പാകിസ്ഥാൻ പോറ്റി വളർത്തിയ ഭീകരന്മാരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട് വെണ്ണീറാക്കിയതിന് അവർ പകരം ചോദിക്കാൻ ഇറങ്ങി കഴിഞ്ഞു..കൂട്ടത്തിൽ ജെയ്‌ഷെ മുഹമ്മദിന് ആണ് വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്… ഇപ്പോഴിതാ ഇതിനെതിരെ തിരിച്ചടിക്കാനുള്ള പാകിസ്ഥാന്റെ ശ്രമവും ചെറുത്ത് അവരെ അതേപടി മടക്കി അയച്ചിരിക്കുകയാണ് ഇന്ത്യ.. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാര്‍ സംവിധാനം ഇന്ത്യന്‍ സൈന്യം അപ്പാടെ തകര്‍ത്തു കളഞ്ഞു.. കൂടാതെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെയാണ് ഇന്ത്യ തകര്‍ത്തത്. പാകിസ്ഥാന്റെ മിസൈലുകളും ഡ്രോണുകളും ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. എന്താണ് സംഭവിച്ചതെന്ന് നമുക്ക് എന്തായാലും വിശദമായി തന്നെ മനസിലാക്കാം..
ആദ്യം നഷ്ടത്തിൽ നിന്നുമാകാം..ഏറ്റവും എടുത്ത് പറയേണ്ട നഷ്ടം അത് സംഘടനയുടെ സുപ്രീം കമാണ്ടര്‍ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു എന്നതാണ്.. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു ജയ്ഷെ മുഹമ്മദിന്റെ (ജെഇഎം) ശക്തികേന്ദ്രമായ ബഹാവല്‍പുരിലെ മര്‍ക്കസ് സുബ്ഹാനള്ളാ ക്യാമ്പസ്. മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്ന് ചുറ്റും അവശിഷ്ടങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന ക്യാമ്പസിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ ആക്രമണത്തിലാണ് അബ്ദുള്‍ റൗഫും കൊല്ലപ്പെട്ടത്. കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നിലെ സൂത്രധാരനാണ് ഇയാള്‍. അസദിനെ മോചിപ്പിക്കാന്‍ വേണ്ടിയായിരുന്നു ആ വിമാന റാഞ്ചല്‍. അതുകൊണ്ട് തന്നെ ഏറെ നാളായി ഇന്ത്യയുടെ കണ്ണിലെ കരടായിരുന്നു റൗഫ്. 2007ലാണ് ജെയഷെ മുഹമ്മദിന്റെ സുപ്രീം കമാണ്ടര്‍ പദവി അനുജന് അസദ് നല്‍കിയത്. സംഘടനയുടെ ഭാവി നേതാവായി ഉയര്‍ത്തികാട്ടിയതും അനുജനെയാണ്. ഈ വലം കൈയ്യെയാണ് ഇന്ത്യന്‍ ആക്രമണത്തില്‍ അസദിന് നഷ്ടമാകുന്നത്. കശ്മീര്‍ കേന്ദ്രമാക്കി ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൊടുംഭീകരനാണ് മസൂദ് അസര്‍. പാകിസ്ഥാനിലെ പഞ്ചാബിലെ ബഹാവല്‍പുര്‍ ആസ്ഥാനമായ ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകനേതാവാണ് ഈ അമ്പത്തിയാറുകാരന്‍. ഇന്ത്യയുടെ തിരിച്ചടിയില്‍ അസറിന്റെ വലംകൈയ്യായ സഹോദരനും മരിച്ചുവെന്നത് സംഘടനയ്ക്ക് ഞെട്ടലാണ്. യുഎന്നിന്റെ ആഗോള ഭീകര പട്ടികിയില്‍ മസൂദിനെ പോലെ റൗഫുമുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബയുടെ സുപ്രീം കമാന്‍ഡറായിരുന്നു. ഇന്ത്യ തേടുന്ന ഭീകരരില്‍ പ്രധാനിയാണ്. ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച ഇയാള്‍ ജെയ്‌ഷെ അധ്യക്ഷന്‍ മസൂദ് അസ്ഹറിന്റെ സഹോദരനാണ്. പാകിസ്ഥാന്‍ ബഹവല്‍പൂരിലെ ജെയ്‌ഷെ ആസ്ഥാനത്ത് നടത്തിയ മിസൈലാക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ അസ്ഹറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ചുവെന്നാണ് വിവരം.
