വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത് മുതൽ തങ്ങളുടെ ഇടപെടൽ മൂലമാണ് ഇന്ത്യ-പാക് സംഘർഷം തണുത്തത് എന്ന അവകാശം പറഞ്ഞു ഫലിപ്പിക്കുകയായിരുന്നു അമേരിക്ക. ഒരു മൂന്നാം കക്ഷിക്കും ഇതിൽ പങ്കില്ലെന്ന് ഇന്ത്യ പരസ്യമായി പറഞ്ഞതൊന്നും അറിയാതെ വീണ്ടും മധ്യസ്ഥന്റെ റോൾ വഹിക്കാൻ തയ്യാറായി തന്നെയാണ് അമേരിക്ക നിൽക്കുന്നത്. എന്നാൽ അതിനിടയിൽ ഇതാ ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിലേക്ക് നയിച്ച ഇടപെടലുകള്‍ തങ്ങളാണ് നടത്തിയെന്ന് അവകാശപ്പെട്ട് വീണ്ടും യുഎസ് അധികൃതര്‍ രംഗത്തു വരുമ്പോള്‍ തെളിയുന്നത് മൂന്നാം കക്ഷി ഇടപെടല്‍ ആണ്. ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഎസിന് ആശങ്കാജനകമായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രംപ് ഭരണകൂടം വേഗത്തിലുള്ള ഇടപെടലുകള്‍ നടത്തിയതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് സി.എന്‍.എന്നിന്റെ റിപ്പോര്‍ട്ട്. വെടി നിര്‍ത്തലിലേക്ക് നയിച്ചത് തങ്ങളാണെന്ന് യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ ധാരണ ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടാണ് ഉണ്ടാക്കിയതെന്ന് യുഎസ് ഭരണകൂടം സമ്മതിക്കുന്നുണ്ട്. ഇതിനിടെ ഇതിന് പിന്നിലേക്ക് വഴിയൊരുക്കിയതിന്റെ വിവരങ്ങളും പുറത്തു വരുന്നുണ്ട്. കാശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. മുമ്പും ഇതിന് പുറത്തുള്ള വിഷയങ്ങളില്‍ മൂന്നാം കക്ഷി ഇടപെട്ടിട്ടുണ്ട്. ലോക ബാങ്കിന്റെ സാന്നിധ്യത്തിലാണ് സിന്ധു നദീ ജല കരാര്‍ ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട തിരിച്ചടിയില്‍ അമേരിക്ക ഇടപെട്ടതില്‍ അസ്വാഭാവികത ഇന്ത്യ കാണുന്നില്ലെന്നതാണ് വസ്തുത. എന്തുകൊണ്ടാണ് അമേരിക്ക ഇടപെട്ടതെന്നും മനസ്സിലാക്കിയിട്ടുണ്ട് ഇന്ത്യ. എന്നാല്‍ അമേരിക്കയുടെ ഭീതി അനാവശ്യമാണെന്നതാണ് ഇന്ത്യയുടെ നിലപാട്.
‘യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് എന്നിവരുള്‍പ്പെടെയുള്ള യുഎസ്സിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പ്രധാന സംഘം, ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച രാവിലെ യുഎസിന് ആശങ്കാജനകമായ രഹസ്യവിവരം ലഭിച്ചു. അതിന്റെ ഗൗരവമാണ് വേഗത്തിലും ഫലപ്രദവുമായ ഇടപെടല്‍ നടത്താന്‍ യുഎസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. അതേസമയം ഇവരുടെ ഇടപെടലില്‍ നിര്‍ണായകമായ ആ രഹസ്യ വിവരങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു- സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ണായകമായ രഹസ്യ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുകയും ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായും പറയുന്നു. പാക്കിസ്ഥാനില്‍ സൈനിക നേതൃത്വത്തിന് മേല്‍ സര്‍ക്കാരിന് സ്വാധീനമില്ല. ഇന്ത്യന്‍ തിരിച്ചടി അതിഭയാനകവുമായിരുന്നു. ഇതോടെ പാക്കിസ്ഥാനെ നയിക്കുന്ന ഭീകര നേതൃത്വം ആശങ്കയിലായി. അതിനിടെ പാക്കിസ്ഥാന്റെ ആണവ ശേഖരം ഇന്ത്യ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. വികരണ പ്രതിസന്ധി മറികടക്കാന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പാക്കിസ്ഥാനിലെത്തിയെന്നും സൂചനയുണ്ട്. ഇതിനൊപ്പം പ്രധാനമന്ത്രിയ്ക്ക് സ്വാധീനമില്ലാത്ത പാക്ക് സൈന്യം ആണവായുധം പ്രയോഗിക്കുമെന്ന ആശങ്ക അമേരിക്കയ്ക്കുണ്ടായി എന്നും സൂചനകളുണ്ട്. റാവല്‍പ്പിണ്ടിയില്‍ ഇന്ത്യന്‍ ആക്രമണം തകര്‍ത്തത് തന്ത്രപ്രധാന കേന്ദ്രമാണെന്നാണ് പുറത്തു വരുന്ന വിവരം. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ആരും പുറത്തു പറയുന്നില്ല.അതേസമയം തന്നെ, കശ്മീരിലെ അന്താരാഷ്ട്ര മധ്യസ്ഥത നിരസിക്കാൻ ഇന്ത്യ പലപ്പോഴും ഷിംല ചട്ടക്കൂട് ഉപയോഗിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ തിരിച്ചടികൾ സഹിക്കാനാവാതിരുന്നപ്പോഴാണ് പാക്കിസ്ഥാൻ, സഹായത്തിനായി അമേരിക്കയെ വിളിക്കുന്നത്. ആ ഇടപെടൽ ഏറ്റു എന്ന് കണ്ട് വീണ്ടും കൂടുതൽ ആഴത്തിൽ കൈകടത്താനാണ് അമേരിക്കയുടെ ശ്രമമെങ്കിൽ അത് ഇന്ത്യ എന്തായാലും നടത്തിക്കില്ല. അമേരിക്ക ഇടപെട്ട് വെടിനിർത്തൽ നടപ്പിലായെന്ന് പറഞ്ഞ് കശ്മീർ ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിൽ ഔപചാരിക ചർച്ചകൾക്കു ഇറങ്ങി തിരിക്കാൻ അമേരിക്കയോ, അമേരിക്കയുടെ ഇടപെടൽ കണ്ട് മറ്റേതെങ്കിലും ശക്തികളോ പദ്ധതിയിടുന്നുണ്ടെങ്കിൽ അതൊന്നും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ലെന്നത് ഉറപ്പാണ്.അതിന് പകരം പാക്കിസ്ഥാനുമേൽ കൂടുതൽ സമ്മർദം ചെലുത്താനും ഭീകരപ്രവർത്തനത്തിനെതിരെ നടപടിയെടുക്കാൻ അവരെ നിർബന്ധിതരാക്കാനുമായിരിക്കും ഇന്ത്യയുടെ ശ്രമം. ഭീകരസംഘടനകൾക്കും അവരുടെ ക്യാംപുകൾക്കുമെതിരെ വിശ്വസനീയമായ നടപടിയെടുക്കുന്നതുവരെ പാക്കിസ്ഥാനുമായി ഔപചാരിക ചർച്ചകൾക്കില്ല എന്ന പരസ്യനിലപാട് ഇന്ത്യ തുടരുക തന്നെ ചെയ്യും.
അത് പോലെ തന്നെ കത്തിചാമ്പലായത് ആണവായുധ കേന്ദ്രമോ എന്ന ചോദ്യത്തിന് ഇതുവരെ പാക്കിസ്ഥാന്‍ മറുപടി പറയുന്നില്ല. ഇന്ത്യയിലെ 26 കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്ന അവകാശ വാദം പാക്കിസ്ഥാന്‍ നടത്തുന്നു. എന്നാല്‍ ഇതെല്ലാം ഇന്ത്യ പരസ്യമായി നിഷേധിച്ചു. ഇന്ത്യന്‍ സൈനിക താവളങ്ങളുടെ ഫോട്ടോയും പുറത്തു വിട്ടു. ആക്രമണത്തിന് മുമ്പും പിമ്പുമുള്ള ദൃശ്യങ്ങളില്‍ എല്ലാം വ്യക്തവുമാണ്. എന്നാല്‍ ഇന്ത്യയുടെ തിരിച്ചടിയെ നിഷേധിക്കാന്‍ പോലും പാക്കിസ്ഥാന് കഴിയുന്നില്ല. പാക്കിസ്ഥാനില്‍ നിന്ന് വിളി വന്നതു കൊണ്ടാണ് ഇന്ത്യ വഴങ്ങിയതെന്ന വെളിപ്പെടുത്തലും പാക്കിസ്ഥാന് നിഷേധിക്കാന്‍ കഴിയുന്നതല്ല. അതിനിടെയാണ് ഇന്ത്യയുടെ തിരിച്ചടിയുടെ കാഠിന്യം തിരിച്ചറിഞ്ഞ് ട്രംപും വാന്‍സും ഇടപെട്ടത് അതിവേഗതയില്‍ എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. പാക്ക് തര്‍ക്കത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ അനുവദിക്കാത്തത് കാശ്മീര്‍ വിഷയത്തില്‍ മാത്രമെന്ന സന്ദേശവും ഇതോടെ ശക്തമാകുന്നുണ്ട്. അപ്പോൾ ഒന്ന് ഉറപ്പിക്കാം… മധ്യസ്ഥത വഹിക്കാൻ താൽപര്യം പ്രകടമാക്കിയതിന് പിന്നിൽ ട്രംപിന്റെ ചില സ്വാർത്ഥ താൽപര്യങ്ങൾ കൂടിയുണ്ടെന്ന് വേണമെങ്കിൽ പറയാം. അധികാരത്തിലേറിയ പാടെ ഗാസ- ഇസ്രയേൽ സംഘർഷത്തിലും, റഷ്യ- യുക്രെയ്ൻ സംഘർഷത്തിലും ഒക്കെ ഇടപെട്ട് മധ്യസ്ഥന്റെ റോളെടുത്ത ട്രംപ് തന്റെ പ്രസിഡന്റ് പദവിക്ക് ലോകത്തിന് മുന്നിൽ നല്ലൊരു പേര് വാങ്ങി കൊടുക്കാനുള്ള ശ്രമത്തിൽ കൂടിയാണ്. പക്ഷെ ആ അടവ് ഇവിടെ ചിലവ് ആകില്ല.