മയക്കുമരുന്ന് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ

ന്യൂഡൽഹി: മയക്കുമരുന്ന് ശൃംഖലകളെ നിഷ്കരുണം തകർക്കുക എന്ന ദൗത്യവുമായി പ്രവർത്തിക്കുകയാണ് മോദി സർക്കാരെന്നും ആ രംഗത്തെ ശക്തമായ ചുവടുവെയ്പാണ് ഗുജറാത്തിൽ പിടികൂടിയ 1800 കോടി രൂപയുടെ മയക്കമരുന്ന് വേട്ടയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.

മയക്കുമരുന്ന് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ ഡ്രഗ് കാർട്ടലുകൾക്കെതിരായ മോദി സർക്കാരിന്റെ യുദ്ധം ശക്തമാണെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് കടൽത്തീരത്തിനടുത്തുള്ള അന്താരാഷ്ട്ര സമുദ്രാതിർത്തിയ്ക്കകത്ത് 300 കിലോഗ്രാം മയക്കമരുന്ന് എത്തിയത് പാകിസ്ഥാനിൽ നിന്നാണ്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 1800 കോടി രൂപ വില വരും.

പാകിസ്ഥാന് പുറമെ അഫ്ഗാനിസ്ഥാനിൽ നിന്നും മയക്കമരുന്ന് ഇന്ത്യയിൽ വൻതോതിൽ എത്തുന്നുണ്ട്. മയക്കമരുന്ന് വഴിയുള്ള പണം ഭീകരവാദത്തിന് ഉപയോഗപ്പെടുത്തുന്ന സാഹചര്യമുണ്ട്. അതിനാൽ ഈ മയക്കമരുന്ന് ലോബിയെ തകർക്കേണ്ടത് ആവശ്യവുമാണ്. മാത്രമല്ല, ഒരു രാജ്യത്തിലെ യുവാക്കളെ ലഹരിയിലേക്ക് വഴിതെറ്റിച്ചുവിടുക വഴി നശിപ്പിക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *