മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്ര ഖ്യാപനം പടിവാതിലിലെത്തിയിട്ടും യു.ഡി. എഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ അനി ശ്ചിതത്വം. രണ്ടു തവണ കൈവിട്ടുപോയ മ ണ്ഡലത്തിൽ ഇത്തവണ എല്ലാ ഘടകങ്ങളും അനുകുലമാണെന്ന് യു.ഡി.എഫ് വിലയിരു ത്തുമ്പോഴും സ്ഥാനാർഥിനിർണയം കിറാമു ട്ടിയായി തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്ര ഖ്യാപനം ഈയാഴ്ചയുണ്ടാവുമെന്നാണ് ക രുതുന്നത്. അന്നുതന്നെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കാനാണ് കോൺഗ്രസ് തീരുമാനം.
ഡി.സി.സി പ്രസിഡൻ്റ് വി.എസ്. ജോയി, കെ. പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് സ്ഥാനാർഥിപ്പട്ടികയിലുള്ളത്. രണ്ടുപേരും പിന്മാറാൻ സന്നദ്ധരല്ല. കോൺ ഗ്രസ് മണ്ഡലത്തിൽ നടത്തിയ സർവേയിൽ ജോയിക്കാണ് കൂടുതൽ പിന്തുണ ലഭിച്ചത്. അതേസമയം, സീറ്റ് വേണമെന്ന വാശിയിലാ ണ് ആര്യാടൻ ഷൗക്കത്ത്.
മണ്ഡലത്തിൽ പ്രധാന ഘടകമായ പി.വി. അ ൻവറിന്റെ പിന്തുണ തുടക്കം മുതൽ ജോയി ക്കാണ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമി തി അംഗവും ഉപതെരഞ്ഞെടുപ്പിന്റെ യു.ഡി. എഫിന്റെ ചുമതലക്കാരനുമായ എ.പി. അനി ൽകുമാർ എം.എൽ.എ പി.വി. അൻവറുമായി ചർച്ച നടത്തിയിട്ടുണ്ട്. ജോയിക്കുതന്നെയാ ണ് തന്റെ പിന്തുണയെന്നാണ് അൻവർ അറി യിച്ചതെന്നാണ് സൂചന. മുസ്‌ലിം ലീഗ് ആർ ക്ക് അനുകൂലമാവുമെന്നതും പ്രധാനമാണ്. ലീഗുമായി ഷൗക്കത്തിനേക്കാൾ ബന്ധം ജോ യിക്കാണ്.
സ്ഥാനാർഥിനിർണയം കീറാമുട്ടിയായ സ്ഥി തിക്ക് കോൺഗ്രസ് പട്ടികയിൽ മുന്നാമതൊരു സ്ഥാനാർഥിയെക്കുറിച്ചും ആലോചന നട ക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അവസാന നി മിഷം കോൺഗ്രസ് പട്ടികയിൽ ട്വിസ്റ്റ് ഉണ്ടാ വും. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗ ഷാദലിയെപ്പോലുള്ളവർ പട്ടികയിൽ ഇടം നേടാനും സാധ്യതയുണ്ട്.