ഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതി ഭാഗമായി മരം മുറിയ്ക്കാൻ തമിഴ്‌നാടിന് സുപ്രീം കോടതിയുടെ അനുമതി. ഡാമിലെ അറ്റകുറ്റ പണി നടക്കാനും ജസ്റ്റിസ് സൂര്യകാന്ത് മിശ്ര അധ്യക്ഷനായ മൂന്നംഗം ബെഞ്ച് അനുമതി നൽകി. തമിഴ്‌നാടിന്റെ അപേക്ഷ രണ്ടാഴ്ച്‌ചയ്ക്കുള്ളിൽ കേരളം കേന്ദ്രത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മരം മുറിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മന്ത്രാലയം ആണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ തമിഴ്‌നാട് സമർപ്പിച്ച ഹർജി അംഗീകരിച്ചാണ് സുപ്രീംകോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ബേബി ഡാം ശക്തിപ്പെടുത്താനായി മരം മുറിക്കാനുള്ള ആവശ്യം സുപ്രീം കോടതി ശരിവെച്ചു. റോഡ് നിർമാണത്തിനുള്ള തമിഴ്‌നാടിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. സുപ്രീംകോടതി നിരീക്ഷണം കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.