ഇടുക്കി: വട്ടവടയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ 32 കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ. 3,11000 ലക്ഷം രൂപ പിഴയും അടക്കണം. വട്ടവട പഴത്തോട്ടം സ്വദേശി അന്തോണിയെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്‌ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.
2021 ൽ ദേവികുളം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിധി.വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും പ്രതി മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലെത്തിച്ച് ബലമായി പീഡിപ്പിച്ചെന്നുംഎതിർത്തപ്പോൾ കല്ല് കൊണ്ട് ആക്രമിച്ചെന്നുമാണ് കേസ്.