സൂംബ ഡാൻസ് ആണ് ഇന്ന് കേരളം കണ്ട ഏറ്റവും വലിയ വില്ലൻ.. നമ്മടെ പ്രീണന പാർട്ടി ആകട്ടെ പുലിവാല് പിടിച്ച അവസ്ഥയിലും.. ഒമ്പത് മാസം കഴിഞ്ഞ തിരഞ്ഞെടുപ്പ് ഒക്കെ വരുവല്ലേ.. പിള്ളേരെ ഒക്കെ ഒന്ന് ഡാൻസ് കളിപ്പിച്ച് സന്തോഷിപ്പിച്ചാൽ എങ്ങാനും നാലഞ്ച് വോട്ട് പെട്ടിയിലോട്ട് വീണാലോ എന്നോർത്ത് നമ്മടെ ശിവൻ കുട്ടി സർ ഒരു ഐഡിയ പാസ്സ് ആക്കി.. പിള്ളേര് ഡാൻസ് കളിക്കട്ടെ വെറും ഡാൻസ് അല്ല അസ്സല് സൂംബ ഡാൻസ്… പദ്ധതി കിടിലൻ! സോഷ്യൽ മീഡിയ ഒന്നടങ്കം കത്തി.. വിദ്യ ശൂന്യൻ ആയിരുന്ന വിദ്യാഭ്യാസ മന്ത്രി സൂംബ ഡാൻസ് കൊണ്ട് വന്നതോടെ സൂപ്പർ സ്റ്റാർ ആയി.. അപ്പൊ അങ്ങനെ ആ ഒരു ഗെറ്റ് അപ്പിൽ ഇരിക്കുമ്പോൾ ആണ്.. ഈ വിവാദം.. അതായത്… നമ്മടെ ഏതൊക്കെയോ സമസ്തയിലെ വല്യ വല്യ ഏമാന്മാർക്ക് ഈ സൂംബ ഡാൻസ് പിടിച്ചില്ല പോലും.. ഇത് കളിച്ചാൽ പിള്ളേര് വഴി പിഴച്ചു പോകും എന്നാണ് അവരുടെ ബുദ്ധിപരമായ കണ്ടെത്തൽ.. ശരിയാണോ ഇത് കളിച്ചിട്ട് പിള്ളേർ ഇനി പോയി വല്ല ബാർ ഡാൻസോ കബറെ ഒക്കെ കളിക്കുവോ.. ആ നമുക്ക് നോക്കാം..
സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്യാംപെയ്ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വന്‍ എതിര്‍പ്പുമായി സമസ്ത നേതാക്കള്‍ കടന്ന് വരികയാണ്… അപ്പോൾ ആണ് അവിടെ ഒരു ട്വിസ്റ്റ് കൊണ്ട് സമസ്തയെ വിമര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ വി പി സുഹറയുടെ രംഗ പ്രവേശനം, താലിബാനിസത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമെന്ന് ആണ് ഇതിനെ കുറിച്ച് അവർ പറയുന്നത്.. അപ്പോൾ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്.. നമുക്ക് പരിശോധിക്കാം..
അപ്പോൾ ആദ്യം തന്നെ നമുക്ക് ഈ സൂബ ഡാൻസ് പദ്ധതി കൊണ്ട് വന്നതിന് പിന്നിലെ ലക്ഷ്യം നോക്കാം.. ശേഷം വിവാദ നായകന്മാരുടെ ബുദ്ധിപരമായ കണ്ടെത്തലുകളിലേക്ക് പോകാം.. സ്‌കൂളുകളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ സൂംബ പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിന് വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പറഞ്ഞിരുന്നു. കുട്ടികള്‍ ഉന്മേഷത്തോടെ സ്‌കൂളില്‍ നിന്ന് മടങ്ങണം. അങ്ങനെ വന്നാല്‍ ലഹരി സംഘങ്ങള്‍ക്കും മറ്റും കുട്ടികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.കഴിഞ്ഞ മാസം മെഗാ സൂംബ നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കി. നോ ടു ഡ്രഗ്സ് എന്നത് നടപ്പാക്കാനുള്ള ആദ്യ ഘട്ടമാണ് ഇതെന്നും മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. പല സ്‌കൂളുകളിലും പിടിഎ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.
വിവിധ നൃത്തങ്ങളുടെയും ഫിറ്റ്‌നസ് വ്യായാമങ്ങളുടെയും സംയോജനമാണ് സൂംബ ഡാന്‍സ്. സംഗീതവും നൃത്തവുംചേര്‍ന്ന വര്‍ക്കൗട്ടാണ് ഇത്. മറ്റ് വ്യായാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പാട്ടിന്റെ താളത്തിനൊപ്പം നൃത്തംചെയ്യുന്നതിനാല്‍ മടുപ്പുളവാക്കാത്തതും രസകരവുമാണ് ഇതെന്ന് പൊതുവെ അഭിപ്രായമുണ്ട്. സാധാരണയായി ഗ്രൂപ്പുകളായി ആണ് സൂംബ നൃത്തം ചെയുന്നത്.സൂംബ ഡാന്‍സിനെതിരെ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.കെ അഷ്‌റഫ് രംഗത്ത് വന്നിരുന്നു. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
അല്‍പ്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ എന്നും വലിയ കുട്ടികള്‍ പോലും അങ്ങനെ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹമാണെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നിലവിലുളള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിന് പകരം ആഭാസങ്ങളെ നിര്‍ബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മ്മികബോധം അനുവദിക്കാത്ത വിദ്യാര്‍ത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുളള ലംഘനമാകും അത്’, നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കില്‍ കുറിച്ചു.
സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫും രംഗത്തെത്തിയിരുന്നു. കായികാധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനുള്ള സംവിധാനത്തിന് പകരം സൂംബ പരിശീലനം നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് ടി കെ അഷ്റഫ് പറഞ്ഞു.
‘സൂംബ ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കള്‍ച്ചറിലേക്ക് കൊണ്ടുപോകരുത്. സ്‌കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ല. മുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നിന്ന് അല്‍പവസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാന്‍സും വെച്ച് അല്‍പ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളര്‍ത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം. കുട്ടികള്‍ ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാല്‍ ഡിജെ പാര്‍ട്ടിയിലേക്കും ലഹരിപ്പാര്‍ട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കള്‍ച്ചറിനോടും താല്‍പര്യമില്ല’ എന്നും ടി കെ അഷ്റഫ് പറഞ്ഞിരുന്നു.
അതേസമയം താലിബാനിസത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫിന്റെതെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുതെന്ന് ഒരു അധ്യാപകന് എങ്ങനെ പറയാന്‍ കഴിയുമെന്നും വി പി സുഹറ ചോദിച്ചു. യൗവനങ്ങളെ പിറകോട്ട് വലിക്കുകയാണ് ലക്ഷ്യമെന്നും യുവാക്കള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും സുഹറ പറഞ്ഞു.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന ജീവിതത്തെ എതിര്‍ക്കുകയും സൗഹൃദം പോലും പാടില്ലെന്നുമാണ് അഷ്റഫിന്റെ അഭിപ്രായം. എല്ലാ സമുദായങ്ങളിലേക്കും ഇത് കടന്നുവന്നുകൊണ്ടിരിക്കുകയാണ് കണ്ണൂരിലെ സദാചാര ആത്മഹത്യയും ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റ വിവാദങ്ങളുമെല്ലാം ഒരേ തൂവല്‍പക്ഷികളാണ്. ഇതൊന്നും മതത്തിന്റെ ഭാഗമല്ല, അന്ധവിശ്വാസമാണ് എന്നും സുഹറ കൂട്ടിച്ചേര്‍ത്തു.ചെറുപ്പകാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് കളിച്ച് വളര്‍ന്നതല്ലേ. അന്നൊക്കെ എന്ത് സംഭവിച്ചു? സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ജീവിക്കുന്നത് കൊണ്ടാണോ എന്നും സുഹറ ചോദിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും എവിടെയും ഒരുമിച്ച് ജീവിക്കേണ്ട എന്നതാണോ സദാചാരമെന്നും ഏത് കാലത്താണ് ഇവര്‍ ജീവിക്കുന്നത് എന്നും സുഹറ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്ന കാലത്താണ് ഇവര്‍ ആണും പെണ്ണും ഒരുമിച്ചിരിക്കാന്‍ പാടില്ല, ഡാന്‍സ് പാടില്ല എന്നൊക്കെ പറയുന്നത്. സൗദി പോലുളള രാജ്യങ്ങളില്‍ പോലും പുരോഗതിയുണ്ടായി. ഇതൊക്കെ ഇവര്‍ കാണുന്നില്ലേ എന്നും സുഹറ ചോദിച്ചു.
താലിബാനിസത്തിലേക്ക് തിരിച്ചുപോകാം എന്നതാണ് ഇവരുടെയെല്ലാം തോന്നലെന്നും സുഹറ കൂട്ടിച്ചേര്‍ത്തു. യുവജനത ഈ പ്രവണതകള്‍ക്കെതിരെ ഒരു ശ്രദ്ധ വെയ്ക്കണം. ഞങ്ങളാണ് അപമാനിക്കപ്പെടുന്നത് എന്ന തോന്നല്‍ യുവജനതയ്ക്ക് വേണം. വരുന്ന തലമുറയെ പിന്നോട്ട് വലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെല്ലാം നടക്കുന്നത് എന്നും സുഹറ അഭിപ്രായപ്പെട്ടു. അപ്പോൾ ഇതൊക്കെ കേട്ടിട്ട് നിങ്ങൾക്ക് തോന്നുന്നത് എന്താണ് സൂംബ ഡാൻസ് സമൂഹത്തിന് ആപത്താണോ..?