തിരുവനന്തപുരം: മേയ് നാലിന് നടക്കുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി നടത്തിപ്പിന് പഴുതടച്ച ക്രമീകരണങ്ങളൊരുക്കി കേരളവും, പതിവിൽ നിന്ന് വ്യത്യസ്തതമായി കേന്ദ്ര നിർദേശപ്രകാരം സംസ്ഥാന, ജില്ല തലങ്ങളിൽ പ്രത്യേക സമിതികൾ രൂപവത്കരിച്ചാണ് ക്രമീകരണങ്ങളൊരുക്കിയത്.
മുൻവർഷങ്ങളിൽ സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളിലായിരുന്നു പരീക്ഷ കേന്ദ്രങ്ങളെ ങ്കിൽ ഇത്തവണ സർക്കാർ, എയ്ഡഡ് സ്കൂ ളുകൾക്കും കോളജുകൾക്കും മുൻഗണന ന ൽകിയാണ് കേന്ദ്രങ്ങൾ നിശ്ചയിച്ചത്. സം സ്ഥാനത്താകെ 16 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 362 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്.
1.28 ലക്ഷം വിദ്യാർഥികളാണ് കേരളത്തിൽ നീറ്റ് പരീക്ഷക്കായി രജിസ്റ്റർ ചെയ്ത്. ഉച്ചക്കുശേഷം രണ്ടു മുതൽ അഞ്ചു മണിവരെയാണ് പരീക്ഷ. ജൂൺ 14നകം ഫലം പ്രസിദ്ധീകരിക്കും. കോളജ് വിദ്യാഭ്യാസ ഡയറക്ട ർ കെ. സുധീർ ചെയർമാനും ഡി.ജി.പി മനോജ് എബ്രഹാം, നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അസി. ഡയറക്ടർ മൊഹിത് ഭരദ്വാജ്, എൻ.ഐ.സി ഡെപ്യൂട്ടി ഡയറക്ടർ ജ നറൽ ഡോ. സുചിത്ര പ്യാരേലാൽ, സംസ്ഥാ ന പ്രവേശനപരീക്ഷ കമീഷണർ ഡോ. അരു ൺ എസ്. നായർ എന്നിവർ അംഗങ്ങളുമായ സമിതിക്കാണ് സംസ്ഥാനത്തെ പരീക്ഷ നടത്തിപ്പിന്റെ മേൽനോട്ട ചുമതല.