റഷ്യൻ തീരങ്ങളിൽ ഇന്നലെ ആഞ്ഞടിച്ചത് അതിശക്തമായ സുനാമി തിരകളാണ്.റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ ആണ് സംഭവം എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ പറയുന്നത്.റഷ്യയിലെ കാംചത്ക ഉപദ്വീപിൽ അനുഭവപ്പെട്ട ഭൂകമ്പത്തിനു പിന്നാലെയാണിത്.8 .7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്.ഇതിനു പിന്നാലെയാണ് സൂനാമി തിരകൾ കരയിലേക്ക് ആഞ്ഞടിച്ചത്.ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പസിഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക് – കാംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് .അതേസമയം വടക്കൻ ജപ്പാനിലും സുനാമി റിപ്പോർട്ട് ചെയ്തു.ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സൂനാമി തിരകൾ എത്തിയത്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. അതേസമയം 2011 ലും ജപ്പാനിൽ സുനാമിത്തിരകൾ ആഞ്ഞടിച്ചിരുന്നു..എന്നാൽ ഈ സംഭവത്തിൽ ആണവകേന്ദ്രം തകർന്നിരുന്നു.ജപ്പാനിലും അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു.ഇതിനു പുറമെ ഇന്തോനീഷ്യ, ഫിലിപ്പീൻസ്, ന്യൂസിലൻഡ്, കാനഡ തുടങ്ങി പത്തോളം രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മാത്രമല്ല തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കൽ നടപടികളും ആരംഭിച്ചിട്ടുണ്ട്.