ലോകത്തെ ഞെട്ടിച്ച് പ്രതിരോധം ഒരുക്കി ഇന്ത്യ, കണ്ണും തള്ളി പാകിസ്ഥാൻ

നേര്‍ക്ക് നേര്‍ നിന്ന് കളിക്കാനുള്ള ധൈര്യമൊന്നും പാക്കിസ്ഥാന് പണ്ടേയില്ല എന്ന് അവരുടെ പ്രവര്‍ത്തന രീതികള്‍ തെളിയിച്ചിട്ടുള്ള കാര്യമാണ് അത് ഇത്തരത്തിലുള്ള ഒളിഞ്ഞും മറിഞ്ഞും നിന്നുള്ള ഭീകരംക്രമണങ്ങൾ വീണ്ടും അടിവര ഇട്ട് കാണിക്കുകയാണ്.. പോരാത്തതിന് ഇന്ത്യയുടെ നവീന പ്രതിരോധ സംവിധാനങ്ങളുടെ ഏഴയലത്തുപോലും എത്താന്‍ പാക്കിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനിടയില്‍, ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പാക്കിസ്ഥാന്‍ നിരവധി നൂതന റഡാറുകളും ഉപരിതല-വിമാന മിസൈല്‍ സംവിധാനങ്ങളും വിന്യസിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് കൊണ്ടൊക്കെ വല്ല ഗുണവും ഉണ്ടോ എന്ന് ചോദിച്ചാൽ ഒറ്റ വക്കിൽ പറയാം ഇല്ലേ ഇല്ല. എങ്ങനെ എന്ന് വിശദീരിക്കാം..നിലവിൽ ചൈനീസ് നിര്‍മ്മിതമായ സെമി-ആക്ടീവ് റഡാര്‍ ഹോമിംഗ് (SARH) സര്‍ഫേസ്-ടു-എയര്‍ മിസൈല്‍ വ്യോമ പ്രതിരോധ സംവിധാനമായ HQ-9 ഉം HT-233 റഡാറുകളടക്കം അവരുടെ കൈകളിൽ ഉണ്ടെന്ന റിപ്പോട്ടുകൾ ലഭിച്ചു കഴിഞ്ഞു.. എന്നാൽ പ്രവര്‍ത്തന മികവ് കൊണ്ട് ഇവയെ തരിപ്പണമാകാന്‍ ശേഷിയുള്ള ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് മറുവശത്ത് ഉള്ളത് എന്നത് പാക്കിസ്ഥാന് നന്നായി അറിയാവുന്ന കാര്യവുമാണ്. ശത്രുവിന്റെ വ്യോമ പ്രതിരോധ അടിച്ചമര്‍ത്തല്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി Su-30MKI യുദ്ധവിമാനങ്ങള്‍, റഷ്യന്‍ Kh-31P ആന്റി-റേഡിയേഷന്‍ മിസൈലുകള്‍, തദ്ദേശീയമായി വികസിപ്പിച്ച രുദ്രം-1 മിസൈലുകള്‍ എന്നിവയാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ളത്. ദീര്‍ഘദൂര ഉപരിതല-വായു മിസൈല്‍ സംവിധാനമായ HQ-9 ന് ഏകദേശം 125 കിലോമീറ്റര്‍ ദൂരപരിധിയാണുള്ളത്. ആക്റ്റീവ് റഡാര്‍ ഹോമിംഗ്, ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റം എന്നിവയുമായി പ്രവര്‍ത്തിക്കുന്ന, ഈ HT-233 ഫേസ്ഡ്-അറേ ഫയര്‍ കണ്‍ട്രോള്‍ റഡാറിന് 150 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. ചൈനീസ് S-300PMU വിന്റെ ഒരു നൂതന പതിപ്പായ HQ-9 മിസൈലിന്, ഫൈറ്റര്‍ ജെറ്റുകള്‍, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ വ്യോമ ഭീഷണികളെ നശിപ്പിക്കാന്‍ കഴിയും.പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍, പ്രത്യേകിച്ച് ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ ഈ സംവിധാനങ്ങള്‍ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട് എന്നാണ് വിവരം. ഈ സ്ഥലങ്ങളെല്ലാം തന്നെ ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ്. പാക്കിസ്ഥാന്റെ കൈവശമുള്ള മറ്റൊന്നാണ് LY-80 യും, LY-80 ev യും. മീഡിയം-റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം ആണിവ, LY-80EV എന്നത് LY-80 ന്റെ ഒരു എക്‌സ്റ്റെന്‍ഡഡ്-റേഞ്ച് വകഭേദമാണ്. LY-80 ന് 40 കിലോമീറ്റര്‍ വരെയാണ് ദൂരപരിധി, അതേസമയം LY-80EV ക്ക് 70 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. വിവിധ വ്യോമാക്രമണ ഭീഷണികളില്‍ നിന്ന് നിര്‍ണായക ആസ്തികളെ സംരക്ഷിക്കുന്നതിനാണ് രണ്ട് സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. IBS-150 ടബാന്‍ഡ് പാസീവ് ഇലക്ട്രോണിക് സ്‌കാന്‍ ചെയ്ത അറേ റഡാറും ഘബാന്‍ഡ് ഫയര്‍ കണ്‍ട്രോള്‍ റഡാറും ഇവയ്ക്കുണ്ട്.