ഭുവനേശ്വറിൽ അറുപതുകാരനെ കൊന്നു കത്തിച്ച് ഒരുകൂട്ടം സ്ത്രീകൾ.സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഉപദ്രവിക്കുന്നതും സ്ഥിരമാക്കിയ കംബി മാലിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒഡിഷയിലെ ഗജപതി ജില്ലയിൽ കുയ്ഹുരു ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ എട്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
ജൂണ്‍ രണ്ടാം തീയതിയാണ് കൊലപാതകം നടന്നത്.മാലികിന്റെ വീട്ടില്‍ ആരുമില്ലാതിരുന്നു.കുടുംബം തിരിച്ചെത്തിയപ്പോള്‍ മാലികിനെ കാണാനില്ലായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും മൈക്കിനെ കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് മൊഹാന പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പോലീസ് നടത്തിയ തിരച്ചിലില്‍ ഗ്രാമത്തില്‍നിന്നും രണ്ടുകിലോമീറ്റര്‍ അകലെയുള്ള കാട്ടുപ്രദേശത്ത് മരിച്ച നിലയില്‍ മാലികിനെ കണ്ടെത്തുകയായിരുന്നു. പാതിവെന്ത നിലയിലായിരുന്നു മൃതദേഹം. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ ഒരു സ്ത്രീ കുറ്റസമ്മതം നടത്തിയത്.
താൻ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയം മാലിക് തന്നെ പീഡിപ്പിച്ചു, അതിന്റെ പ്രതികാരം വീട്ടി. മാലിക്ക് വീട്ടിൽ ഒറ്റക്കായി സമയത്താണ് കൊലപാതകം നടന്നത്.വീടിന്റെ വരാന്തയില്‍ ഉറങ്ങുകയായിരുന്നു മാലികിനെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. എന്നാൽ കൊലപാതകത്തിൽ ഒന്നിലേറെ പേർ ഉൾപ്പെട്ടിരുന്നതായി പോലീസ് സംശയമാണ്
മറ്റു ഏഴുപേരിലേക്കെത്തുന്നത്.അന്വേഷണത്തിൽ പുറത്തുവന്നത് മാലിക്ക് എന്ന ക്രൂരനായ വ്യക്തി ആ ഗ്രാമത്തിൽ ചെയ്തുകൊണ്ടിരുന്ന കാടത്തരങ്ങളാണ്. വിധവകളെയും പ്രായമായ സ്ത്രീകളേയുമാണ് ഇയാള്‍ പ്രധാനമായും ഉപദ്രവിച്ചിരുന്നത്. ആരും ഇല്ലാത്ത സമയത്ത് വീട്ടില്‍ക്കയറി വരെ മാലിക് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. നിരവധി തവണ താക്കീത് നല്‍കിയിട്ടും മാലിക് ഇത് തുടരുന്നതിനു പുറമെ മാലിക് ചില മന്ത്രവാദ പ്രവൃത്തികളിലും ഏര്‍പ്പെട്ടിരുന്നു. ഇതുമൂലം ഗ്രാമത്തിലുള്ളവര്‍ ഇയാളെ കൂടുതല്‍ എന്തെങ്കിലും പറയാനോ ചെയ്യാനോ ഭയപ്പെട്ടിരുന്നു. പേടിയും അപമാനവും കാരണം ആരും ഇയാള്‍ക്കെതിരെ പോലീസിൽ പരാതിനല്‍കിയിരുന്നില്ല. സഹികെട്ടാണ് സ്ത്രീകള്‍ ഇത്തരമൊരു കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.