വഖഫ് ബില്ലിനെതിരേ രാജ്യത്തു വൻകലാപം അഴിച്ചുവിടാനൊരുങ്ങി രാജ്യത്തിന് അകത്ത് നിന്നുള്ളവരും അതിനോടൊപ്പം തന്നെ ബംഗ്ലാദേശി ഭീകരരും. കഴിഞ്ഞ ദിവസത്തെ കോഴിക്കോട് വച്ചു നടന്ന സാദിഖലി അലി തങ്ങളുടെ പ്രസംഗം അത്രത്തോളം പ്രകോപ്പനപരമായ മത സ്പർദ്ദ ഉണർത്തുന്ന രീതിയിൽ ആയിരുന്നു.കൂടാതെ മമതയുടെ വക ബംഗാളിൽ വേറെയും, ഇതിനെല്ലാം പുറമെ ആണ് ബംഗ്ലാദേശി ഭീകരരുടെ വരവും.ജനാധിപത്യപരമായി രാജ്യത്തെ ജനങ്ങളുടെ നന്മക്ക് വേണ്ടി തന്നെ നല്ല നിയമങ്ങൾ വരുമ്പോൾ അവിടെ ഇത്തരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെ എന്ത് പേരിട്ടു വിളിക്കണം എന്ന് കൂടി മനസ്സിലാകുന്നില്ല. എന്തായാലും സാദിഖലി അലി തങ്ങളെ പോലുള്ളവർ ഇത്തരത്തിൽ ഒക്കെ കുപ്രചാരണം നടത്തുമ്പോൾ അതുണ്ടാക്കുന്ന വർഗീയ വിദ്വേഷം എത്രത്തോളം ആയിരിക്കും എന്ന് ചിന്തിച്ചാൽ മതി അതായത്, ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്നതല്ല. നമ്മുടെ പാരമ്പര്യത്തിന് എതിരാണിത്. ബഹുസ്വരതയുടെ കാവല്‍ കേന്ദ്രമായ പാര്‍ലമെന്റിനെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ആയുധമാക്കുകയാണ്. ഫാസിസം അവര്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ശത്രുകളായി കാണുകയാണ്. ഇപ്പോള്‍ അവര്‍ മുസ്ലിംകള്ക്ക് എതിരെയാണ്. ഇനിയും അവര്‍ ഇഷ്ടമില്ലാത്ത മറ്റുള്ളവര്‍ക്കെതിരെ തിരിയും എന്നത് എല്ലാവരും തിരിച്ചറിയണം. ഇതിനെയെല്ലാം നമ്മള് ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കണം.ലീഗ് മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണ്. അവിടെ സാമുദായിക സൗഹൃദത്തിനാണ് ഊന്നല്‍ നല്‍കുന്നത്. വിഷയത്തില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരുമായുള്ള ആശയവിനിമയം തുടരുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വളരെ ചെറിയ ഒരു ഭാഗമാണ് ഇത്. എന്തായാലും തീർച്ചയായും ഇതിലൂടെ ബംഗാൾ തുടക്കമിട്ടത് ഒരുപക്ഷെ അവരുടെ നേട്ടങ്ങൾക്ക് വേണ്ടി ഒരു തീപ്പൊരി വീഴ്ത്തി കൊണ്ട് നമ്മുടെ കേരളത്തിലും അവർ കലാപം അഴിച്ചു വിട്ടേക്കാം എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് കൂടാതെ പ്രതിഷേധത്തിൻ്റെ മറവിൽ ബംഗാളിലെ മുർഷിദാബാദിലുണ്ടായ കലാപത്തിനു പിന്നിൽ ബംഗ്ലാദേശി ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ബില്ലിന്റെ പേരിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അക്രമങ്ങളും കലാപങ്ങളും അഴിച്ചുവിടാൻ ബംഗ്ലാദേശി ഭീകരർ തയാറെടുത്തിരിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തെന്ന് അറിവുണ്ട്. മുർഷിദാബാദിൽ പ്രതിഷേധത്തിനിടെ ബംഗ്ലാദേശികൾ നുഴഞ്ഞുകയറി കലാപമുണ്ടാക്കിയെന്നാണ് സംസ്ഥാന സർക്കാർ കണ്ടെത്തൽ.പ്രാഥമികാന്വേഷണ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഇതു പരിശോധിച്ച ശേഷം മന്ത്രാലയം തുടർ നടപടികൾ സ്വീകരിക്കും. നിരോധിത തീവ്രവാദ സംഘടനകളായ സിമി, പിഎഫ്ഐ എന്നിവയിലെ സജീവ പ്രവർത്തകർ എസ്ഡിപിഐയുടെ മറവിൽ വ്യാജ പ്രചാരണം നടത്തി ബംഗാളിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബംഗാൾ പോലീസ് അറിയിച്ചിരുന്നു. അക്രമം രൂക്ഷമായ മേഖലകളിൽ അർധ സൈനിക സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. സംഘർഷം വ്യാപിക്കാതിരിക്കാൻ മാൾഡ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഇന്റർനെറ്റ് നിരോധനം നീട്ടി. ഇതോടൊപ്പം മുർഷിദാബാദിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങൾ നടത്തുകയും അഭ്യൂഹങ്ങൾ പരത്തുകയും ചെയ്ത 1093 അക്കൗണ്ടുകളാണ് പോലീസ് പൂട്ടിച്ചത്. 