മൂന്ന് വർഷമായ തുടരുന്ന യുദ്ധത്തിനിടയിൽ യുക്രൈനുമേൽ ഏറ്റവും വലിയ ആക്രമണം നടത്തി റഷ്യ. യുക്രൈനിലെ വിവിധ പ്രദേശങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ റഷ്യ തുടര്‍ന്നുകൊണ്ടിരിക്കെയാണ് യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിലും റഷ്യ വന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകൾ.കഴിഞ്ഞ ദിവസം നാനൂറോളം ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് ഈ ആക്രമണം.ഖാര്‍കീവില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
21 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. 48 ഡ്രോണുകളും രണ്ട് മിസൈലുകളും നാല് ഗ്ലൈഡിങ് ബോംബുകളും ഉപയോഗിച്ച് റഷ്യ നഗരത്തില്‍ ആക്രമണം നടത്തിയതായി ഖാര്‍കീവ് മേയര്‍ പ്രതികരിച്ചു.18 കെട്ടിടങ്ങളും പതിമൂന്നോളം വീടുകളും തകര്‍ന്നതായി അദ്ദേഹം പറയുന്നു. നഗരത്തില്‍ വിവിധപ്രദേശങ്ങളില്‍ സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.