ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ പേര് പറഞ്ഞ് യുവതിയുമായി അടുപ്പത്തിലായ തലശ്ശേരി നഗരസഭ മുസ്ലീം ലീഗ് കൗൺസിലർക്ക് മർദ്ധനം. കണ്ണോത്ത് പള്ളി സ്വദേശിയായ 55 കാരനാണ് മർദ്ദനം ഏറ്റത്. ചിറക്കര – പള്ളിത്താഴയിലെ അയ്യനത്ത് സ്കൂളിന് സമീപത്തെ ക്വാട്ടേഴ്സിൽ യുവതിയെ കാണാൻ എത്തിയപ്പോഴാണ് മർദ്ദനമേറ്റത്.
കിഡ്ണി അസുഖ ബാധിതനായ ഭർത്താവിന് ചികിത്സ സഹായം വാഗ്ദാനം ചെയ്താണ് ഇയാൾ മുസ്ലീം യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. എന്നാൽ ക്വാട്ടേഴ്സിൽ വരാൻ പാടില്ലെന്ന് ഇയാളെ താക്കീത് ചെയ്തിട്ടും വീണ്ടും എത്തിയപ്പോഴാണ് കൗൺസിലറെ മർദ്ധിച്ചതെന്നാണ് വിവരം.തലശ്ശേരിയിലെ ലീഗ് അഭിഭാഷകൻ മുഖാന്തിരം മുമ്പ് പല കുറി മദ്ധ്യസ്ഥത ചർച്ചകൾ നടന്നിരുന്നു. ഇത് ലംഘിച്ച് എത്തിയപ്പോഴാണ് മർദ്ധനം. സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇരു കൂട്ടരും ഇതു വരെ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.
കൗൺസിലർ ക്വാട്ടേഴ്സിൽ മുറിയെടുത്ത് കാര്യം സാധിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മർദ്ദനമേറ്റതെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. കൗൺസിലറുടെ മുഖത്തും വയറിനും പരിക്കേറ്റതിനെ തുടർന്ന് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
വാർത്തകൾ നൽകുന്നതിനും വിമർശനങ്ങൾ അറിയിക്കുന്നതിനും ബന്ധപ്പെടുക: 9961436140