താഴ്ന്ന ഉയരത്തില്‍ പറക്കുന്ന വസ്തുക്കളെ ലക്ഷ്യം വയ്ക്കാന്‍ ഈ സംവിധാനങ്ങള്‍ക്ക് കഴിയും.അതിര്‍ത്തിക്കടുത്തുള്ള സൈനിക താവളങ്ങളുടെയും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണത്തിനായാണ് ഇവ പ്രധാനമായും വിന്യസിച്ചിരിക്കുന്നത്. ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ സംവിധാനമായ HQ-7 ന്റെ കയറ്റുമതി പതിപ്പ് ആണ് FM-90.15 കി.മീ. ആണ് ഇവയുടെ ദൂരപരിധി. ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍, താഴ്ന്നു പറക്കുന്ന വിമാനങ്ങള്‍ എന്നിവയെ ലക്ഷ്യമിടാന്‍ കഴിയുന്ന കമാന്‍ഡ്-ഗൈഡഡ് മിസൈലുകള്‍ ആണിവ. അതിര്‍ത്തിക്കടുത്തുള്ള സൈനിക താവളങ്ങളുടെയും വിമാനത്താവളങ്ങളുടെയും സംരക്ഷണത്തിനായി ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. 2019-ലെ ബാലകോട്ട് വ്യോമാക്രമണത്തിനുശേഷം, ഇന്ത്യയുടെ വ്യോമാക്രമണങ്ങള്‍ തടയുക എന്നതാണ് പാക്കിസ്ഥാന്റെ ഈ വിന്യാസങ്ങളുടെയെല്ലാം ലക്ഷ്യം.ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് HQ-9/P യുടെയും അതിന്റെ HT-233 റഡാറിന്റെയും വിന്യാസം. എന്നാല്‍, ദിനം ഇന്ത്യയുടെ നൂതന SEAD തന്ത്രങ്ങള്‍ക്കെതിരെ ഈ റഡാറുകളുടെ ഫലപ്രാപ്തി പോരാതെ വരും.SEAD ദൗത്യങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ വ്യോമസേന Su30MKI യുദ്ധവിമാനങ്ങളും Kh-31P വികിരണ വിരുദ്ധ മിസൈലുകളും ഉപയോഗിച്ചിട്ടുണ്ട്. ദീര്‍ഘദൂര പറക്കലുകള്‍ക്കും ഭാരമേറിയ ആയുധങ്ങള്‍ വഹിക്കാനും കഴിവുള്ള ഈ മള്‍ട്ടി-റോള്‍ യുദ്ധവിമാനത്തിന് ഉയര്‍ന്ന ഉയരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ വരെ മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്നതിനാല്‍ SEAD ദൗത്യങ്ങള്‍ക്ക് ഇത് അനുയോജ്യമാണ്. Kh-31P, Rudram-1, BrahMos-A, Astra എന്നീ മിസൈലുകള്‍ക്കൊപ്പം. Su-30MKI യുടെ ദീര്‍ഘമായ പ്രവര്‍ത്തന ശ്രേണിയും നൂതന ഏവിയോണിക്സും പാക്കിസ്ഥാന്‍ റഡാറുകളെ ലക്ഷ്യം വയ്ക്കുന്നതില്‍ ഫലപ്രദമാക്കുന്നു.സൂപ്പര്‍സോണിക് റേഡിയേഷന്‍ വിരുദ്ധ മിസൈല്‍ ആണ് Kh-31P. 110-250 കി.മീ ആണ് ഇതിന്റെ ദൂരപരിധി, മാക് 3.5+ വേഗതയും. കെ-ബാന്‍ഡ് റഡാര്‍ സിഗ്‌നലുകള്‍ കണ്ടെത്തുന്ന പാസീവ് ഹോമിംഗ് ഹെഡ് ലോഞ്ച് ചെയ്യുന്നതിന് മുമ്പോ ശേഷമോ ലോക്ക്-ഓണ്‍ മോഡില്‍ പ്രവര്‍ത്തിക്കുന്നു. റഡാര്‍ സിഗ്‌നേച്ചര്‍ കുറവായതിനാല്‍ റഡാര്‍ കണ്ടെത്തല്‍ ഒഴിവാക്കാന്‍ ഇവയ്ക്ക് കഴിയും. ഉയരത്തില്‍ നിന്ന് മിസൈല്‍ വേഗത്തില്‍ താഴേക്ക് വരുന്നതിനാല്‍ റഡാറിന് പ്രതികരിക്കാന്‍ സമയം ലഭിക്കില്ല. ചുരുക്കി പറഞ്ഞാൽ പാകിസ്ഥാൻ പെരുവഴിയിൽ ആണ്.. ഇനി അതിലും വലിയ പെരുവഴിയിലേക്ക് പോകാനുള്ള വഴി ആണ് നമ്മളെ കേറി ചൊറിഞ്ഞു കൊണ്ട് ഒരുക്കിയിട്ട് ഉള്ളതും.

Leave a Reply

Your email address will not be published. Required fields are marked *