രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഇന്ധനവില വർധനവിൽ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വീണ്ടും രംഗത്ത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ വൻ വിലക്കയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ത്യൻ ഉപഭോക്താക്കളെ അതിന്റെ പൂർണ്ണമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ ഇന്ധനവും പാചകവാതകവും ലഭ്യമാകുന്നതെന്നും മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആഗോള പ്രതിസന്ധികൾക്കിടയിലും സാധാരണക്കാർക്കുള്ള സബ്‌സിഡി പരിരക്ഷകൾ രാജ്യം തുടർന്നും ഉറപ്പാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
‘അയൽരാജ്യങ്ങളേക്കാൾ കുറവ് ഇന്ത്യയിൽ’;
