പഹൽഗാമിലെ സംഭവത്തിന് ചുട്ട മറുപടി നല്‍കാൻ കേന്ദ്രസർക്കാർ തുനിഞ്ഞിറങ്ങി ഇരിക്കുകയാണ്. അതിന്റെ ഭാഗമായി യുദ്ധ സമാനമായ നീക്കങ്ങൾക്ക് തന്നെ തുടക്കം ഇട്ടു കഴിഞ്ഞു. ഇത് പാകിസ്ഥാന് നൽകുന്ന ആഘാതം സമാനതകൾ ഇല്ലാത വിധമാണ്. അതായത്, കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ആണ് നിർണ്ണായകമായവ. അതോടു കൂടി ഇനി സൈനികപരമായ ഏറ്റുമുട്ടലാണ് ഉടൻ പ്രതീക്ഷിക്കേണ്ടത്. ഭീകരാക്രമണത്തിന് പാക്കിസ്ഥാന്റെ പിന്തുണ എടുത്തുപറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗം അഞ്ചുതീരുമാനങ്ങള്‍ എടുത്തത്.സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള ഏറ്റവും ഉന്നതതല സമിതിയാണ്. യോഗത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാക് പിന്തുണ ബോധ്യപ്പെട്ടുവെന്ന് വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ജമ്മു-കശ്മീരില്‍, ലോക്സഭാ തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും വിജയകരമായി നടത്തുകയും ജനത സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് ആക്രമണമെന്ന് സമിതി വിലയിരുത്തി.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ലോകമെമ്പാടും നിന്നും ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിന് കിട്ടുന്ന മികച്ച പിന്തുണയും യോഗത്തില്‍ ചര്‍ച്ചയായി. പാക്കിസ്ഥാന്‍കാരെ പുറത്താക്കല്‍ സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാക്കിസ്ഥാന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് വരാന്‍ ഇനി അനുവദിക്കില്ല. മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള എസ് വി ഇ എസ് വിസകള്‍ റദ്ദാക്കി. നിലവില്‍ എസ് വി ഇ എസ് വിസ പ്രകാരം ഇന്ത്യയില്‍ തങ്ങുന്ന ഏതുപാക്കിസ്ഥാന്‍ പൗരനും 48 മണിക്കൂറിനകം രാജ്യം വിടണം. സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം, ചില വിഭാഗത്തില്‍ പെട്ട വിശിഷ്ട വ്യക്തികള്‍ക്ക് പ്രത്യേക യാത്രാ രേഖ നല്‍കാറുണ്ട്. ഈ പ്രത്യേക രേഖ ഉള്ളവര്‍ക്ക് വിസയും മറ്റുയാത്രാ രേഖകളും ആവശ്യമില്ല. നിലവില്‍ പട്ടികയില്‍ 24 വിഭാഗം ആളുകളുണ്ട്. വിശിഷ്ട വ്യക്തികള്‍. ഹൈക്കോടതി ജഡ്ജിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സ്പോര്‍ട്സ് താരങ്ങള്‍ എന്നിവര്‍ പട്ടികയിലുണ്ട്.വാഗ-അടാരി ചെക്ക് പോസ്റ്റ് ഉടന്‍ അടച്ചിടും. പഞ്ചാബില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ചെക്ക് പോസ്റ്റ് ഇന്നുരാത്രി മുതല്‍ അടച്ചിടും. പാക്കിസ്ഥാനിലേക്ക് മതിയായ അനുമതിയോടെ പോയവര്‍ക്ക് ആ വഴി മെയ് 1 ന് മുമ്പ് മടങ്ങാം. മാത്രമല്ല പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ-സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെയും പുറത്താക്കി. ഇവര്‍ ഒരാഴ്ച്ചക്കകം ഇന്ത്യ വിടണം. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് അത്തരം ഉപദേഷ്ടാക്കളെ ഇന്ത്യയും പിന്‍വലിക്കും. ഇത്തരം ഉപദേഷ്ടാക്കളുടെ അഞ്ച് സ്റ്റാഫുകളെയും ഇരുഹൈക്കമ്മീഷനുകളില്‍ നിന്നും പിന്‍വലിക്കും. ഹൈക്കമ്മീഷനുകളിലെ മൊത്തം സ്റ്റാഫംഗങ്ങളുടെ എണ്ണം 55 ല്‍ നിന്ന് 30 ആയി മെയ് 1 ന്കം കുറയ്ക്കും. മൊത്തത്തിലുള്ള സുരക്ഷാ സ്ഥിതിയും യോഗ വിലയിരുത്തി. അതീവ ജാഗ്രത പുലര്‍ത്താന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ആക്രമണം അഴിച്ചുവിട്ട ഭീകരരെ നീതിക്ക് മുന്നില്‍ കൊണ്ടുവരാനും അവരുടെ സ്‌പോണ്‍സര്‍മാരെ നിലയ്ക്കു നിര്‍ത്താനും നടപടിയുണ്ടാകും. മുംബൈ ഭീകരാക്രമണകേസിലെ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതുപോലെ, ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയവരെ തേടിപ്പിടിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.ഒപ്പം പാക്കിസ്ഥാനെ കടുത്ത പ്രതിരോധത്തിലാക്കുന്ന മറ്റൊരു നിര്‍ണായക നീക്കത്തിലേക്കാണ് ഇന്ത്യ കടന്നിരിക്കുന്നത്. അതയത് സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചത്. 1960 സെപ്തംബര്‍ 19-ന് കറാച്ചിയില്‍ കരാര്‍ ഒപ്പിട്ടതിനുശേഷം ഇതാദ്യമായാണ് കരാര്‍ മരവിപ്പിക്കുന്നത്.കൂടാതെ ഇതാദ്യമായാണ് പാക്കിസ്ഥാനെതിരെ ഇത്ര കടുത്ത നടപടി ഇന്ത്യ സ്വീകരിക്കുന്നതും. സിന്ധു നദീതട കരാർ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1960 ലാണ് കരാർ രൂപീകരിച്ചത്. കരാർ റദ്ദാക്കിയതോടെ സിന്ധു നദിയിൽ നിന്നും പോഷക നദികളായ ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവിടങ്ങളിൽ നിന്നുമുള്ള ജലവിതരണം നിർത്തലാക്കും. പാക്കിസ്ഥാൻ പ്രധാനമായും ആശ്രയിക്കുന്ന ജലവിതരണ പദ്ധതിയാണിത്. അതുകൊണ്ട് തന്നെ കോടിക്കണക്കിനെ പേരെയാകും ഈ തീരുമാനം ബാധിക്കുക.പഹൽഗാം ആക്രമണത്തിന് പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാൽ അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസിന്റെ സന്ദർശന വേളയിൽ തന്നെ അക്രമം നടത്തി കാശ്മീർ വീണ്ടും ചർച്ചയാക്കാനുള്ള പാക്ക് ബുദ്ധിയാണോ ഇതിന് പിന്നിൽ എന്ന ചോദ്യമാണ് ഉയരുന്നത്.കാശ്മീരിനെ മറന്നിട്ടില്ലെന്ന പാക് സൈനിക മേധാവിയുടെ പ്രതികരണവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ‘കാശ്മീർ നമ്മുടെ കഴുത്തിലെ സിരയാണ് അതാരും മറക്കരുത്’, എന്നായിരുന്നു അടുത്തിടെ ഇസ്ലാമാബാദിൽ നടന്ന പരിപാടിക്കിടെ ജനറൽ മുനീറിന്റെ വാക്കുകൾ. നമ്മുടെ കുട്ടികളോട് നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് പഠിപ്പിക്കണമെന്നും സൈനിക മേധാവി പറഞ്ഞിരുന്നു. ‘ നമ്മുടെ പൂർവ്വികർ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് കരുതിയിരുതെന്ന വസ്തുത കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാണം. അവർ ഇതൊന്നും മറക്കരുത്. നമ്മുടെ മതം വ്യത്യസ്തമാണ്, ആചാരങ്ങൾ , ചിന്തകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമാണ്. ഇന്ത്യയും പാക്കിസ്ഥാനും രണ്ട് രാജ്യങ്ങളാണ് , ഒരിക്കലും ഒന്നല്ല, ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് വഴിവെച്ചത്’, മുനീർ പറഞ്ഞു. ഈ പ്രകോപന പ്രസംഗം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുൻപാണ് പഹൽഗാമിൽ 28 പേരെ ഭീകരർ വകവരുത്തിയത്. എന്തായാലും നിലവിൽ കുല്‍ഗാമിലെ പല പ്രദേശങ്ങളിലും സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു എന്നാണ് പുതിയ വിവരങ്ങൾ. ടിആർഎഫ് ന്‍റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായും സൂചനകൾ ഉണ്ട്. നിരവധി ഭീകരർ കുടുങ്ങിയതായും പറയുന്നു. കൂടുതൽ സൈനികർ കുൽഗാമിലേക്ക് ഒഴുകുന്ന കാഴ്ചയാണ് പലയിടത്തും. ഒന്നിലധികം ഭീകരര്‍ ഈ ഭാഗത്ത് കുടുങ്ങിയിട്ടുണ്ട്. കൂടുതല്‍ സൈനികരെ ഈ ഭാഗത്ത് വിന്യസിച്ചതായാണ് വിവരം. നേരത്തെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടുഭീകരരെ സൈന്യം വധിച്ചിരുന്നു.
കരഞ്ഞ് അപേക്ഷിച്ച് പാകിസ്ഥാൻ, അടിച്ചു പുറത്താക്കി ഇന്ത്യ
