പ്രധാനമന്ത്രി കടന്നുപോയ പാതയിൽ തെരുവു വിളക്കുകൾ കത്തിയില്ല; വെള്ളയമ്പലം കെഎസ്ഇബി ഓഫീസിൽ ബിജെപി പ്രവർത്തകരുടെ മാർച്ച്

‘പ്രധാനമന്ത്രി കടന്നുപോയ പാതയിൽ വെളിച്ചമില്ല’; വെള്ളയമ്പലം KSEB ഓഫീസിൽ BJP പ്രവർത്തകരുടെ മാർച്ച്തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നുപോയ പാതയിൽ തെരുവുവിളക്കുകൾ കത്താത്തതിൽ ബിജെപി പ്രതിഷേധം. സംഭവത്തിൽ വെള്ളയമ്പലത്തെ KSEB ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി.

പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോകുന്ന വഴിയിൽ ബിജെപി സ്വീകരണം ഒരുക്കിയ വെള്ളയമ്പലം ജംഗ്ഷനിലെ തെരുവു വിളക്കുകൾ പ്രവർത്തിച്ചിരുന്നില്ല. ഇത് സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.

വെള്ളയമ്പലം ഭാഗത്തുള്ള തെരുവ് വിളക്കുകൾ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി പലതും പ്രകാശിച്ചിരുന്നില്ല. പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുന്നു എന്നറിഞ്ഞിട്ടും നഗരസഭാ ഇതുമായി ബന്ധപ്പെട്ട് ഒരു ഇടപെടലുകളും നടത്തിയിരുന്നില്ല. അതിനിടയിലാണ് ഈ വിഷയം മുൻ നിർത്തിക്കൊണ്ട് ബിജെപി കൗൺസിലർമാർമാരും നേതാക്കളുമടക്കമുള്ളവർ രംഗത്തെത്തിയത്.

അതെസമയം ഇതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളും വെള്ളയമ്പലം ഭാഗത്ത് ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഭവനിലേക്ക് എത്തിയതിന് ശേഷമായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. തെരുവുവിളക്കുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാമെന്ന കെഎസ്ഇബിയുടെ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രവർത്തകർ സമരം അവസാനിപ്പിച്ച് മടങ്ങിയത്.

നാളെ നടക്കാനിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചീഫ് സെക്രട്ടറി, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ രാത്രി എട്ടു മണിയോടെ എത്തിയ മോദി രാജ്ഭവനിലേക്ക് പുറപ്പെടുകയായിരുന്നു. ഇന്ന് രാജ്ഭവനിൽ തങ്ങിയ ശേഷം പ്രധാനമന്ത്രി നാളെ പാങ്ങോട് ആർമി ക്യാമ്പിലെത്തി എയർഫോഴ്സിൻ്റെ വിമാനത്തിലായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്തെത്തിച്ചേരുക. നാളെ രാവിലെ 11 മണിക്കാണ് കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിനു സമർപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *