സി പി എം അനിവാര്യ ഘട്ടങ്ങളിൽ ആർ എസ് എസ്സുമായി ചേർന്നിട്ടുണ്ടെന്ന പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . പറഞ്ഞത് അമ്പതു വർഷം മുൻപുള്ള കാര്യമാണ്.രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചൂണ്ടിക്കാട്ടിയ ഉദാഹരണമാണ് ആർ എസ് എസ്സുമായി യാതൊരു ബന്ധവും അന്നും ഇന്നും എന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആർ എസ് എസ് യഥാർത്ഥത്തിൽ പ്രവർത്തിച്ചത് യു ഡി എഫുമായി ചേർന്നാണെന്നും അദ്ദേഹം പറഞ്ഞു.ആർ എസ് എസ്സിന്റെ വോട്ടുകൾ വേണ്ടെന്നാണ് ഞങ്ങൾ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു. ചരിത്രത്തെ ചരിത്രമായി പഠിക്കണം. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവരാണ് ഞാൻ ഉൾപ്പടെയുള്ളവർ. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്നതായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ ശക്തമായ മുന്നേറ്റം നടന്നു. അര്‍ധഫാസിസത്തിനെതിരെയുള്ള പോരാട്ടം. വിവിധ പാർട്ടികൾ ചേർന്ന് ജനതാ പാർട്ടി രൂപീകരിച്ചു. ആർ.എസ്.എസും അതിന്റെ ഭാഗമായിരുന്നു. ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ടുപോയ സാഹചര്യമാണ് ഞാൻ സൂചിപ്പിച്ചത്’-ഗോവിന്ദൻ പറഞ്ഞു