മൈക്രോസോഫ്റ്റിലും ഗൂഗിളിലും കൂട്ടപിരിച്ചുവിടൽ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തൊഴിൽ മേഖലയിൽ പിടിമുറുക്കുന്നു.മൈക്രോസോഫ്റ്റിലും ഗൂഗിളിലും കൂട്ടപിരിച്ചുവിടൽ ജോലി പോയത് 61,220 പേർക്ക്. പലരും ജോലി നഷ്ടമാകുമോയെന്ന ആശങ്കയിലാണ്. ഇതിനിടയിലാണ് ടെക് കമ്പനികള്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നത്. മൈക്രോസോഫ്റ്റ്, ആമസോണ്‍,ഗൂഗിള്‍ തുടങ്ങിയ ടെക് ഭീമന്മാരാണ് സാമ്പത്തികസ്ഥിതി മോശമായതോടെ ആയിരക്കണക്കിന് ജോലികള്‍ വെട്ടിക്കുറച്ചത്. ലേയോഫ് ട്രാക്കറായ ലേയോഫ്.എഫ്.വൈ.ഇ. പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025-ല്‍ മാത്രം 130 കമ്പനികളില്‍ നിന്നായി 61,220 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

കഴിഞ്ഞ മെയ് 13-ന് ആറായിരം ജീവനക്കാരെ പിരിച്ചുവിടുകയാണെന്നാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റിന്റെ രണ്ടുലക്ഷത്തി ഇരുപത്തിയെണ്ണായിരം ജീവനക്കാരില്‍ 3 ശതമാനം പേരെ ഈ പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡൈനാമിക് മാര്‍ക്കറ്റ് പ്ലേസ് എന്ന് വിശേഷിപ്പിക്കുന്ന മേഖലയില്‍ മത്സരക്ഷമത നിലനിര്‍ത്തുന്നതിനായി ടീമുകളെ പുനഃക്രമീകരിക്കുകയാണ് എന്നാണ് മൈക്രസോഫ്റ്റിന്റെ വാദം. ജീവനക്കാരുടെ പ്രകടനവുമായി ബന്ധപ്പെട്ടല്ല പിരിച്ചുവിടലെന്നും എന്‍ജീനിയര്‍മാരുടെയും മറ്റ് നോണ്‍ ടെക്‌നിക്കല്‍ സ്റ്റാഫുകളുടെയും അനുപാതം വര്‍ദ്ധിപ്പിക്കുന്നതിനാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *