തൃശ്ശൂര്‍: പൂരത്തിനു മുന്‍പും ശേഷവും നഗരത്തെ വൃത്തിയായി സൂക്ഷിച്ചതിന് കോര്‍പറേഷന്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ആദരം. കേന്ദ്രമന്ത്രിയോടൊപ്പം സെല്‍ഫിയെടുത്തും കുശലം പറഞ്ഞും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോകൂടി എടുത്തശേഷമാണ് ഓരോ ഗ്രൂപ്പും വേദിവിട്ടത്. ഇരുന്നൂറിലധികം തൊഴിലാളികളാണ് ആദരം ഏറ്റുവാങ്ങാനായി എത്തിച്ചേർന്നത്പൂരം ശുചീകരണ പ്രവര്‍ത്തനത്തിനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 420 പേരാണ് ഉണ്ടായിരുന്നത്. ഇവരെക്കൂടാതെ, പൂരം സംഘാടനത്തില്‍ മികവുപുലര്‍ത്തിയവരെയും ചടങ്ങില്‍ ആദരിച്ചു. മേയര്‍ എം.കെ. വര്‍ഗീസ്, കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, കമ്മിഷണര്‍ ആര്‍. ഇളങ്കോ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ തുടങ്ങി നേതൃത്വപരമായ പൂരത്തിന് പങ്കുവഹിച്ച ഏവരേയും കേന്ദ്രമന്ത്രി ആദരിച്ചു.ഡിഎംഒ ഡോ.ടി.പി. ശ്രീദേവി, ആനചികിത്സകരായ ഡോ.പി.ബി. ഗിരിദാസ്, ഡോ. അജിത്ബാബു, കോര്‍പറേഷന്‍ സെക്രട്ടറി ഷിബു, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രേഖ, എസിപി സലീഷ് ശങ്കരന്‍ തുടങ്ങിയവരും ചടങ്ങിൽ ആദരം ഏറ്റുവാങ്ങാനെത്ത. കൗണ്‍സിലര്‍മാരായ വിനോദ് പൊള്ളാഞ്ചേരി, പൂര്‍ണിമാ സുരേഷ്, എന്‍.പ്രസാദ് തുടങ്ങിയവര്‍ ചടങ്ങിൽ പ്രസംഗിച്ചു.കേന്ദ്രമന്ത്രി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ നിന്ന് വിട്ടുനില്‍ക്കാന്‍ പല ശുചീകരണ തൊഴിലാളികള്‍ക്ക് സമ്മര്‍ദമുണ്ടായി. മേയര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിൽ തൊഴിലാളികളെ ഇടതുപക്ഷ സംഘടനാനേതാക്കള്‍ വിലക്കിയെന്നാണ് അറിയുന്നത്.ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറായിനിന്ന പല തൊഴിലാളികളും വെള്ളിയാഴ്ച രാവിലെയാണ് വരാനാകില്ലെന്നും പ്രശ്‌നമുണ്ടെന്നും സംഘാടകരെ അറിയിച്ചത്.
പൂരനഗരിയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് ആദരവുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി
