ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ലെന്നു സൂചന. റിപ്പോർട്ടുകൾ പ്രകാരം ജൂണ്‍ 15 മുതല്‍ 17 വരെ കാനഡയിൽ വെച്ച് നടക്കുന്ന ഉച്ചകോടിയിൽ നിന്നാണ് മോദി വിട്ടുനിൽക്കുക. ഇതിൽ പങ്കെടുക്കാനായി ഔദ്യോഗികമായ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷണം ലഭിച്ചാല്‍ത്തന്നെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.അതേസമയം ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്ക, യുക്രൈന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും.ഈ രാജ്യങ്ങൾ കാനഡയുടെ ക്ഷണം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്.
അതേസമയം ആറുവർഷത്തിനിടെ ഇത് ആദ്യമായാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കുന്നത്. കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളിലെ വിള്ളലുകൾ തന്നെയാണ് കാരണം. ഉച്ചകോടിയ്ക്ക് മുന്‍പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാല്‍ മാത്രമേ ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളുവെന്നുമാണ് വിവരം.മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതും മോദിയുടെ കാനഡ യാത്ര ഒഴിവാക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.