കാസർകോട്: അമിത രക്ത സ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ടിലാണ് സംഭവം ഇന്നലെ പുലർച്ചെ അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്നുള്ള വൈദ്യ പരിശോധനയിൽ പെൺകുട്ടി ഗർഭിണി ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഗർഭം അലസിപ്പിക്കുന്നതിനായി കുട്ടിയ്ക്ക് ഒറ്റമൂലി നൽകിയിരുന്നെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.