പതിറ്റാണ്ടുകളായി ഭീകരവാദത്തെ ഞങ്ങൾ പിന്തുണക്കുന്നുണ്ടെന്ന തുറന്ന് പറച്ചിലുമായി പാകിസ്ഥാൻ തന്നെ മുമ്പോട്ട് വരുമ്പോൾ അവരെ നന്നായി വെള്ളം കുടിപ്പിക്കാൻ ഒരുമ്പിട്ടിറങ്ങി മോദിയും കൂട്ടരും.. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളിൽ ഒരു തരി പോലും വിട്ടു വീഴ്ച ചെയ്യാതെ രണ്ടും കൽപ്പിച്ച് മുമ്പോട്ട് കുതിക്കുക ആണവർ..അതായത് പതിറ്റാണ്ടുകളായി ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന തുറന്ന് പറച്ചിലുകളുമായി പാക് പ്രതിരോധ വകുപ്പ് മന്ത്രി ഖ്വാജ ആസിഫ് തന്നെ ആണ് രംഗത്ത് വരുന്നത്. ഇതിന് പിന്നാലെ പഹല്‍ഗാമിലെ തീവ്രവാദ ആക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാറില്‍ നിന്നും പിന്മാറുന്നതായി ഇന്ത്യ പ്രഖ്യാപിക്കുകയായിരുന്നു. യുദ്ധ സമാനമായ നീക്കം എന്നാണ് പാകിസ്താന് ഇതിനെ വിശേഷിപ്പിച്ചതെങ്കിലും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യ. നിലവിൽ പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം കൊടുക്കേണ്ടെന്ന ശക്തമായ നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് അതറിയാമല്ലോ…അമിത് ഷാ വിളിച്ചുചേര്‍ന്ന യോഗത്തില്‍ ഇതിനായി മാര്‍ഗ്ഗരേഖ തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ് .അതായത് ഡാമുകളുടെ സംഭവരണ ശേഷി വര്‍ധിപ്പിക്കുന്നതടക്കമുള്ള മൂന്ന് ഘട്ട പദ്ധതിയാണ് സിന്ധു നദീജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാന്‍ കേന്ദ്രം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടി ഒരുക്കിയ വഴികൾ എന്തെന്നാൽ, . ഒരുതുള്ളി വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുകാത്ത വിധത്തില്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല നടപടികളാണ് തയ്യാറാക്കുന്നതെന്ന് കേന്ദ്ര ജല്‍ശക്തി മന്ത്രി സി ആര് പാട്ടീല്‍ അറിയിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഉന്നതതലയോഗത്തില്‍ പങ്കെടുത്തു.പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. കരാര്‍ മരവിപ്പിക്കുന്നത് മധ്യസ്ഥത വഹിച്ച ലോക ബാങ്കിനെ അറിയിക്കും. കരാറില്‍ പരാമര്‍ശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ സംഭരണ ശേഷി ഉയര്‍ത്താനും യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി നദികളിലെ ചളി നീക്കും.കരാര്‍ മരവിപ്പിച്ച ഔദ്യോഗിക വിജ്ഞാപനം കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാന് കൈമാറി. ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖര്‍ജിയാണ് പാകിസ്ഥാന് ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുര്‍താസയെ വിവരം അറിയിച്ചത്. അതേസമയം, നദികളുടെ കുറുകെയുള്ള അണക്കെട്ടുകള്‍ ഉപയോഗിച്ച് ജലത്തിന്റെ ഒഴുക്ക് തടഞ്ഞാല്‍ ശക്തമായ തിരിച്ചടി ഉണ്ടാവും എന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാര്‍ മരവിപ്പിച്ചതോടെ ഇന്ത്യക്ക് ഇനി പാക്കിസ്ഥാനുമായി ആലോചിക്കാതെ നദികളില്‍ അണക്കെട്ടുകള്‍ കെട്ടാം. ജമ്മു-കശ്മീരിനെ ലക്ഷ്യം വച്ച് അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനം സിന്ധു നദീജല കരാര്‍ പ്രകാരമുള്ള ഇന്ത്യയുടെ അവകാശങ്ങളെ ഹനിക്കുന്നതായി ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖര്‍ജി എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. വെള്ളം തടയാന്‍ കിഷന് ഗംഗാ ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന് പാക് സാമൂഹികമാധ്യമങ്ങള്‍ വഴി വലിയ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല പങ്കിടല്‍ കരാറാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയില്‍ 1960 സെപ്തംബറില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാന് പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് ഉടമ്പടി ഒപ്പിട്ടത്. ഒമ്പതുവര്‍ഷത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യാഥാര്‍ത്ഥ്യമായത്. കരാര്‍പ്രകാരം സിന്ധു, ഝലം, ചെനാബ് – പടിഞ്ഞാറന്‍ നദികള്‍ പാകിസ്ഥാന്. രവി, ബിയാസ്, സത്ലജ് – കിഴക്കന്‍ നദികള്‍ ഇന്ത്യയ്ക്ക്. അതിലെ ജലം ഇന്ത്യയ്ക്കും പാകിസ്ഥാനും ഒരുപോലെ പ്രധാനമാണ്.സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടി പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ശരിക്കും ഉലയ്ക്കും. കരാര്‍ മരവിപ്പിച്ചതോടെ പാക്കിസ്ഥാന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ അത് ഗുരുതരമായി ബാധിക്കും. മുഖ്യ വിളകളുടെ സീസണ് കാലത്ത് വെള്ളമൊഴുക്ക് തടയുകയും വെള്ളത്തിന്റെ ഡാറ്റ പങ്കുവയ്ക്കല്‍ തടസ്സപ്പെടുകയും ചെയ്താല്‍ എന്തുസംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. ഇന്ത്യ മുന്നറിയിപ്പ് നല്കാതിരുന്നാല് നദിയിലെ വെള്ളപ്പൊക്കം പാകിസ്ഥാനില്‍ കനത്ത നാശം വിതയ്ക്കും. സിന്ധു നദി ടിബറ്റന്‍ മേഖലയില്‍ നിന്ന് ഉത്ഭവിച്ച് ഇന്ത്യ വഴിയാണ് പാകിസ്ഥാനിലേക്ക് ഒഴുകുന്നത്. സിന്ധു നദീതടത്തെ അത്രയധികം ആശ്രയിക്കുന്ന രാജ്യമാണ് പാകിസ്ഥാന്. ജലസേചനം, കൃഷി, വൈദ്യുതി തുടങ്ങിയവയില്‍ അക്ഷരാര്‍ഥത്തില്‍ വെളളം കുടിക്കും. പഞ്ചാബ് പ്രവിശ്യ ജലസേചനത്തിനായി സിന്ധുവിനെയും അതിന്റെ പോഷകനദികളെയുമാണ് ആശ്രയിക്കുന്നത്. പാകിസ്ഥാന്റെ 85 ശതമാനം കാര്‍ഷിക ഉത്പന്നങ്ങളും വിളകളും ഉത്പാദിപ്പിക്കുന്നത് അവിടെയാണ്. അതേസമയം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ് അറിയിച്ചത്. ‘പഹല്‍ഗാം ഭീകരാക്രണത്തിന്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിനുമുന്നിലെത്തിക്കണ്ടേതുണ്ട്. പഹല്‍ഗാമില്‍ ഹിന്ദുക്കളെ ലക്ഷ്യമിടുകയും 26 പേരെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്ലാമിക ഭീകരാക്രമണത്തില്‍ ബാധിക്കപ്പെട്ട ഇന്ത്യയ്ക്കൊപ്പം എല്ലാഅര്‍ഥത്തിലും അമേരിക്ക നിലകൊള്ളുന്നു.’ തുള്‍സി ഗബ്ബാര്‍ഡ് എക്സില്‍ കുറിച്ചു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് പിന്തുണ അറിയിച്ച് പരസ്യമായി പ്രതികരിക്കുന്ന ഉന്നത വ്യക്തികളില്‍ ഒരാളാണ് തുള്‍സി ഗബ്ബാര്‍ഡ്. ‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും സഹാനുഭൂതിയുമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ നീചപ്രവൃത്തിയ്ക്ക് ഉത്തരവാദികളായവരെ വേട്ടയാടാന്‍ എല്ലാ പിന്തുണയുമുണ്ടാകും’ എന്നും തുള്‍സി കൂട്ടിച്ചേർത്തു.എന്നാൽ അതോടൊപ്പം തന്നെ ഇന്ത്യയും പാകിസ്താനും ഇടയിലെ സംഘർഷങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാമെന്നാണ് ഇറാന് അറിയിച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഇറാന് വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇന്ത്യയും പാകിസ്താനും സഹോദരതുല്യരായ രാഷ്ട്രങ്ങളാണ്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ സന്നദ്ധമാണെന്നും ഇറാന് വ്യക്തമാക്കി.ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തമായ സാംസ്കാരിക ബന്ധമുണ്ട്. ജനങ്ങള്‍ തമ്മിലും ബന്ധമുണ്ട്. ഇതിനെയെല്ലാം വളരെ പ്രധാന്യത്തോടെയാണ് ഞങ്ങള്‍ കാണുന്നതെന്നും വ്യക്തമാക്കിയ സയീദ് അബ്ബാസ് അരാഗ്ചി പ്രശസ്ത പേര്‍ഷ്യന്‍ കവിയായ സാദിയുടെ വരികളും ഉദ്ധരിച്ചു. ‘ഒരാത്മാവിന്റെയും സത്തയുടെയും സൃഷ്ടിയിലെ അംഗങ്ങളാണ് എല്ലാ മനുഷ്യരും, അതിലൊരാള്‍ക്കുണ്ടാകുന്ന വേദന മറ്റുള്ളവരിലും അനുഭവപ്പെടും’ വിദേശകാര്യ മന്ത്രി എക്സില്‍ കുറിച്ചു.
പാകിസ്ഥാനെ നല്ലോണം വെള്ളം കുടിപ്പിക്കും,മോദിയുടെ കിടിലൻ പദ്ധതി
