ജനുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ പരസ്പരം താരിഫ് യുദ്ധത്തിൽ അകപ്പെട്ടിരിക്കുകയാണ്. അപ്പോൾ ഈ ഒരു ഘട്ടത്തിൽ ഈ വ്യാപാര യുദ്ധത്തിൽ ഏറ്റവും കൂടുതൽ കോളടിക്കാൻ പോകുന്നതാകട്ടെ നമ്മുടെ ഇന്ത്യക്കും..! സാമ്പത്തിക വിദഗ്ദരുടെ ഈ കണക്ക് കൂട്ടൽ പ്രകാരം ഇന്ത്യക്ക് മുമ്പിൽ ഇപ്പോൾ തുറന്ന് ഇട്ടിരിക്കുന്നത് മികച്ച ഒരു അവസരം തന്നെയാണ്..
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ശക്തി പ്രാപിക്കുന്ന ഈ സമയത്ത് ഇന്ത്യക്ക് ഇതിലൂടെ നിരവധി നേട്ടങ്ങള്‍ കൈവരിയ്ക്കാം എന്ന നിലപാടുമായി സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍. വ്യാപാര മേഖലയിലെ ചൈനയുടെ തിരിച്ചടി പരമാവധി മുതലെടുക്കാന്‍ സാധിക്കുന്ന രാജ്യം ഇന്ത്യയാണ് എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയുടെ വര്‍ദ്ധിച്ചു വരുന്ന ശക്തിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യക്ക് നേട്ടം കൊയ്യാം എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
അതായത്, ചൈനീസ് ഇറക്കുമതിക്ക് 245% വരെ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. എന്നാല്‍, എടുത്ത നിലപാടില്‍ നിന്നും പിന്നോട്ടു പോകാത്ത നയമാണ് അമേരിക്ക സ്വീകരിക്കുന്നത്.
പുതിയ വ്യാപാര കരാറുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചൈനയൊഴികെ 75ലധികം രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ചുമത്തിയ ഉയര്‍ന്ന താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നുമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നുണ്ട്. അതായത് ചര്‍ച്ചക്കൊരുങ്ങാതെയുള്ള നിലപാട് സ്വീകരിച്ചതാണ് അമേരിക്കയെ കൂടുതല്‍ പ്രകോപിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്.
ഈ അവസരത്തിൽ, ട്രംപിന്റെ ആഗോള താരിഫുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വാണിജ്യ മേഖലക്ക് വലിയ തോതിലുള്ള തിരിച്ചടി ഉണ്ടായിട്ടില്ല എന്ന മാത്രമല്ല വളരെ പോസിറ്റീവായ ഒരു തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പ്രതികാര നടപടികളുടെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാര്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 245 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. നേരത്തേ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമേരിക്ക 145 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സമയത്ത് ചൈന ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയിരുന്നു. അമേരിക്കയിലെ ബോയിങ്ങ് കമ്പനിയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങരുതെന്ന് ചൈനീസ് സര്‍ക്കാര്‍ രാജ്യത്തെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ അമേരിക്കയിലേ്ക്ക കയറ്റുമതി നടത്താന്‍ ഏറ്റവും മികച്ച മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. ആഗോളതലത്തി്ല്‍ ട്രംപിന്റെ നിലപാടുകള്‍ വ്യാപാര മേഖലക്ക് തിരി്ച്ചടിയായി എങ്കിലും അത് ഇന്ത്യക്ക് ദോഷം ചെയ്യില്ല ഗുണമേ വരുത്തൂ എന്ന പ്രതീക്ഷയില്‍ ഒട്ടേറെ വിദഗ്ദർ മുമ്പോട്ട് വന്നിരുന്നു.. യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് അകന്നു പോകുകയാണ്. ചൈനയാകട്ടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളോടാണ് കൂടുതല്‍ സൗഹൃദം കാട്ടുന്നതും. ഈ സന്ദര്‍ഭത്തില്‍ അമേരിക്കക്ക്് വ്യാപാര മേഖലയില്‍ ഒരുമിച്ച് പോകാന്‍ പറ്റിയ രാജ്യം ഇന്ത്യ തന്നെയാണ് എന്നാണ് കരുതപ്പെടുന്നത്. പുതിയ താരിഫുകളില്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക 90 ദിവസത്തേക്ക് ഇളവ് അനുവദിച്ചിരുന്നു. ഇന്ത്യ, വിയറ്റ്നാം, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാനാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
വസ്ത്രങ്ങള്‍, വസ്ത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, റബ്ബര്‍ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 10 മേഖലകളില്‍ എങ്കിലും ഇന്ത്യക്ക് അമേരിക്കയുമായി മികച്ച വ്യാപാര ബന്ധം പുലര്‍ത്താന്‍ കഴിയും എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇലക്ട്രോണിക്സ് മേഖലയില്‍ അമേരിക്ക ചൈനയില്‍ നിന്ന്ാണ് 50 ശതമാനത്തോളം സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇത് നിലയ്ക്കുന്നതും ഇന്ത്യക്ക് ഗുണം ചെയ്യും. അതേ സമയം വിദഗ്ധ തൊഴിലാളികളുടെ അഭാവവും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും ചുവപ്പുനാടയും ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് അമേരി്ക്കന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഇവയൊക്കെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ താരിഫ് യുദ്ധത്തിലെ ഏറ്റവും വലിയ വിജയിയായി മാറാന്‍ ഇന്ത്യക്ക് കഴിയും എന്ന് തന്നെയാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം യുഎസ് താരിഫുകളില്‍ ‘ഗുരുതരമായ ആശങ്ക’ പ്രകടിപ്പിച്ചുകൊണ്ട്, ആഗോള വ്യാപാര നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ലോക വ്യാപാര സംഘടനയില്‍ ചൈന അടുത്തിടെ പരാതി നല്‍കിയിരുന്നു. യുഎസില്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മില്‍ നടക്കുന്നത് രൂക്ഷമായ താരിഫ് യുദ്ധമാണ്. എന്നാൽ യു.എസ്- ചൈന വ്യാപാര യുദ്ധത്തേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക്, പന്ത് ഇപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ് എന്നാണ് വൈറ്റ് ഹൗസ് മറുപടി നല്‍കിയത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മണിക്കുറുകള്‍ക്കകമാണ് 245 ശതമാനം നികുതി പ്രഖ്യാപനം വന്നത്. പന്തിപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ്. ഞങ്ങളുമായി വ്യാപാര കരാറുണ്ടാക്കേണ്ടത് അവരുടെ ആവശ്യമാണ്. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് പറഞ്ഞത്.