തമിഴകത്ത് ഷായുടെ സർജിക്കൽ സ്ട്രൈക്ക്; സ്റ്റാലിൻ്റെ കരച്ചിലിന് സമയമായി മക്കളേ

തമിഴകത്തെ അടക്കി വാഴുന്ന കുടുംബ ഭരണത്തെ വേരോടെ പിഴുതെറിയാൻ. കച്ചവട രാഷ്ട്രീയത്തെ തുടച്ചു നീക്കാൻ, ദ്രാവിഡ മണ്ണിൽ താമര വിരിയിപ്പിച്ചിരിക്കും എന്ന അമിത്ഷായുടെ ആ ഉറച്ച തീരുമാനത്തിൽ വിറച്ചത് സ്റ്റാലിൻ എന്ന വൻമരമാണ്.കാരണം ഷായുടെ പദ്ധതികൾ എഡിഎംകെയുടെ പ്രതീഷകൾക്കും അപ്പുറം ആയത് കൊണ്ടു തന്നെ കഴിഞ്ഞ ദിവസം ബിജെപിയുടെ കേന്ദ്ര നേതൃത്വം മുന്നിട്ടിറങ്ങി തമിഴകത്തിൽ എഐഡിഎംകെയുമായി ഒരുമിക്കാൻ തീരുമാനം എടുക്കുമ്പോൾ രാജ്യം ഒന്നടങ്കം വിറച്ചത് വെറുതെ ആയിരുന്നില്ല. കാരണം ആ തീരുമാനത്തിന്റെ ലക്ഷ്യങ്ങൾ പലതാണ്. എതിരാളികൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം എന്നു തന്നെ നമുക്ക് വേണമെങ്കിൽ പറഞ്ഞു വക്കാം. വരുന്ന വർഷം കൃത്യമായി പറഞ്ഞാൽ 2026ൽ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനായി അമിത് ഷാ ഒരുക്കി ഇരിക്കുന്നത് ഒരു മാസ്റ്റർ പ്ലാൻ തന്നെയാണ് അതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലൂടെ ഓരോരോ ചുവടുകൾ മുന്നോട്ട് വക്കുവാനാണ് പദ്ധതി ! അപ്പോൾ നമ്മൾ മാസ്റ്റർ പ്ലാനിന്റെ പ്രധാന ഘടകങ്ങളിലേക്ക് പോകുമ്പോൾ, ഒന്നാമത് വരുന്നത്.. ബി.ജെ.പി – എ.ഐ.എ.ഡി.എം.കെ സഖ്യം തന്നെ എന്നാൽ ഇതോടെ തീരുന്നതല്ല ഒന്നും. ഇതിലും വലിയ നീക്കങ്ങൾ മുന്നോട്ട് കിടക്കുന്നുവെന്ന് സാരം ! ഏപ്രിൽ 11-ന് ബിജെപിയെ മുൻ നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എ.ഐ.എ.ഡി.എം.കെ (AIADMK)യും 2026 നിയമസഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ വോട്ടുകൾ ഏകീകരിക്കൽ എന്നൊരു വലുയ നീക്കമാണ് നടക്കുന്നത് അതായത്, ഡി.എം.കെ-വിരുദ്ധ വോട്ടുകൾ ചിതറാതിരിക്കാൻ ഈ സഖ്യം സഹായിക്കും. അതുപോലെ തന്നെ എഐഎഡിഎംകെയുടെ കേഡർ ശൃംഖലയും ബി.ജെ.പിയുടെ സംഘടനാ ശക്തിയും ചേർന്നാൽ ഡി.എം.കെയ്ക്ക് കനത്ത വെല്ലുവിളി ഉണ്ടാകും.കൂടാതെ ജാതിവിവേചനവും തന്ത്രപരമായ സഖ്യങ്ങളും പിന്തുണക്കുള്ള ഘടകങ്ങളാണ്. തേവർ, ഗൗണ്ടർ തുടങ്ങിയ സമൂഹങ്ങളിൽ നിന്നും എഐഎഡിഎംകെക്ക് ശക്തമായ പിന്തുണയുണ്ട്. ഇനിയുള്ള ലക്ഷ്യങ്ങൾ എന്ന് പറയുമ്പോൾ.ബി.ജെ.പിയുടെ പുനസംഘടന തന്നെ. 2021-ൽ തിരുനെൽവേലി മണ്ഡലത്തിൽ നിന്ന് ജയിച്ച എം.എൽ.എ നൈനാർ നാഗേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു കഴിഞ്ഞു.ഇത് തെക്കൻ തമിഴ്‌നാട്ടിലെ ഒബിസി (OBC) വോട്ടുകൾ ഏകീകരിക്കാൻ സഹായിക്കും.കാരണം നാഗേന്ദ്രൻ തേവർ സമുദായത്തിൽ പെട്ടവരായ മുക്കുലത്തോർ വിഭാഗത്തിൽപ്പെട്ട ആളാണ്. അതേസമയം അണ്ണാമലയുടെ പേരിനെ ചൊല്ലി ഒരുപാട് വിവാധങ്ങളും നുണ പ്രചരണങ്ങളും വന്നിരുന്നു. അതിനും ഇവിടെ ഉത്തരം നൽുകകയാണ്.അതായത് മുൻ ബി.ജെ.