സംസ്ഥാനത്തെ സ്കൂള്‍ വേനലവധി ഏപ്രില്‍ – മെയ് മാസങ്ങളില്‍ നിന്ന് ജൂണ്‍ – ജൂലൈ മാസങ്ങളിലേക്ക് മാറ്റരുതെന്ന് വിദ്യാര്‍ത്ഥികള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അവധി മാറ്റുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അഭിപ്രായം തേടിയ സാഹചര്യത്തിലാണ്, ലീഡ് ഐഎഎസ് അക്കാദമിയിലെ ജൂനിയര്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ വിശദമായ പഠനം നടത്തി മന്ത്രി വി. ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി വിവിധ സിലബസുകളില്‍ പഠിക്കുന്ന 5000ത്തോളം വിദ്യാര്‍ത്ഥികളാണ് മെന്റര്‍ഷിപ്പ് ഗ്രൂപ്പുകള്‍ വഴി ഈ ചര്‍ച്ചയില്‍ പങ്കാളികളായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന ജനാധിപത്യപരമായ സംവാദങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 70 ശതമാനം വിദ്യാര്‍ത്ഥികളും നിലവിലുള്ള ഏപ്രില്‍ – മെയ് അവധി തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്.
Related Posts
കലയുടെയും സംസ്കാരത്തിന്റെയും ആസ്ഥാനമായി മുംബൈ ലോകോത്തര പട്ടികയിൽ!
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം, സ്വപ്നങ്ങളുടെ നഗരം, ഉറങ്ങാത്ത മഹാനഗരം എന്നൊക്കെ വിശേഷണങ്ങളുള്ള മുംബൈയുടെ കിരീടത്തിൽ പുതിയൊരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുകയാണ്. കലയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കാര്യത്തിൽ ലോകത്തിലെ…
പ്രേമചന്ദ്രനും ബിജെപിക്കും പേരുകിട്ടാതിരിക്കാന്‍ 600 കോടിയുടെ പദ്ധതി കേരളം നിരസിച്ചോ? കേന്ദ്രം നൽകിയ മെഡിക്കൽകോളജ് കൊല്ലത്തിന് നഷ്ടമായി
സംസ്ഥാന സർക്കാർ മുഖം തിരിച്ചതോടെ കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ. ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്താനുള്ള സാധ്യത അടഞ്ഞു. 2026–27 അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാനായി രാജ്യത്തുടനീളം 10…
ആദായനികുതി ഉദ്യോഗസ്ഥര്‍ക്കും ഇഡിയ്ക്കും എതിരായി ദുഷ്പ്രചാരണം നടത്തുന്ന കേരളത്തിലെ ലോബി സി.ജെ. റോയിയുടെ മരണം ആഘോഷിക്കുന്നു.
കുറച്ചുനാളുകളായി ആദായനികുതി ഉദ്യോഗസ്ഥര്‍ക്കും ഇഡിയ്ക്കും എതിരെ ദുഷ്പ്രചാരണം നടത്താന്‍ ശ്രമിക്കുന്ന കേരളത്തിലെ ഒരു ലോബി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യ ആഘോഷിക്കുകയാണ്. റോയിയെ ജനസേവകനായ…
