മമതയെ പുറത്താക്കി തൃണമൂൽ

അധികാരത്തിന്റെ കസേര കയ്യിലിരിക്കുമ്പോൾ എന്തും ചെയ്യാമെന്നും, ജനവികാരത്തെ എക്കാലവും ഭയത്തിന്റെ നിഴലിൽ നിർത്തി അടിച്ചമർത്താമെന്നും കരുതുന്ന ചില ഭരണാധികാരികളുണ്ട്. തങ്ങളെ ചോദ്യം ചെയ്യാൻ ഈ മണ്ണിൽ ആരും ജനിച്ചിട്ടില്ലെന്ന അഹങ്കാരത്തിൽ സിംഹാസനത്തിലിരിക്കുന്നവർ! എന്നാൽ ജനാധിപത്യ ഭാരതത്തിൽ ജനങ്ങൾ ഒന്നു തിരിഞ്ഞു കുത്തിയാൽ, ഏത് വലിയ സാമ്രാജ്യത്വവും ചീട്ടുകൊട്ടാരം പോലെ തകർന്നടിയും എന്നതിന് ചരിത്രം സാക്ഷിയാണ്. ഒരുകാലത്ത് ആര് ഭരിക്കണം എന്ന് ഇന്ത്യയ്ക്ക് വഴി കാണിച്ചു കൊടുത്ത പശ്ചിമ ബംഗാളിന്റെ മണ്ണിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ആരെയും ഞെട്ടിക്കുന്നതാണ്.
വലിയ അഹങ്കാരത്തോടെ… ‘ബംഗാളിന്റെ ഒരേയൊരു കടുവ’ എന്നൊക്കെ സ്വയം പ്രഖ്യാപിച്ച്, ഡൽഹിയിലെ ചെങ്കോട്ട പിടിക്കാൻ വരെ കപ്പൽ പായച്ച മമത ബാനർജിക്ക് ഇപ്പോൾ സ്വന്തം അണികൾ തന്നെ വച്ചിരിക്കുകയാണ് ഒരു അന്താരാഷ്ട്ര നിലവാരമുള്ള എട്ടിന്റെ പണി! കസേര പോയാൽ കളി മാറുമെന്ന് പാവം ദീദി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. 15 വർഷം ബംഗാളിന്റെ മണ്ണിൽ ചോദ്യം ചെയ്യപ്പെടാത്ത സാമ്രാജ്യമായി ഭരണം നടത്തി, അണികളെയും ജനങ്ങളെയും ഭയത്തിന്റെ നിഴലിൽ നിർത്തിയ ആ വലിയ സിംഹാസനം ഇന്ന് തകർന്നടിയുകയാണ്!
ഇവിടെ ചില നിർണായക ചോദ്യങ്ങൾ ഉയരുകയാണ്. ഭരണം നഷ്ടപ്പെട്ടതോടെ മമത ബാനർജിയുടെ ഏകാധിപത്യ ശൈലിക്കെതിരെ സ്വന്തം അണികൾ തന്നെ പരസ്യമായി കലാപക്കൊടി ഉയർത്തുകയാണോ? തൃണമൂൽ കോൺഗ്രസ് എന്ന പ്രാദേശിക പാർട്ടി അതിന്റെ തകർച്ചയുടെ അവസാന ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞോ? വർഷങ്ങളായി അക്രമ രാഷ്ട്രീയവും അഴിമതിയും കൊണ്ട് ശ്വാസം മുട്ടിയ ബംഗാൾ ജനത, നരേന്ദ്ര മോദിയുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും വികസന രാഷ്ട്രീയത്തെ നെഞ്ചേറ്റാൻ തുടങ്ങിയത് എങ്ങനെയാണ്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളും, തകർന്നടിയുന്ന തൃണമൂൽ രാഷ്ട്രീയത്തിന്റെ ആഭ്യന്തര കലഹങ്ങളും, ബംഗാളിന്റെ പുതിയ രാഷ്ട്രീയ ചരിത്രവും നമുക്കൊന്ന് വിശദമായി പരിശോധിക്കാം.

ആദ്യം നമുക്ക് ബംഗാളിൽ ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നോക്കാം. നാണക്കേട് എന്ന് പറഞ്ഞാൽ ഇതിലും വലിയൊരു നാണക്കേട് ഈ അടുത്ത കാലത്തൊന്നും ഇന്ത്യൻ രാഷ്ട്രീയ ചരിത്രം കണ്ടിട്ടുണ്ടാകില്ല. ഭരണം പോയതിന് ശേഷം, തന്റെ ശക്തി ഒന്ന് തെളിയിക്കാൻ വേണ്ടി ദീദി കൊൽക്കത്തയിലെ തെരുവിൽ ഒരു വലിയ പ്രതിഷേധ പരിപാടി അങ്ങ് പ്രഖ്യാപിച്ചു. സ്വന്തം പാർട്ടിയിലെ 80 എംഎൽഎമാരോടും ഓടിയെത്താൻ കല്പനയും കൊടുത്തു. പക്ഷേ സംഭവിച്ചതോ? ദീദിയുടെ വലിയ ഡയലോഗ് കേട്ട് ഓടിയെത്തിയത് വെറും 35 പേർ! ബാക്കി 45 പേരും എവിടെ പോയി? അവർ ദീദിയുടെ വാക്കിന് പുല്ലുവില പോലും കൊടുക്കാതെ വീട്ടിലിരുന്ന് സുഖമായി ചായ കുടിക്കുകയായിരുന്നു! സ്വന്തം പാർട്ടിയിലെ പകുതിയിലധികം എംഎൽഎമാരെ പോലും ഒരു വേദിയിൽ എത്തിക്കാൻ കെൽപ്പില്ലാത്ത മമതയാണോ ഇനി കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പോകുന്നത്? ഭരണം നഷ്ടപ്പെട്ടതോടെ ദീദിയെ തൃണമൂലുകാർക്ക് പോലും വേണ്ടാതായി എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഇത്?
സംഭവിച്ച നാണക്കേട് മൂടിവെക്കാൻ തൃണമൂലിന്റെ മുതിർന്ന നേതാക്കൾ ക്യാമറയ്ക്ക് മുന്നിൽ വന്ന് എത്രയൊക്കെ വിയർത്താലും ബംഗാളിലെ യഥാർത്ഥ ചിത്രംവ്യക്തമാണ്. അധികാരം കയ്യിലിരുന്നപ്പോൾ കാട്ടിയ അഹങ്കാരത്തിനും ഏകാധിപത്യ ശൈലിക്കുമുള്ള കൃത്യമായ മറുപടിയാണ് സ്വന്തം അണികൾ ഇപ്പോൾ തിരിച്ചു നൽകുന്നത്. ഇവിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ദീർഘവീക്ഷണം കൃത്യമായി തിരിച്ചറിയേണ്ടത്. പശ്ചിമ ബംഗാൾ പോലൊരു സംസ്ഥാനത്ത്, തൃണമൂലിന്റെ കായികബലത്തോടും ബോംബേറ് രാഷ്ട്രീയത്തോടും നിരന്തരം പൊരുതിയാണ് ബിജെപി ഇന്ന് ബംഗാൾ ജനതയുടെ നെഞ്ചിൽ ഇടം പിടിച്ചിരിക്കുന്നത്. വികസനത്തിന്റെ രാഷ്ട്രീയവും ജനക്ഷേമ പരിപാടികളും മുൻനിർത്തി നരേന്ദ്ര മോദി ഉയർത്തിയ ബദൽ രാഷ്ട്രീയത്തെ ബംഗാളിലെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി പ്രീണന നയം മാത്രം നടപ്പിലാക്കിയ മമതയ്ക്ക്, വികസനത്തിന്റെ രാഷ്ട്രീയം കൊണ്ട് മോദി കൃത്യമായ മറുപടി നൽകി. അക്രമവും അഴിമതിയും കൊണ്ട് അഹങ്കരിച്ച ഒരു ഭരണകൂടത്തെ ജനാധിപത്യ മാർഗ്ഗത്തിലൂടെ എങ്ങനെ തകർക്കാം എന്ന് ബിജെപി ഇന്ത്യയ്ക്ക് കാണിച്ചുതന്നു.
ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ നമുക്ക് ഒരു കാര്യം വളരെ വ്യക്തമാകും. ഇന്ത്യയുടെ സാംസ്കാരികവും ബൗദ്ധികവും വ്യാവസായികവുമായ തലസ്ഥാനമായിരുന്ന ബംഗാളിനെ ദശാബ്ദങ്ങൾ നീണ്ട കമ്മューണിസ്റ്റ് ഭരണവും അതിന് പിന്നാലെ വന്ന തൃണമൂൽ കോൺഗ്രസുമാണ് പൂർണ്ണമായി തകർത്തുകളഞ്ഞത്. ഒരുകാലത്ത് വ്യവസായങ്ങളിലും വിപ്ലവ ചിന്തകളിലും കലയിലും സാഹിത്യത്തിലും ഭാരതത്തിന്റെ നെടുംതൂണായിരുന്ന ഒരു മണ്ണ്, ഈ പാർട്ടികളുടെ സ്വാർത്ഥ രാഷ്ട്രീയം കാരണം കൊലപാതകങ്ങളുടെയും ബോംബേറുകളുടെയും സിരകേന്ദ്രമായി മാറി. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസന പദ്ധതികളെല്ലാം ബംഗാളിൽ ബോധപൂർവ്വം തടസ്സപ്പെടുത്തുക എന്നതായിരുന്നു മമത ബാനർജിയുടെ പ്രധാന വിനോദം. പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള ജനപ്രിയ പദ്ധതികൾ പോലും ബംഗാളിൽ നടപ്പിലാക്കാൻ സമ്മതിക്കാതെ, കേന്ദ്രത്തോടുള്ള വ്യക്തിവൈരാഗ്യം തീർക്കുകയായിരുന്നു അവർ. ജനങ്ങളെക്കാൾ വലുതാണ് സ്വന്തം അഹങ്കാരം എന്ന് കരുതിയ മമതയ്ക്ക് ബംഗാളിലെ വോട്ടർമാർ കൃത്യമായ സമയത്ത് തന്നെ മറുപടി നൽകി.
ഇനി ഈ തകർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ആ യഥാർത്ഥ മാസ്റ്റർ ബ്രെയിനുകളെക്കുറിച്ച് പറയാതെ വയ്യ. അതിൽ ആദ്യത്തെയാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യനാണ്! ബംഗാളിന്റെ മണ്ണിൽ താമര വിരിയിക്കുമെന്ന് അമിത് ഷാ വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചപ്പോൾ പലരും അതിനെ കളിയാക്കി ചിരിച്ചിരുന്നു. കാരണം അത്രത്തോളം ശക്തമായിരുന്നു തൃണമൂലിന്റെ കായികബലവും വോട്ട് ബാങ്കും. എന്നാൽ, ദീദിയുടെ അക്രമ രാഷ്ട്രീയത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ കൊലചെയ്യപ്പെട്ടപ്പോഴും, അമിത് ഷാ എന്ന ചാണക്യൻ ബംഗാളിനെ കൈവിട്ടില്ല. കൃത്യമായ തന്ത്രങ്ങളോടെ, ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തമാക്കി അദ്ദേഹം കരുക്കൾ നീക്കി. മമതയുടെ കോട്ടകളിൽ വിള്ളലുകൾ വീഴ്ത്തിക്കൊണ്ട് അമിത് ഷാ ഒരുക്കിയ രാഷ്ട്രീയ തന്ത്രങ്ങൾക്ക് മുന്നിൽ ദീദിയുടെ സകല അടവുകളും പിഴച്ചുപോയി.
അതുപോലെ തന്നെ ദീദിയുടെ സ്വന്തം കോട്ടയിൽ കയറി നെഞ്ചുവിരിച്ച് വെല്ലുവിളിച്ച മറ്റൊരു നേതാവാണ് സുവേന്ദു അധികാരി! ഒരുകാലത്ത് മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരി, ദീദിയുടെ അഹങ്കാരവും ജനദ്രോഹ നയങ്ങളും കണ്ട് ആ പാർട്ടി വിട്ട് പുറത്തുവന്നപ്പോൾ തന്നെ തൃണമൂലിന്റെ പതനം തുടങ്ങിയതാണ്. നന്ദിഗ്രാമിൽ സാക്ഷാൽ മമത ബാനർജിയെത്തന്നെ ജനകീയ കോടതിയിൽ മുട്ടുകുത്തിച്ച ചരിത്രമാണ് സുവേന്ദു അധികാരിക്കുള്ളത്. തൃണമൂലിന്റെ ഗുണ്ടായിസത്തെയും പോലീസ് രാജാവിനെയും തെരുവിൽ നേരിടാൻ അണികൾക്ക് ആത്മവിശ്വാസം നൽകിയത് സുവേന്ദുവിന്റെ ഈ പോരാട്ട വീര്യമാണ്. അമിത് ഷായുടെ ദീർഘവീക്ഷണവും സുവേന്ദു അധികാരിയുടെ പോരാട്ട വീര്യവും ഒന്നിച്ചപ്പോൾ തകർന്നടിഞ്ഞത് 15 വർഷത്തെ ഏകാധിപത്യമാണ്.
ഇപ്പോൾ ഇതാ പാർട്ടിക്കുള്ളിൽ തന്നെ വലിയ രീതിയിലുള്ള പുകച്ചിൽ ആരംഭിച്ചിരിക്കുന്നു. അടച്ചിട്ട മുറികൾക്കുള്ളിൽ മാത്രം യോഗങ്ങൾ നടത്തിയാൽ പോരെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണമെന്നും എംഎൽഎമാർ മമതയുടെ മുഖത്തുനോക്കി ചോദിക്കുന്നു. മമത ബാനർജിയുടെയും അവരുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെയും കുടുംബ വാഴ്ചയ്ക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ കലാപക്കൊടി ഉയരുകയാണ്. അണികളെയും നേതാക്കളെയും ഭയപ്പെടുത്തി കൂടെ നിർത്താമെന്ന ദീദിയുടെ തന്ത്രങ്ങൾ ഇനി ബംഗാളിൽ വിലപ്പോവില്ല. കാരണം, അധികാരം പോയതോടെ ഭയം മാറി ജനങ്ങളും നേതാക്കളും പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. ഭൂരിഭാഗം എംഎൽഎമാരും മമതയെ കൈവിട്ടതോടെ തൃണമൂൽ കോൺഗ്രസ് എന്ന പ്രാദേശിക പാർട്ടി അതിന്റെ തകർച്ചയുടെ അവസാന ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. ഇനി ഈ പാർട്ടി തിരിച്ചു വരുമെന്നൊക്കെ ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കിൽ അവർക്ക് മനംപിരട്ടലിന്റെ അസുഖം മാത്രമാണ്. തൃണമൂൽ കോൺഗ്രസ് എന്ന പ്രാദേശിക പാർട്ടി അതിന്റെ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. അഹങ്കാരത്തിന് കാലം കാത്തുവെച്ച ഈ കാവ്യനീതിക്ക് മുന്നിൽ ഇനി ദീഡിക്ക് തല താഴ്ത്തി നിൽക്കാം. കാരണം, ബംഗാൾ ഇനി മോദിക്കൊപ്പമാണ്, വികസനത്തിനൊപ്പമാണ്!

Leave a Reply

Your email address will not be published. Required fields are marked *