221 പേരെ അറസ്റ്റ് ചെയ്തു. അക്രമം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പായി ചില സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രകോപനപരവും തെറ്റായതുമായ നിരവധി സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. തുടർന്നു പ്രദേശത്തെ ഇൻ്റർനെറ്റ് സർവീസ് പൂർണമായും വിച്ഛേദിച്ചു. പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നതിനു സമൂഹ മാധ്യമങ്ങൾ വഴി കാമ്പെയിനുകൾ നടന്നതായും പോലീസ് പറഞ്ഞു. ഏപ്രിൽ 11ന് ആരംഭിച്ച പ്രതിഷേധം തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമാസക്തമായി. പ്രതിഷേധക്കാർ പോലീസിനു നേരേ കല്ലേറിഞ്ഞു. പൊതു സ്വകാര്യസ്വത്തുക്കൾ നശിപ്പിച്ചു. അക്രമത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അതേസമയം നമ്മളിവിടെ മറ്റൊരു കാര്യം കൂടി ഓർക്കേണ്ടത് ഉണ്ട്. രാജ്യത്തിന് മുഴുവൻ ബാധകമാകുന്ന ഈ നിയമം ബംഗാളിൽ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മൂർഷിദാബാദിൽ ഇസ്ലാമിക മതമൗലികവാദികൾ കലാപം അഴിച്ചുവിട്ടത്. കലാപത്തിനുള്ള ആഹ്വാനമാണ് ഒരർത്ഥത്തിൽ മമത നൽകിയത്. ഇപ്പോഴും ശമിച്ചിട്ടില്ലാത്ത അക്രമങ്ങളിൽ മൂന്നുപേർ കൊല്ലപ്പെടുകയും, വൻതോതിൽ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. കലാപം ആസൂത്രിതമാണെന്ന് ബംഗാൾ പോലീസ്തന്നെ വ്യക്തമാക്കി. ഗവർണറുടെ മുന്നറിയിപ്പിനെ തുടർന്ന് നിരവധി അക്രമികളെ കസ്റ്റഡിയിലെടുക്കുകയും, ക്രമസമാധാന പാലനത്തിന് ബിഎസ്എഫിനെ വിന്യസിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം വർഗീയത ആളിക്കത്തിക്കാനുള്ള ഒരവസരവും മമത പാഴാക്കാറില്ല. അധികാരം നഷ്ടമാകുമെന്ന ആശങ്കയിൽ മുസ്ലിം വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താൻ എന്തും ചെയ്യുന്ന മാനസികാവസ്ഥയിലാണ് ഈ ഭരണാധികാരി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും മമത പ്രകോപനപരമായ പ്രസ്താവനകൾ നടത്തി മുസ്ലിം വർഗീയത ആളിക്കത്തിക്കുകയുണ്ടായി. ഇതുതന്നെയാണ് വഖഫ് നിയമ ഭേദഗതിയുടെ കാര്യത്തിലും അവർ ചെയ്യുന്നത്. ഇതിൻ്റെ അനന്തരഫലമാണ് മൂർഷിദാബാദിൽ അരങ്ങേറിയ മുസ്ലിം കലാപം. മണിപ്പൂരിൽ നടന്ന വംശീയ കലാപത്തെക്കുറിച്ച് മാസങ്ങളും വർഷങ്ങളുമായി നിറംപിടിപ്പിച്ച കഥകൾ മെനയുന്ന മാധ്യമങ്ങൾ ബംഗാളിലെ കലാപത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഇങ്ങനെയൊരു അക്രമം അവിടെ അരങ്ങേറുന്നുണ്ടെന്ന ഭാവംപോലും പല മലയാള മാധ്യമങ്ങൾക്കുമില്ല. വർഗീയ കലാപം നടത്താനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന മട്ടിലാണ് പല മുസ്ലീം നേതാക്കളും പെരുമാറുന്നത്. ഇതേ സമീപനമാണ് ചില മാധ്യമങ്ങൾക്കും. വർഗീയ പ്രീണനം നടത്താതെ നീതിപൂർവ്വം പ്രവർത്തിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വസ്തുതകൾ മറച്ചുപിടിച്ച് കുപ്രചാരണം നടത്തുന്നതിൽ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കൊപ്പം മാധ്യമങ്ങളും കൈകോർക്കുകയാണ്.
വഖഫ് നിയമത്തിനെതിരെ വൻ കുപ്രചാരണം നടത്തി തങ്ങൾ, കോപ്പ് കൂട്ടി ബംഗ്ലാദേശികളും
