രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 25 ന് ഇസ്രായേലിൽ എത്തും. സന്ദർശനത്തിന് മുന്നോടിയായി, പ്രതിരോധ, തന്ത്രപരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും ഇസ്രായേലും തയ്യാറെടുക്കുകയാണ്.പുതിയ പ്രതിരോധ സാങ്കേതികവിദ്യകളിൽ സംയുക്തമായി സഹകരിക്കാൻ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. ഇതിൽ ആന്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധം, ലേസർ ആയുധങ്ങൾ, ദീർഘദൂര സ്റ്റാൻഡ്-ഓഫ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ സംയുക്ത വികസനം ഉൾപ്പെടുന്നു.സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം (എംഒയു) ഈ സന്ദർശന വേളയിൽ ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ , ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വരും വർഷങ്ങളിൽ ഏകദേശം 10 ബില്യൺ ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയുടെ മിഷൻ സുദർശനയ്‌ക്കൊപ്പം ഇസ്രായേൽ കൈകോർക്കുമെന്ന് സൂചന : ആന്റി-ബാലിസ്റ്റിക് മിസൈൽ മുതൽ ഡ്രോൺ വരെ വികസിപ്പിക്കാൻ ഇനി ഒരുമിച്ച്