ജയ്ഷെ മുഹമ്മദിന്റെ റിക്രൂട്ട്മെന്റ്, ധനസമാഹരണം, ആശയപ്രചാരണം എന്നിവയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദത്താവളമാണ് സുബ്ഹാനള്ളാ ക്യാമ്പസ്. പാക് സൈന്യത്തിന്റെ 31 കോര്‍പ്സിന്റെ ആസ്ഥാനമായ പാകിസ്താന്‍ ആര്‍മി കന്റോണ്‍മെന്റില്‍നിന്ന് ഏതാനും മൈലുകള്‍ മാത്രം അകലെയാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പാകിസ്താന്‍ ഔദ്യോഗിക നിരോധനമേര്‍പ്പെടുത്തിയിട്ടും ജെഇഎമ്മിന് അതിന്റെ ക്യാമ്പ് നടത്താന്‍ പൂര്‍ണ്ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നതിന്റെ സൂചനകളാണിത്. ഇതിനൊപ്പം അബ്ദുള്‍ റൗഫിന്റെ സംസ്‌കാര ചടങ്ങില്‍ പാക് സൈനിക മേധാവികള്‍ അടക്കം പങ്കെടുത്തു. ഇതോടെ തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണയും തെളിഞ്ഞു. 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പത്താന്‍കോട്ട് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ മണ്ണില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ഷെ മുഹമ്മദിന് കനത്ത തിരിച്ചടിയാണ് പ്രത്യാക്രമണത്തില്‍ ഇന്ത്യ നല്‍കിയത്. ഇതിനെല്ലാം പിന്നില്‍ അബ്ദുള്‍ റൗഫിന്റെ ഇടപെടലുമുണ്ടായിരുന്നു.
ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ സ്ഥിരീകരിച്ചിരുന്നു. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് മസ്ഹൂദ് അസഹ്റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിലാണ് സഹോദരനേയും നഷ്ടമായത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്‌ഷെ മുഹമ്മദ് മേധാവിയുടെ മൂത്ത സഹോദരിയും ഭര്‍ത്താവും ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് പ്രസ്താവനയില്‍ വ്യക്തമായിരുന്നു. ആക്രമണത്തില്‍ അടുത്ത അനുയായികളായ മൂന്ന് പേരും ഇവരില്‍ ഒരാളുടെ മാതാവും കൊല്ലപ്പെട്ടെന്നും പ്രസ്താവനയിലുണ്ട്. എന്നാല്‍ റൗഫിന്റെ മരണ വിവരം പുറത്തു വിട്ടിരുന്നില്ല. എന്തായാലും ഇത് കൂടി പുറത്ത് വന്നതോടെ തീവ്രവാദികൾക്ക് വേണ്ടി ചോദിക്കാനും പറയാനും ഇറങ്ങുന്ന പാകിസ്ഥാൻറെ മുഖം മൂടി വീണ്ടും വീണ്ടും വലിച്ചു കീറുകയാണ്..
ഇതിനെ തുടർന്ന് ഇന്നലെയും ഇന്നുമായി അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, നാല്‍, ഫലോഡി, ഉത്തര്‍ലൈ, ഭുജ് എന്നിവയുള്‍പ്പെടെ വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി. എന്നാല്‍ ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ ഇവയെ നിര്‍വീര്യമാക്കി.ഇന്ന് രാവിലെ, ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. പാകിസ്ഥാന്റെ അതേ തീവ്രതയോടെ തന്നെയായിരുന്നു ഇന്ത്യന്‍ പ്രതികരണം. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.