മമതയുടെ കടുംപിടുത്തം ! അൻവറിന്റെ പ്ലാനൊക്കെ പൊളിഞ്ഞു ; നിലമ്പൂരിൽ നല്ലോണം വെള്ളം കുടിക്കും

വിഡി സതീശന്റെയും അത് പോലെ തന്നെ സിപിഎമ്മിന്റെയും അപ്രതീക്ഷിത നീക്കത്തിൽ പിവി അൻവർ പെട്ടിരിക്കുകയാണ്.. കണക്കു കൂട്ടലുകളിൽ ഒന്ന് പോലും ശരി ആകാതെ അൻവർ എന്ന സ്വയം പ്രഖ്യാപിത വന്മരം ചോടോടെ നിലം പതിക്കും.. ഇപ്പോഴിതാ ഇവർ രണ്ടു കൂട്ടരും പോരാഞ്ഞിട്ട് അങ്ങ് ബം​ഗാളിൽ നിന്ന് പോലും അൻവറിന് പണി കിട്ടുകയാണ്.. എന്താണ് സംഭവിക്കുന്നത്.. നമുക്ക് മനസിലാക്കാം…

മമതാ ബാനർജിയുടെ കടുംപിടിത്തം അതാണ് നിലവിൽ പിവി അൻവറിന് വിനയായിരിക്കുന്നത്… യുഡിഎഫിൽ അസോസിയേറ്റ് മെമ്പറാക്കിയാൽ ഒത്തു തീർപ്പെന്ന പിവി അൻവറിന്റെ മോഹം തകർത്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രം​ഗത്തെത്തിയിരിക്കുന്നു. തൃണമൂൽ കോൺഗ്രസ് നിലമ്പൂരിൽ മത്സരിച്ചേ മതിയാകൂവെന്ന എന്ന നിലപാടാണ് മമത സ്വീകരിച്ചിട്ടുള്ളത്. ചില കേന്ദ്രങ്ങൾ വഴി മമതയെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ അൻവർ ഇപ്പോഴും നടത്തുന്നുണ്ട്. ഇത് ഫലം കണ്ടില്ലെങ്കിൽ നിലമ്പൂരിൽ തൃണമൂലിന് മത്സരിക്കേണ്ടി വരും. കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കാൻ അൻവറിനോട് തൃണമൂൽ നിർദ്ദേശിച്ചതായാണ് സൂചന. ഇപ്പോഴും നിലമ്പൂരിൽ സജി മഞ്ഞക്കടമ്പലിനെ മത്സരിപ്പിക്കാനാണ് അൻവറിന്റെ നീക്കം. സജിയ്ക്ക് താൽപ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിൽ വിഎസ് മനോജിനോടും മത്സരിക്കാൻ ആവശ്യപ്പെടാൻ ഇടയുണ്ട്. എന്നാൽ ആർ ബാലകൃഷ്ണ പിള്ളയുടെ പഴയ വിശ്വസ്തനും മത്സരിക്കാൻ ആഗ്രഹമില്ല. ഇതോടെ അൻവറിന് തന്നെ മത്സരിക്കേണ്ട സാഹചര്യവും ഉണ്ടാകും.

വി അൻവറിന്റെ യുഡിഎഫ് മുന്നണി പ്രവേശനത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട സമീപനത്തിൽ തൃണമൂൽ കോൺഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. യുഡിഎഫ് പ്രവേശത്തിന് അപേക്ഷ നൽകി കത്തു നൽകിയിട്ടും അക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതിൽ തൃണമൂൽ കോൺഗ്രസ് രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രയാൻ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ വിളിച്ചാണ് അതൃപ്തി അറിയിച്ചത്. യുഡിഎഫിൽ എടുത്തില്ലെങ്കിൽ പിവി അൻവർ സ്വന്തം നിലക്ക് മൽസരിക്കുമെന്നും അദ്ദേഹം വേണുഗോപാലിനോട് പറഞ്ഞു. അതേസമയം വേണുഗോപാൽ ഡെറികിന് ഏതെങ്കിലും നിലക്കുള്ള ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. മമതയുടെ ആവശ്യപ്രകാരമായിരുന്നു ഈ ഇടപെടൽ. അങ്ങനെ അൻവറിസം പ്രതിസന്ധിയിലാകുകയാണ്. നിലമ്പൂരിൽ മത്സരിച്ചാൽ അൻവറിസം തീരുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. പിണറായിസത്തെ വെല്ലുവിളിച്ച അൻവറിസം അങ്ങനെ അണയും. അപ്പോഴും അൻവറില്ലെങ്കിലും നിലമ്പൂർ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ആര്യാടൻ ഷൗക്കത്തിന് ജയം ഉറപ്പാണെന്നും അവർ കരുതുന്നു. അൻവറില്ലാതെ ഷൗക്കത്ത് ജയിക്കുമ്പോൾ പിണറായിസവും അപ്രസക്തമാകുമെന്ന് അവർ വിലയിരുത്തുന്നു.അതേസമയം തൃണമൂലിന്റെ കേരള ഘടകത്തിന്റെ ഇടപെടലുകളിൽ കടുത്ത അതൃപ്തിയിലാണ് മമത. കോൺഗ്രസുകാർക്ക് മുമ്പിൽ കുമ്പിട്ടു നിൽക്കുന്നുവെന്ന തരത്തിൽ കേരള നേതൃത്വം മാറിയോ എന്ന സംശയമാണ് മമതയ്ക്കുള്ളത്. ആ സാഹചര്യത്തിൽ നിലമ്പൂരിൽ മത്സരിച്ച് കരുത്ത് കാട്ടാൻ പിവി അൻവറിനോട് തൃണമൂൽ നേതൃത്വം ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലെ തൃണമൂലിന്റെ നീക്കങ്ങൾ ദേശീയ നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. കോൺഗ്രസിനെ വെല്ലുവിളിച്ച് പാർട്ടിയുണ്ടാക്കി ബംഗാളിൽ അധികാരം പിടിച്ചെടുത്ത നേതാവാണ് മമതാ ബാനർജി. അത്തരത്തിലൊരു നേതാവിന്റെ രാഷ്ട്രീയത്തിന് ചേരുന്ന പ്രവർത്തികൾ കേരളത്തിലെ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന നിലപാടാണ് തൃണമൂൽ ദേശീയ നേതൃത്വത്തിനുള്ളത്. പിവി അൻവറിനെ മത്സരിപ്പിക്കാൻ സമ്മർദ്ദത്തിലാക്കുന്നതാണ് തൃണമൂലിന്റെ നിലപാട്. യുഡിഎഫ് തീരുമാനത്തിനായി കാക്കുന്ന അൻവറിന്റെ രാഷ്ട്രീയ സമീപനത്തോട് തൃണമൂൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണെന്നും റിപ്പോർട്ട് ചെയ്തു. ഇത് ശരിവയ്ക്കും വിധമാണ് തൃണമൂൽ ദേശീയ നേതൃത്വം നിലപാട് എടുത്തത്.തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. യുഡിഎഫിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ നിലമ്പൂരിൽ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനർജിയെ എത്തിക്കുമെന്നും അൻവർ പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകളെല്ലാം തൃണമൂൽ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടു. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാട് എടുക്കാൻ നിർദ്ദേശിച്ചത്. നിലമ്പൂരിൽ പിവി അൻവർ മത്സരിച്ചാൽ പോലും പ്രചരണത്തിന് മമത വരില്ല. തീർത്തും പ്രാദേശികമായ തിരഞ്ഞെടുപ്പിലെ പ്രചരണങ്ങൾ മമത നടത്താറില്ലെന്നാണ് നേതൃത്വം പറയുന്നത്. പിവി അൻവർ മത്സരിക്കണമെന്നാണ് തൃണമൂൽ ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം. ഇതിന് അൻവർ വഴങ്ങുമോ എന്നതാണ് നിർണ്ണായകം. ഏതായാലും കേരളത്തിലെ രാഷ്ട്രീയം മമതയും നിരീക്ഷിക്കുന്നുണ്ട്. തൃണമൂൽ മത്സരത്തിന് ഇറങ്ങുമെന്നാണ് ഡൽഹി നേതൃത്വം ഈ ഘട്ടത്തിൽ നൽകുന്ന സൂചന.അൻവർ തന്നെയാണ് താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഒരു ദിവസം കൂടി വൈകുമെന്ന് അറിയിച്ചത്. ഒരു പകൽ കൂടി കാത്തിരിക്കാൻ യുഡിഎഫ് നേതാക്കൾ അറിയിച്ചതായും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിഷയത്തിൽ രമ്യതയ്ക്ക് ശ്രമിക്കുന്നതായാണ് അൻവർ പറഞ്ഞു വച്ചത്. ഇതിന് അനുസരിച്ച് തീരുമാനം യുഡിഎഫ് എടുത്തു. അൻവറിനെ അസോസിയേറ്റഡ് മെമ്പറുമാക്കി. എന്നിട്ടും അൻവർ മത്സരിക്കേണ്ട അവസ്ഥിലായി. അൻവർ 11 മണിയോടെ നാമനിർദ്ദേശ പത്രിക നൽകുമെന്നാണ് റിപ്പോർട്ടർ ചാനൽ വാർത്ത നൽകുന്നത്. ഇപ്പോഴും മറ്റൊരാളെ മത്സരിപ്പിക്കാനുള്ള നീക്കം അൻവർ നടത്തുന്നുണ്ട്. അത് തൃണമൂൽ ദേശീയ നേതൃത്വം അംഗീകരിച്ചില്ലെങ്കിൽ അൻവർ മത്സരിക്കേണ്ട അവസ്ഥ വരും. അൻവറിൽ യുഡിഎഫ് എടുത്ത തീരുമാനം ഇങ്ങനെ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം പിൻവലിച്ചാൽ പി.വി. അൻവറിനെ യുഡിഎഫിൽ അസോസിയേറ്റ് മെമ്പറാക്കാമെന്ന് മുന്നണി യോഗത്തിൽ തീരുമാനം. ഷൗക്കത്തിനെതിരായ പരാമർശങ്ങൾ പിൻവലിക്കുകയും അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്താൽ മുന്നണിയിൽ അസോസിയേറ്റ് മെമ്പറാക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥിക്കെതിരായ പരാമർശം അൻവർ പിൻവലിച്ചാൽ അസോസിയേറ്റ് മെമ്പറായി അദ്ദേഹത്തെ കൊണ്ടുവരാമെന്നാണ് യോഗത്തിൽ ഏകകണ്ഠമായി തീരുമാനമെടുത്തത്. അത് അൻവറിനെ ടെലഫോൺവഴി അറിയിക്കുകയും ചെയ്തു. തുടർന്നുള്ള നാളുകളിൽ യുഡിഎഫുമായി സഹകരിച്ച് എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് മുന്നോട്ടുപോകണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിന് അനുയോജ്യമായ തീരുമാനം അൻവർ കൈക്കൊള്ളുമെന്ന പൂർണ വിശ്വാസത്തിലാണ് തങ്ങളുള്ളതെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫുമായി ബന്ധപ്പെട്ട് പി.വി. അൻവർ മുൻപ് ഒരാവശ്യം ഉന്നയിച്ചിരുന്നു. തങ്ങൾ അത് കേൾക്കുകയും ചെയ്തു. പക്ഷേ, ഇതിനിടെ അദ്ദേഹം യുഡിഎഫിന്റെ സ്ഥാനാർഥിക്ക് എതിരായി ചില കാര്യങ്ങൾ ഉന്നയിച്ചു. ഒരു സ്ഥാനാർഥി എന്ന നിലയിൽ അദ്ദേഹത്തെ മോശക്കാരനാക്കി വർത്തമാനം പറയുന്നത് ശരിയല്ല എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് ആരെ നിർത്തിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അൻവർ ആദ്യം പറഞ്ഞിരുന്നത്. പിന്നാലെയാണ് ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്നും അടൂർ പ്രകാശ് അറിയിച്ചു. യുഡിഎഫ് പ്രചാരണപ്രവർത്തനങ്ങളുമായി ശക്തമായി മുന്നോട്ടുപോവുകയാണെന്നും പ്രകാശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *