നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്‌ച കൊട്ടിക്കലാശമാകും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പു്.ഫലം 23 നു അറിയും.നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രധാനപ്പെട്ട നേതാക്കളടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണങ്ങൾ ഏകോപിപ്പിക്കുന്നത്.
ഗൃഹസന്ദർശനങ്ങൾക്കാണ് എൽ.ഡി.എ. ക്യാമ്പ് കൂടുതൽ പരിഗണ നൽകുന്നത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ.സുരേന്ദ്രൻ, എം.ടി. രമേശ് അടക്കമുള്ളവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്്. എൽ.ഡി.എഫും യു.ഡി.എഫും വർഗീയ പ്രീണനം നടത്തുവാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന മന്ത്രിമാർ അടക്കം പ്രമുഖരാണ് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.