണവ വസ്തുക്കൾ പരിസ്ഥിതിയിലേക്ക് വ്യാപിക്കുന്നതിനോ വ്യാപിക്കുന്നതിനോ കാരണമാകും. എന്നാൽ ഇത് ആക്രമണ കേന്ദ്രത്തിനോ സ്ഥലത്തിനോ ഉള്ളിൽ പരിമിതമായി തുടരാൻ സാധ്യതയുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ആണവായുധങ്ങൾ പ്രയോഗിച്ചാലും അത് ഒരു “സംഘടിത സ്ഫോടനം” ആണെന്ന് പറയുന്നതിന് പകരം ഒരു “റേഡിയേഷൻ ചോർച്ച” ആണെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ ആക്രമണങ്ങളിൽ നതാൻസ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആണവ വികിരണമോ രാസ മലിനീകരണമോ സംഭവിച്ചിട്ടില്ലെന്ന് ഇറാന്റെ ആണവോർജ്ജ സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ ആണവോർജ്ജ സംഘടനയുടെ വക്താവ് ബെഹ്‌റൂസ് കമാൽവണ്ടി പറഞ്ഞതായി ഉദ്ധരിച്ചുകൊണ്ട്, “നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിനുണ്ടായ നാശനഷ്ടങ്ങൾ ഭൂമിക്ക് മുകളിലുള്ള ഭാഗത്തേക്ക് മാത്രമായി പരിമിതപ്പെടുത്തി”.
“നതാൻസ്, ഫോർഡോ ആണവ സൗകര്യങ്ങൾ ഭൂമിക്കടിയിൽ വളരെ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്.”എന്നാൽ നടാൻസിനെതിരായ ആക്രമണം “അങ്ങേയറ്റം ആശങ്കാജനകമാണ്.. “സന്ദർഭമോ സാഹചര്യമോ പരിഗണിക്കാതെ, ആണവ സൗകര്യങ്ങൾ ഒരിക്കലും ആക്രമിക്കരുതെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്, കാരണം അത് ആളുകൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യും. അത്തരം ആക്രമണങ്ങൾ ആണവ സുരക്ഷയ്ക്കും സംരക്ഷണത്തിനും അതുപോലെ പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു..
ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആകെ 13 ഇടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ ജനവാസ മേഖലകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇറാൻ ആരോപിച്ചു രണ്ട് ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു. റവലൂഷനറി ഗാർഡ് കമാൻഡർ ഹുസൈൻ സലാമിയും കൊല്ലപ്പെട്ടു. ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ‘നേഷൻ ഓഫ് ലയൺസ്’ എന്ന പേരിൽ ആക്രമണം നടത്തിയത്. അതേസമയം ഇറാനു നേരെയുള്ള ആക്രമണത്തിൽ പങ്കില്ലെന്ന് യുഎസ് ആവർത്തിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു ട്രംപിന് നന്ദി അറിയിച്ചതും ശ്രദ്ധേയമാണ്. ആക്രമണത്തിന് ശേഷം നടത്തിയ വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ട്രംപിന് നന്ദി അറിയിച്ചത്. ‘ട്രംപിന്റെ പ്രസിഡന്റ് കാലയളവിലുടനീളം നമ്മുടെ രാജ്യത്തിന് നൽകിയ സ്ഥിരമായ പിന്തുണയ്ക്ക് ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു’ നെതന്യാഹു പറഞ്ഞു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നാണ് ട്രംപ് ആവർത്തിച്ചിരിക്കുന്നത്. ഇറാന് അണുബോംബ് ഉണ്ടാക്കാൻ കഴിയില്ലെന്നും അവർ ചർച്ചാ മേശയിലേക്ക് മടങ്ങിയെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് പറയുകയുണ്ടായി. ‘ഇറാൻ നേതൃത്വത്തിലെ നിരവധിപേർ തിരികെ വരില്ല’ ഇറാൻ സൈനിക മേധാവികളടക്കം കൊല്ലപ്പെട്ടത് സൂചിപ്പിച്ച് ട്രംപ് പറഞ്ഞു. ആക്രമണത്തിന് മുമ്പ് പശ്ചിമേഷ്യയിലെ ഒരു പ്രധാന സഖ്യകക്ഷിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാൽ അത് ഏത് രാജ്യമാണെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല. അതേസമയം അമേരിക്കൻ പിന്തുണയോടെ ഇസ്രേയൽ നടത്തിയ ആക്രമണത്തിന് ഇരുരാജ്യങ്ങളും കനത്ത വിലനൽകേണ്ടി വരുമെന്നാണ് ഇറാൻ സൈന്യം അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഇസ്രായേലുമായി നിലവിൽ ഇറാൻ പോരാട്ടത്തിനു തടക്കം ഇട്ടു കഴിഞ്ഞു.. അങ്ങനെ എങ്കിൽ അടുത്തത് അമേരിക്കയാണ്… അതിനു വേണ്ടി ഇറാന് സധിക്കുമോ.. നിങ്ങൾക്ക് എന്ത് തോന്നുന്നു..