കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാൻ ആശുപത്രികളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
കോവിഡ് സാഹചര്യം വിലയിരുത്താൻ യോഗം ചേർന്നു .ഓക്സിജൻ ഐസൊലേഷൻ കിടക്കകൾ ,വെന്റിലേറ്ററുകൾ എന്നിവ യുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.അതേസമയം ഇരുപത്തിനാലു മണിക്കൂറിനിടെ മുന്നൂറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രോഗികളുടെ എണ്ണം 4302 ആയി ഉയർന്നു.രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37 ആയി.എന്നാൽ സജീവ രോഗികൾ കൂടുതൽ ഉള്ളത് കേരളത്തിൽ ആണ്.1373 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.