നടനും ബിഗ്ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനിനെതിരെ സാമ്പത്തിക ലൈംഗിക ചൂഷനത്തിന് പരാതി നൽകി യുവതി.
സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം തന്നെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തു 65 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പാലാരിവട്ടം പോലീസിൽ പരാതി നൽകി. തന്റെ നഗ്നദൃശ്യങ്ങൾ പുറത്ത് വിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റ്കൾക്ക് നൽകുമെന്നും പറഞ്ഞു നിരന്തരം ഭീഷണിപ്പെടുത്തി തന്നെ മനസ്സീകമായി പീഡിപ്പിച്ച ത്കൊണ്ടാണ് പരാതി നൽകാൻ മുന്നോട്ടു വന്നതെന്ന് ബിസിനസ്കാരികൂടിയായ യുവതി പോലീസിന് മൊഴി നൽകി.
വിദേശരാജ്യങ്ങളിൽ ബിസിനസ്സ് ഉള്ള യുവതിയോട് സ്നേഹവും അടുപ്പവും നടിച്ചു തന്നെ ഞാൻ ജീവിതകാലം മുഴുവൻ സംരക്ഷിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്തും പ്രണയം നടിച്ചാണ് ഷിയാസ് കരീം വൻ തുകകൾ തന്റെ ജിം പുതുക്കി പണിയാനായി കൈപ്പറ്റിയത്….
ജിമ്മിൽ പാർട്ണർഷിപ് നൽകാമെന്നും പറഞ്ഞു ചതിച്ചു..
പരാതിയിൽ Instagram ചാറ്റുകളും, voice Record കളും പണം പലപ്പോഴായി നൽകിയ അക്കൗണ്ട് സ്റ്റെറ്റുമെന്റസ് ഉം ഉണ്ട്…. പല ഭീഷണി വോയ്യ്സുകളും പോലീസിന് കൈമാറുന്നുണ്ട്..
കേരള ഹൈകോടതിയിലെ പ്രമുഖ അഭിഭാഷക വിമലബിനു അസോസിയേറ്റ്സ് ആണ് യുവതിക്ക് വേണ്ടി ഹാജരാവുന്നത്.
