സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ നയം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഒരുകാരണവശാലും കരാർ പുനഃസ്ഥാപിക്കില്ല, പാകിസ്താന്‍ വെള്ളംകിട്ടാതെ വലയുമെന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാൻ കരാറിന്റെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. അന്താരാഷ്‌ട്ര ബാധ്യതകൾ കാരണം ഇന്ത്യയ്‌ക്ക് ഏകപക്ഷീയമായി കരാർ റദ്ദാക്കാൻ കഴിയില്ലെങ്കിലും, പാകിസ്ഥാനിൽ നിന്നുള്ള ആവർത്തിച്ചുള്ള പ്രകോപനങ്ങളെ തുടർന്ന് നിയമപരമായി അത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അത് ഒരിക്കലും പുനഃസ്ഥാപിക്കില്ല. അന്താരാഷ്‌ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല, പക്ഷേ അത് താൽക്കാലികമായി നിർത്തലാക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്, അത് ഞങ്ങൾ ചെയ്തിട്ടുണ്ട് . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള “സമാധാനവും പുരോഗതിയും” ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ കരാർ . അത് ഒരിക്കൽ ലംഘിക്കപ്പെട്ടാൽ, സംരക്ഷിക്കാൻ ഒന്നും ചെയ്യാനാകില്ല “ അദ്ദേഹം കൂട്ടിച്ചേർത്തു.