മലപ്പുറം:ആരോഗ്യവകുപ്പ് ആരംഭിച്ച ‘കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തിരഞ്ഞെടുക്കാം’ എന്ന ടാഗ് ലൈനില്‍ വന്ന ജനകീയ കാംപെയ്ന്‍ വിജയംകാണുന്നു. ജില്ലയില്‍ കാംപെയ്‌ന് വരുന്നതിനു മുന്‍പ് ഓരോമാസവും ശരാശരി 20-നും 25-നും ഇടയില്‍ വീട്ടുപ്രസവങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കാംപെയ്‌നുശേഷം ഇത് ആറായി ചുരുങ്ങി.ഇക്കാര്യങ്ങള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പിസി ആന്‍ഡ് പിഎന്‍ഡിടി നിയമം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ചേര്‍ന്ന ജില്ലാതല ഉപദേശകസമിതി യോഗത്തിലാണ് വിലയിരുത്തിയത്. 23 വീട്ടുപ്രസവങ്ങളാണ് മാര്‍ച്ച് മാസത്തിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വീട്ടുപ്രസവത്തിനിടയിൽ ഏപ്രില്‍ ആദ്യ ആഴ്ചയിൽ ഒരു യുവതി മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യപ്രവര്‍ത്തകരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് കാംപെയ്ന്‍ ആരംഭിച്ചത്.ഇതിന്റെ ഭാഗമായി സെമിനാറുകള്‍, തെരുവുനാടകങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ നടത്തിയിരുന്നു. തീവ്രവിശ്വാസം പുലര്‍ത്തുന്നവരും അലോപ്പതി ചികിത്സയെ ഭയക്കുന്നവരുമായ വളരെചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് നിലവില്‍ വീട്ടുപ്രസവം തിരഞ്ഞെടുക്കുന്നത്. തുടര്‍ന്നുവരുന്ന കാംപെയ്‌നിലൂടെ പൂര്‍ണമായും ഈ അവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഇത്തവണ ജില്ലയില്‍ പുതുതായി മൂന്ന് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനും രണ്ട് സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിനുംജില്ലാതല ഉപദേശക സമിതി തീരുമാനിച്ചു.ഡെപ്യൂട്ടി ഡിഇഎംഒ ഡോ. പി.എം. ഫസല്‍, അഡ്വ. സുജാത വര്‍മ്മ, സാമൂഹികപ്രവര്‍ത്തക ബീന സണ്ണി, ഗൈനക്കോളജിസ്റ്റ് ഡോ. ഒ.കെ. ജാസ്മിന്‍ ഇസ്മയില്‍, ഡോ. എന്‍.എന്‍. പമീലി, ടി. ശരണ്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സുരക്ഷിത പ്രസവം ജനകീയ കാംപെയ്ന്‍ ഫലം കാണുന്നു
