പാകിസ്ഥാനിൽ ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു എന്ന ഊഹാപോഹങ്ങൾ ഊട്ടി ഉറപ്പിക്കുന്ന തെളിവുകൾ ആണ് നമുക്കിപ്പോൾ ലഭിച്ചു ലഭിച്ചു കൊണ്ടിരിക്കുന്നത്… ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ പാകിലെ കിരാനാ കുന്നുകളിൽ പതിഞ്ഞതോടെ അവിടെ ആണവ അണുവികിരണം സംഭവിച്ചു എന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നിലവിൽ അത് തടയാൻ ആയി ശ്രമിക്കുക ആണ് എന്ന വാർത്തകൾ കിട്ടുമ്പോൾ എന്താണ് ഇതിലെ സത്യം.. ഇന്ത്യ അവർക്ക് ഏൽപ്പിച്ച യഥാർത്ഥ അതിശക്തമായ പ്രഹരങ്ങൾ എന്തൊക്കെയാണ് നമുക്ക് പരിശോധിക്കാം..
പാകിലെ കിരാനാ കുന്നുകളിൽ അമേരിക്കയുടെ ആണവ അടിയന്തര പ്രതികരണ വിമാനം വട്ടമിട്ടു പറന്നത് കാണിച്ചു കൊണ്ടാണ് വീണ്ടും ഈ ഒരു വാർത്ത ഇത്ര കത്തിപടർന്നത്..ആണവ പോർമുനകൾ സൂക്ഷിച്ചിരുന്ന ഭൂഗർഭ ബങ്കറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന മുഷഫ് വ്യോമതാവളത്തിൽ കേടുപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ അവകാശവാദം ഉയർന്നുവന്നത്.യുഎസ് ഊർജ്ജ വകുപ്പിന്റെ ഒരു വിമാനം – പ്രത്യേകിച്ച് ആണവ അടിയന്തര പ്രതികരണത്തിനായി ഉപയോഗിക്കുന്ന B-350 AMS – പാകിസ്ഥാന് മുകളിലൂടെ പറക്കുന്നത് കണ്ടുവെന്ന അവകാശവാദം പൊതുജനങ്ങളുടെ ഊഹാപോഹങ്ങൾ കൂടുതൽ ശക്തമാക്കി. ഫ്ലൈറ്റ്റാഡാർ24 ലെ ഉപയോക്താക്കൾ N111SZ രജിസ്ട്രേഷനുള്ള വിമാനത്തെ ട്രാക്ക് ചെയ്തു, ഇത് ഇന്ത്യൻ ആക്രമണത്തെത്തുടർന്നുണ്ടായ റേഡിയേഷൻ ചോർച്ച വിലയിരുത്താൻ അയച്ചതാണെന്ന സിദ്ധാന്തങ്ങൾക്ക് അതോടെ ആക്കം കൂട്ടി. ഈ അവകാശവാദങ്ങൾക്ക് ശക്തി പ്രാപിച്ചതോടെ, ചില ഇന്ത്യൻ ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) സമൂഹങ്ങളും സോഷ്യൽ മീഡിയ നിരൂപകരും അഭിപ്രായപ്പെട്ടത്, തങ്ങളുടെ ആണവ ആസ്തികൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭയം മൂലമാകാം കൂടുതൽ ആക്രമണങ്ങൾ തടയാൻ പാകിസ്ഥാൻ അടിയന്തിരമായി അമേരിക്കയുടെ ഇടപെടൽ തേടിയതെന്നാണ്. എന്നാൽ അപ്പോഴും ഇന്ത്യ ഇത് നിഷേധിക്കുക തന്നെയാണ് ചെയ്യുന്നതും.. അത് പോലെ തന്നെസര്‍ഗോധ, നുര്‍ഖാന്‍( ചക്ലാല), ഭോലാരി, ജക്കോബാബാദ്, സുക്കൂര്‍, റഹിം യാര്‍ ഖാന്‍ എന്നീ വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതോടെഇന്ത്യയുടെ കൃത്യതയാര്‍ന്ന വ്യോമാക്രമണങ്ങള്‍ അടിവര ഇടുകയാണ്.. തിരഞ്ഞെടുത്ത സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി എയര്‍ മാര്‍ഷല്‍ എ കെ ഭാര്‍തി തിങ്കളാഴ്ച പറഞ്ഞിരുന്നു.
നുര്‍ഖാന്‍ വ്യോമതാവളം
റാവല്‍പിണ്ടിക്കും, ഇസ്ലാമബാദിനും മധ്യേയാണ് നുര്‍ഖാന്‍. റാവല്‍പിണ്ടി പാക് സൈന്യത്തിന്റെ ആസ്ഥാനമാണ്. ഇസ്ലാമബാദ് രാജ്യത്തെ അധികാര കേന്ദ്രവും. നേരത്തെ ഈ വ്യോമതാവളം ചക്ലാല എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതാദ്യമാണ് നുര്‍ഖാന്‍ താവളം ആക്രമിക്കപ്പെടുന്നത്. 1971 ലെ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ 20 സ്‌ക്വാഡ്രന്‍ ഈ വ്യോമ താവളത്തെ ഹോക്കര്‍ ഹണ്ടറുകള്‍ ഉപയോഗിച്ച് ആക്രമിച്ചു.ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുകിടക്കുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം.
റഹിം യാര്‍ ഖാന്‍
പഞ്ചാബ് പ്രവിശ്യയിലാണ് ഈ വ്യോമതാവളം. ഇന്ത്യ ആക്രമിച്ച 9 ഭീകരകേന്ദ്രങ്ങളില്‍ ഒന്നായ ബഹവല്‍പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്ക് മാറിയാണ് റഹിം യാര്‍ ഖാന്‍ വ്യോമതാവളം. ഇന്ത്യന്‍ ആക്രമണത്തിന് ശേഷം റണ്‍വേയില്‍ വലിയ ഒരു ഗര്‍ത്തം രൂപപ്പെട്ടു.
ഭോലാരി വ്യോമതാവളം
സിന്ധിലാണ് ഭോലാരിയും. ഇവിടെ ഹാങ്ങറിന് നേരേയുള്ള ആക്രമണത്തില്‍ മേല്‍ക്കൂരയ്ക്ക് കടുത്ത തകരാര്‍ സംഭവിച്ചതായി കാണാം. 2017 ലാണ് ഈ വ്യോമതാവളം പ്രവര്‍ത്തനം തുടങ്ങിയത്. ഏപ്രില്‍ 27 ലെയും മെയ് 11ലെയും ചിത്രങ്ങളാണ് താരതമ്യം ചെയ്തത്.
സുക്കൂര്‍
സിന്ധിലെ സുക്കൂര്‍ പാക്കിസ്ഥാന്റെ തന്ത്രപ്രധാന വ്യോമതാവളമാണ്. രാജസ്ഥാനുമായുളള അന്താരാഷ്ട്ര അതിര്‍ത്തിക്ക് പടിഞ്ഞാറാണ് സുക്കൂര്‍.ദക്ഷിണ വ്യോമ കമാന്‍ഡിനാണ് ഇവിടുത്തെ ചുമതല. മെയ് 10 ലെ ചിത്രത്തില്‍, വ്യോമതാവളത്തിന് സാരമായ തകരാറുണ്ട്.
ജക്കോബാബാദ് വ്യോമതാവളം
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ജക്കോബാബാദ്. എഫ് 16 ഫാല്‍ക്കണ്‍ പോര്‍ വിമാനങ്ങള്‍ പറത്തുന്ന പാക്കിസ്ഥാന്റെ 39 ടാക്റ്റിക്കല്‍ വിങ്ങിന്റെ കേന്ദ്രമാണ് ജക്കോബാബാദ്. ഈ വ്യോമതാവളത്തിലെ ഹാങ്ങറാണ് ഇന്ത്യ ആക്രമിച്ചത്. വിമാനങ്ങളെ സംരക്ഷിക്കാനും അറ്റകുറ്റപ്പണിക്കും മറ്റുമായാണ് ഹാങ്ങര്‍ ഉപയോഗിക്കുന്നത്. ഏപ്രില്‍ 30 ലെ ചിത്രത്തില്‍ ഹാങ്ങറിന് കുഴപ്പമൊന്നുമില്ല. പക്ഷേ, മെയ് 11 ലെ ചിത്രത്തില്‍ ഹാങ്ങര്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ കാണാം.
മുഷാഫ് വ്യോമതാവളം
പാക്കിസ്ഥാന്റെ ഏറ്റവും ആധുനികമായ വ്യോമതാവളമായാണ് സര്‍ഗോധയിലെ മുഷാഫ് വ്യോമതാവളം അറിയപ്പെടുന്നത്. എഫ്16 യുദ്ധ വിമാനങ്ങളുടെ 9, 29 സ്‌ക്വാഡ്രണുകള്‍, ഫ്രഞ്ച് നിര്‍മിത അലൗവേറ്റ് ഉള്‍പ്പെടുന്ന ഹെലികോപ്ടര്‍ യൂണിറ്റ്, ഫ്രഞ്ച് ഫാല്‍ക്കണ്‍ 20 മോഡിഫൈഡ് ബിസിനസ് ജെറ്റ് ഉള്‍പ്പെടുന്ന പാക്ക് വ്യോമസേനയുടെ ഏക ഇലക്ട്രോണിക് യുദ്ധസന്നാഹ യൂണിറ്റ് എന്നിവ അടക്കമുള്ള 38 ടാക്ടിക്കല്‍ വിങ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എഫ്16, ജെഎഫ് 17, മിറാഷ്, എഫ്7 യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളും സര്‍ഗോധയിലാണുള്ളത്.ലാഹോറിന് പടിഞ്ഞാട്ടും പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 200 മീറ്ററും ദുരം. 1965 ലെയും 1971 ലെയും യുദ്ധങ്ങളിലും ഈ വ്യോമ താവളം ഇന്ത്യ ആക്രമിച്ചിരുന്നു. ഇവിടെയും ഏകദേശം 8 മീറ്റര്‍ വലിപ്പത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു.
മുഷാഫ് വ്യോമതാവളത്തിലെ റണ്‍വേ രണ്ടിടത്ത് തകരാറിലായി. മെയ് 10 ലേതാണ് ദൃശ്യം. ബ്രഹ്‌മോസോ, ഹാമറുകളോ, സ്‌കാള്‍പുകളോ ആണ് ഇന്ത്യ ഉപയോഗിച്ചിരുന്നതെങ്കില്‍ ഈ വ്യോമതാവളങ്ങള്‍ തവിടുപൊടി ആയേനെ എന്നും അഭിപ്രായം ഉയരുന്നുണ്ട്.