ദോഹ: വമ്പന്മാർ പാതിവഴിയിൽ വീണ അമിർ കപ്പ് ഫുട്ബാളിൻ്റെ കിരീടപ്പോരാട്ടത്തിൽ അൽ ഗറാഫയും അൽ റയ്യാനും തമ്മിൽ കിരീടപ്പോരാട്ടം. രണ്ടാം സെമിയിൽ ഉം സലാലി നെ 4-2ന് തോൽപിച്ചാണ് അൽ ഗറാഫയുടെ ഫൈനൽ പ്രവേശനം. മേയ് 24ന് ഖലീഫ അ ന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സര ത്തിൽ ഇരു ടീമുകളും കിരീടത്തിനായി മാറ്റുരക്കും.
കളിയുടെ ആദ്യ പകുതിയിൽ വഴങ്ങിയ രണ്ട് ഗോളിന് പിന്നിലായ ശേഷം, മുഹമ്മദ് മുൻ താരിയുടെ ഉജ്വലമായ ഗോളുകളിലൂടെയായി രുന്നു അൽ ഗറാഫയുടെ തിരിച്ചുവരവ്. 15 മി നിറ്റ് നീണ്ട ആദ്യപകുതിയുടെ ഇഞ്ചുറി ടൈ മിൽ മൂന്ന് ഗോളടിച്ച് ഗറാഫ ലീഡ് പിടിച്ചു. 40-ാം മിനിറ്റിൽ ഹൊസേലു, ഇഞ്ചുറിയുടെ നാലാം മിനിറ്റി മുൻതാരി, 14-ാം മിനിറ്റിൽ യാ സിൻ ബ്രാഹിമി എന്നിവർ സ്കോർ ചെയ്തു.രണ്ടാം പകുതിയിൽ കളിയിൽ പുർണമേധാ വിത്വം സ്ഥാപിച്ച ഗറാഫക്കായി മുൻതാരി ഒരു ഗോൾ കൂടി നേടി പട്ടിക തികച്ചു. 2012ൽ അവസാനമായി അമീർ കപ്പിൽ മുത്തമിട്ട ഗറാ, 2022ൽ ഫൈനലിൽ പ്രവേശിച്ചിരുന്നു.