പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ബിജെപി 110 ലധികം സീറ്റുകൾ നേടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ……
ഒന്നാംഘട്ടത്തിൽ 92.88 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതോടെ മുഖ്യമന്ത്രി മമത ബാനർജിക്കും അവരുടെ ടിഎംസി സർക്കാരിനും കനത്ത തിരിച്ചടിയാണ് പ്രവചിക്കുന്നത്.പശ്ചിമ ബംഗാളിലെ ജനങ്ങൾ ആദ്യ ഘട്ടത്തിൽ തന്നെ അവരുടെ തീരുമാനം എടുത്തിട്ടുണ്ട്. 16 ജില്ലകളിലായി 52 സീറ്റുകളിൽ 92.98 ശതമാനം പോളിംഗ് കാണിക്കുന്നത് ‘ദീദി’ പുറത്തുപോകുകയാണെന്നും ഭാരതീയ ജനതാ പാർട്ടി വരാൻ പോകുന്നു എന്നുമാണ്. .ഭയം ഇല്ലാതാകും, വിശ്വാസം അതിന്റെ സ്ഥാനത്ത് വരും,” അമിത് ഷാ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ പോളിംഗ് പ്രക്രിയ ഉറപ്പാക്കിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനും, പ്രാദേശിക പോലീസിനും, സുരക്ഷാ സേനയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു..ന്നലെ രാത്രി കമ്മിറ്റി അംഗങ്ങളുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. 152 സീറ്റുകളിൽ 110 ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്ന് ഞങ്ങൾ കണക്കാക്കുന്നു…….
ബംഗാൾ ബിജെപി ഭരിക്കും.
