എല്ലാ കുടുംബത്തിലും ഉണ്ടാകും ആ കുടുംബത്തെ പറയിപ്പിക്കാൻ വേണ്ടി മാത്രം ഒരു സന്തതി ഈ ഒരു ചൊല്ല് പൊതുവെ നമ്മൾ എല്ലാ ഇടത്തും കേൾക്കാറുണ്ട് അല്ലേ. അപ്പോൾ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ ഇതിനോട് അതായത് ഈ ഒരു ചൊല്ലിനോട് ഏറ്റവും കൂടുതൽ നീതി പുലർത്തുന്നത് രാഹുൽ ഗാന്ധി ആണ്. ഒരുപക്ഷെ നമ്മുടെ ഇന്ത്യയിൽ വച്ചു തന്നെ. ഇത് ആദ്യമായിട്ടൊന്നുമല്ല സ്വന്തം മണ്ണിനെ അന്യ നാട്ടിൽ പോയി കരി വാരി തേച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ സമീപനം,പച്ചക്ക് പറഞ്ഞാൽ രാജ്യ ദ്രോഹ ചെയ്തി തന്നെ ആണ് ഈ മഹാൻ കാണിച്ചത്. എന്നാൽ ഇത്തവണത്തെ ഈ ചെയ്തിക്ക് പിന്നിൽ ഒരു വലിയ കാരണവും ഉണ്ട്. നെഹ്‌റു കുടുംബം കാണിച്ച് കൂട്ടിയ കൊള്ള പൊക്കിയല്ലോ അതിന്റെ പ്രതിഫലനം എന്നോണം ആണ്.ഇത്തരത്തിൽ വീണ്ടും ഒരു കരി വാരി തേക്കൽ. നടന്നത് എന്താണെന്ന് വിശദീകരിക്കാം. ബോസ്റ്റണിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കവെയാണ് രാഹുൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം ശരിയല്ലെന്ന പരാമർശം ഉന്നയിച്ചത്.”തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമാണ്, സിസ്റ്റത്തിൽ എന്തോ കുഴപ്പമുണ്ട്. ഞാൻ ഇത് ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുതിർന്നവരേക്കാൾ കൂടുതൽ ആളുകൾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു” രാഹുൽ പറഞ്ഞു.കോൺഗ്രസ് പാർട്ടി വോട്ടിംഗ് പ്രക്രിയയുടെ വീഡിയോ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും രാഹുൽ പറഞ്ഞു. എത്ര നിസ്സാരമായാണ് അല്ലെ ഇങ്ങനെ തട്ടി വിടുന്നത്. എന്താ പറയുന്നത് എന്ന ബോധം പോലും ഇല്ല. സ്വന്തം തോൽവിയെ മറക്കാൻ രാജ്യത്തെ ആണ് ഒറ്റുകൊടുക്കുന്നത്. ഓർക്കണം സ്വാതന്ത്ര്യ സമരം സേനാനി ആയ നെഹ്‌റുവിന്റെ പിന്മുറക്കാരൻ രാജ്യത്തെ അറിയപ്പെടുന്ന നെഹ്‌റു കുടുംബത്തിലെ അംഗം. ഇതൊന്നും പോരാഞ്ഞിട്ട് അർഹതപ്പെട്ടില്ലെങ്കിൽ കൂടി പാർലമെന്റ് അംഗം. ലോകസഭയിലെ പ്രതിപക്ഷ നേതാവ്. ഇത്തരത്തിൽ ഒരുപാട് ചുമതലകൾ വഹിക്കുന്നൊരാളാണ് സ്വന്തം മണ്ണിനെ അന്യദേശത്തു പോയി അപമാനിക്കുന്നത്.. നിലവിൽ വിദേശരാജ്യത്ത് വച്ച് സ്വന്തം രാജ്യത്തെ അപമാനിച്ച രാഹുലിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വർഷങ്ങളായി വിദേശത്ത് പോയി ഇന്ത്യയെ അപമാനിക്കുന്നതാണ് രാഹുലിന്റെ ശീലമെന്ന് ബിജെപി എംപി സംബിത് പത്ര പറഞ്ഞു. യുഎസിൽ അദ്ദേഹം ഇന്ത്യയെ അപമാനിച്ചു.’ ഇത് പുതിയ കാര്യമല്ല. വളരെക്കാലമായി അദ്ദേഹം ഇത് ചെയ്യുന്നു. വിദേശ മണ്ണിൽ രാജ്യത്തെ എങ്ങനെ അപമാനിക്കാമെന്നാണ് ഗാന്ധി കുടുംബം ചിന്തിക്കുന്നത്. ചരിത്രത്തിൻ്റെ വലത് വശത്താണ് തങ്ങളെന്ന് അവർ വിചാരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർ തെറ്റായ വശത്താണെന്നും പത്ര കൂട്ടിച്ചേർത്തു. 50,000 രൂപയുടെ ജാമ്യത്തിൽ കഴിയുന്ന വ്യക്തിക്കും, അമ്മയ്ക്കും (സോണിയാ ഗാന്ധി)വിദേശത്ത് പോയി അവിടെ സംസാരിച്ച് ഈ മഹത്തായ ജനാധിപത്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയുമെന്ന് അവർക്ക് തോന്നുന്നുവെങ്കിൽ, അവർ പൂർണ്ണമായും തെറ്റായ വശത്താണ്, “അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽ കൃത്രിമം നടത്തിയെന്ന രാഹുലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇലക്ഷൻ കമ്മീഷൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് അനുസരിച്ച് കൃത്യമായി പ്രത്യേക സംഗ്രഹ പരിഷ്‌കരണത്തിലൂടെ (എസ്എസ്ആർ) വോട്ടർ പട്ടിക അവലോകനം ചെയ്യുകയും കരട് വോട്ടർ പട്ടിക പുറത്തിറക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വോട്ടർ പട്ടികയ്ക്ക് എതിരായ ആരോപങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി.ഇതിന് മുമ്പ് ഇത്തരത്തിൽ തന്നെ ലണ്ടനിലെ ഒരു പൊതുപരിപാടിക്കിടെ ഇന്ത്യയിലെ ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്നുവെന്നും ഇന്ത്യയിലെ ഭരണസംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. തുടർന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ രാഹുലും കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് ആക്രമിക്കുകയാണെന്ന തരത്തിൽ ഒരുപാട് വിമര്ശങ്ങൾ വന്നതാണ്.. രാഹുൽ പറഞ്ഞത് ഇങ്ങനെ ആണ് ലോക്സഭയിൽ ഞങ്ങളുടെ മൈക്കുകള്‍ പ്രവര്‍ത്തന രഹിതമല്ല. അവ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവ സ്വിച്ച് ഓണ്‍ ചെയ്യാനാകാറില്ല. സംസാരിക്കാനായി എഴുന്നേല്‍ക്കുമ്പോള്‍ എനിക്ക് പലപ്പോഴും ഈ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്,’ രാഹുല്‍ പറഞ്ഞു. സത്യം പറഞ്ഞാൽ സഭയിൽ കിടന്ന് ഉറങ്ങുന്നവർക്ക് എങ്ങനെ ഇത്തരത്തിൽ ഒരു വിമർശനം നടത്താൻ ആവും എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. കൂടാതെ ലണ്ടനില്‍ നടത്തിയ ഇത്തരം പരാമര്‍ശത്തിലൂടെ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ അപമാനിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. നമ്മുടെ ജനാധിപത്യ മൂല്യങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ് നമ്മള്‍. നമ്മുടെ ജനാധിപത്യ പാരമ്പര്യം വിലമതിക്കാനാകാത്തത് ആണ്. രാജ്യത്തിനകത്ത് വച്ച് രാഷ്ട്രീയ താത്പര്യങ്ങളോടെ നിങ്ങൾ പരസ്പരം കരി വാരി തേക്കുന്നത് പോലെ ആണോ മറ്റൊരു രാജ്യത്ത് വച്ച് ഇത്തരത്തിൽ സംസാരിക്കുന്നത്. അല്ലെങ്കിലും രാജ്യ സ്നേഹത്തെ പറ്റിയോ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചോ അറിവില്ലാത്തവരോട് എന്ത് പറയാനാണ് അല്ലെ. എത്ര വയസ്സ് ആയാലും പപ്പുമോൻ എന്നും പപ്പുമോൻ തന്നെ
വിദേശ മണ്ണിൽ ഇന്ത്യയെ കരിവാരി തേച്ചു, ബുദ്ധി ഉറക്കാത്ത പ്രതിപക്ഷ നേതാവ്
