ശസ്ത്രക്രിയക്കിടയിൽ അബോധാവസഥയിലായ രോഗി മരിച്ചു.ആശുപത്രിയിൽ സംഘർഷം പോലീസ് കേസെടുത്തു.
തലശ്ശേരിയിലെസ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി അബോധാവസ്ഥയിലാവുകയും പിന്നീട് രോഗി മരണപ്പെടുകയും സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥ. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാടപീടികയിലെ റിട്ട. സി.ആർ. പി.എഫ്. വാഴക്കോത്ത് മുകുന്ദന്റെ മകൻ വി.കെ. മനീഷ്(42) ആണ് കഴിഞ്ഞ ദിവസം ഹെർണിയക്ക് ഓപ്പറേഷന് നഗരത്തിലെടെലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓപ്പറേഷൻ കഴിഞ്ഞ ശേഷം മനീഷിന് ബോധരഹിതനാവുകയും ഇന്നലെ രാത്രിയോടെ മരണപ്പെടുകയുമാണത്രെ ഉണ്ടായത്.ദുബായിൽ ഷിപ്പിയാർഡിലാണ് മരിച്ച മനീഷിന് ജോലി.
ഓപ്പറേഷന് വേണ്ടിയാണ് നാട്ടിലെത്തിയത്.ആശുപത്രിയിലെ അപാകതയാണ് മരണകാരണമെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മനീഷിന്റെ ഭാര്യ സൂര്യ നൽകിയ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജ്ജൻ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും.ഇത് സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ചായിരിക്കും പോലീസ് നടപടി.തലശ്ശേരി എസ്.ഐ.പ്രശോഭ് ആണ് കേസന്വേഷണം നടത്തി വരുന്നത്.
വയർ വേദനയെ തുടർന്ന് മെയ് ആറിനാണ് ടെലി ആശുപത്രിയിൽ എത്തിയത്. ഇന്നലെ രാവിലെ സ്കാനിംഗ് നടത്തിയ ശേഷം ഓപ്പറേഷന് വിധേയമാക്കുകയായിരുന്നു. തുടർന്ന് രാത്രിയിലാണ് മരണം സംഭവിച്ചതും.
മക്കൾ ജാക്‌ഷ്, ജിയാൻ.അമ്മ രമണി.സഹോദരൻ രാഗേഷ്.
മരിച്ച മനീഷും കുടുംമ്പവും മുംബൈയിലാണ് താമസിച്ചു വരുന്നത്. ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
ശസ്ത്രക്രിയക്കിടയിൽ രോഗി മരിച്ചു; സ്വകാര്യ ആശുപത്രിയിൽ സംഘർഷം