പി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലയ്ക്ക് ദേശീയ തലത്തിൽ വലിയ സ്ഥാനമുണ്ടാകുമെന്നതാണ് പുതിയ വിവരം ഇതനുസരിച്ച് അണ്ണാമലക്ക് തീർച്ചയായും ഉയർന്ന ഒരു പദവി തന്നെ ഉറപ്പ് വരുത്തും. ഇതിന്റെ ഭാഗമായി ഷാ തന്നെ അണ്ണാമലയുടെ ഇത്രയും കാലത്തെ മികച്ച നീക്കങ്ങളെം പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. “അദ്ദേഹം ഗ്രാമം മുതൽ ഗ്രാമം വരെ ബിജെപിയുടെ നയങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നു” എന്നാണ് അമിത് ഷാ അണ്ണാമലയെ കുറിച്ചു പ്രതികരിച്ചത്. അതേസമയം തമിഴ് നാട്ടിലെ ജാതിപരമായ വോട്ടുകളും ഒരു വലിയ മുതൽകൂട്ട് തന്നെയാണ്. ദളിത്തുകൾ, വണ്ണിയാർ, തേവർ, ഗൗണ്ടർ, നാടാർ തുടങ്ങിയവർ തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നവരാണ്. ദളിത്തുകളെ കുറിച്ച് പറയുമ്പോൾ : 19%-21% വരെ ഉള്ളവരുണ്ട് അതുപോലെ തന്നെ വണ്ണിയാർ: വംശജരെ കുറിച്ച് പറയുമ്പോൾ അവർ 12%-15% വരെയും തേവർ: 10%-12% വരെയും ഗൗണ്ടർ: 5%-7% വരെയുമുണ്ട്. ഇതിൽ പ്രധാനമായും ബി.ജെ.പി ഒബിസി സമൂഹങ്ങളെ കൈവശപ്പെടുത്താനാണ് ശ്രമിക്കുന്നത്. നൈനാർ നാഗേന്ദ്രൻ തെക്കൻ തമിഴ്‌നാട്ടിൽ നിന്നുള്ളവരും തേവർ സമുദായത്തിലേയും ആണ്, ഇത് ജാതി വൈവിധ്യം നിലനിർത്തും. ചുരുക്കി പറയുകയാണെങ്കിൽ വലിയ വലിയ പദ്ധതികൾ തന്നെയാണ് അവർ ഇട്ടിരിക്കുന്നത്. ഇപ്പോൾ എന്ത് കൊണ്ട് സ്റ്റാലിന് അടിതെറ്റി എന്നതിനുള്ള ഏകദേശ രൂപം ആയല്ലോ. ഇനി എന്തായാലും നമുക്ക് അടുത്ത വലിയെരാു സംശയനിവാരണം തന്നെ ആകാം.. അതായത് എന്ത് കൊണ്ട് പെട്ടെന്ന് ഇങ്ങനെ ഒരു സഖ്യം രൂപീകരിച്ചു. അതിന്റെ ഉത്തരം – ബി.ജെ.പി-യുടെ ലക്ഷ്യം എന്ന് പറയുന്നത് ഡി.എം.കെയുടെ വിരുദ്ധ വോട്ടുകൾ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ്. ആ നിലക്ക് 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് 11.24% വോട്ടുശെയറും എൻ.ഡി.എയ്ക്കായി ആകെ 18.27% വോട്ടും ആണ് എഐഎഡിഎംകെക്ക് ആകട്ടെ 20.46%; അങ്ങനെ സഖ്യം ആകെ നേടിയത് 23.05% അതേസമയം ഡി.എം.കെക്ക് 26.93%, കോൺഗ്രസ്: 10.67% ആണ്.അപ്പോൾ സാഹചര്യം ഇങ്ങനെ ആവുമ്പോൾ ബിജെപിയും എഐഡിഎംകെയും ഒരുമിക്കുമ്പോൾ സ്വാഭാവികം ആയും വിജയം തന്നെയാണ് മുമ്പിലുള്ളത്. പിന്നെ അതിന് മെെലേജ് കൂട്ടാനെന്ന പോലെ ഡിഎംകെയുടെ പരാജയങ്ങൾ കൂടി മുമ്പിൽ നീണ്ടു നിവർന്ന് കിടക്കുമ്പോൾ ലക്ഷ്യം നിറവേറ്റും എന്നതിൽ തർക്കമേ ഉണ്ടാകുന്നില്ല.. അതായതാ മദ്യം, മണൽ ഖനനം, എനർജി, ട്രാൻസ്പോർട്ട് തുടങ്ങി അനേകം കോഴകേസ് ഡിഎംകെക്കെതിരെ നിലവിലുണ്ട്… അതിന് പുറമെഭാഷാ വിവാദംവും അതായത് ഷാ പറയുന്നത് പ്രകാരം “തമിഴിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്സുകൾ തർജ്ജമ ചെയ്യാൻ ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ല… ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇത് നടപ്പാക്കുമെന്ന് അമിത് ഷാ പറയുന്നു. കൂടാതെ നീറ്റ്, ഡിലിമിറ്റേഷൻ സഖ്യകക്ഷികളുമായി ചർച്ചചെയ്യുമെന്നും പൊതു മിനിമം പ്രോഗ്രാം ഒരുക്കാമെന്നും ഷാ പറയുന്നുണ്ട്. പിന്നെ മറ്റൊരു കാര്യം എന്താണെന്നാൽ മുമ്പ് വന്ന് പോയ ഏത് കേന്ദ്ര സർക്കാരുകളെക്കാളും തമിഴാനാടിനെ ഏറ്റവും കൂടുതൽ ചേർത്ത് പിടിച്ചത് അത് ബിജെപി സർക്കാരുമാണ്, അത് കൊണ്ടൊക്കെ തന്നെയാണ് ഇത്ര അധികം ആത്മവിശ്വാസത്തോടെ അവർ ഷായുടെ നേതൃത്വത്തിൽ ഇതിന് ഇറങ്ങി പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *