സാമ്പത്തിക വളർച്ചയിൽ അതിവേഗം മുമ്പോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം.. മറ്റൊരു രാജ്യങ്ങൾക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത തരത്തിലുള്ള കുതിപ്പാണ് കാഴ്ച്ച വച്ചു കൊണ്ടിരിക്കുന്നത്.. അതിനിടെ 2027 ൽ നമ്മൾ ലോക സാമ്പത്തിക ശക്തിയിൽ 3 ആം സ്ഥാനത്ത് എത്തുമെന്ന് imf- ഉം പ്രവചിച്ചു കഴിഞ്ഞു… ഇപ്പോഴിതാ ഉടനടി ഇന്ത്യ അമേരിക്ക വ്യാപാര കരാറിലേക്ക് നീങ്ങുകയാണ്.. ട്രംപിന്റെ വായടപ്പിച്ചു കൊണ്ട് ഉള്ള ഈ നീക്കത്തിൽ നേട്ടങ്ങൾ ഭൂരിഭാഗവും നമ്മൾ ഇന്ത്യക്കാണ് എന്നതാണ് മറ്റൊരു കാര്യം.. ലോക രാജ്യങ്ങൾക്കെതിരെ മുഴുവൻ ട്രമ്പ് മുഴക്കിയ താരിഫ് ഭീഷണി ഇവിടെ മോദിയുടെ നീക്കത്തിൽ ഇല്ലാതാവുകയും ചെയ്യുന്നു… എന്താണ് സംഭവിച്ചത് നമുക്ക് പരിശോധിക്കാം..!
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാർ ജൂൺ 25 നകം അന്തിമമാകുമെന്നാണ് റിപ്പോർട്ടുകൾ.. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു വലിയ ഉഭയകക്ഷി വ്യാപാര കരാറിന് (BTA) മുന്നോടിയായിട്ടാണ് ഇരു രാജ്യങ്ങളും ചർച്ചകൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നത്.കൂടുതൽ വ്യാപാര ചർച്ചകൾക്കായി അമേരിക്കൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം അടുത്ത മാസം ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസം. “ചർച്ചകൾ പുരോഗമിക്കുന്നു. കാര്യങ്ങൾ ശരിയായ ദിശയിലാണ്,” വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു .
ഇന്ത്യയുടെ മുഖ്യ ചർച്ചാ ഉദ്യോഗസ്ഥനും വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറിയുമായ രാജേഷ് അഗർവാൾ അടുത്തിടെ വാഷിംഗ്ടണിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ സന്ദർശനം.
2025 അതായത് ഈ വർഷം സെപ്റ്റംബർ-ഒക്ടോബറോടെ കരാറിന്റെ ആദ്യ ഘട്ടം അവസാനിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയത് ഒരു പ്രധാന തടസ്സമായിരുന്നു.. ഇത് ജൂലൈ 9 വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ താരിഫിൽ നിന്ന് പൂർണ്ണമായ ഇളവാണ് ഇടക്കാല കരാറിന് കീഴിൽ ഇന്ത്യ ആവശ്യപ്പെടുന്നത്. 2025 സാമ്പത്തിക വർഷത്തിൽ തുടർച്ചയായ നാലാം വർഷവും അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി തുടർന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 131.84 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയുടെ കയറ്റുമതിയുടെ 18 ശതമാനവും ഇറക്കുമതിയുടെ 6.22 ശതമാനവും അമേരിക്കയിൽ നിന്നാണ്. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ അമേരിക്കയുമായി 41.18 ബില്യൺ ഡോളറിന്റെ ചരക്ക് വ്യാപാര മിച്ചം രേഖപ്പെടുത്തി, മുൻ വർഷം ഇത് 35.32 ബില്യൺ ഡോളറായിരുന്നു. 2030 ആകുമ്പോഴേക്കും ഉഭയകക്ഷിരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
എന്നാൽ അതേസമയം.. ട്രംപിന്റെ വാദങ്ങൾ പൊളിഞ്ഞത് ആകട്ടെ ഇവിടെ നിന്നുമാണ്.. അതായത്, us കമ്പനികൾ ഇന്ത്യയിൽ നിന്ന് ഏകദേശം 85 ബില്യണോളം സമ്പാദിക്കുന്നുണ്ട് എന്ന കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്..,ബഹറിൻ ഉൾപ്പടെ ഉള്ള പല രാജ്യങ്ങളുടെയും ടോട്ടൽ ജിഡിപിയെക്കാൾ എത്രയോ മുകളിൽ ആണത് പ്രധാനമായിട്ടും, ഡിജിറ്റൽ സർവീസ്, ഇന്റലെക്ച്വൽ പ്രോപ്പർട്ടി, എഡ്യൂക്കേഷൻ, ഫിനാൻസ്, എന്നീ മേഖലകളിലൂടെ ആണ് അമേരിക്കൻ കമ്പനികൾ വൻ നേട്ടം കൊയ്യുന്നത് ഇന്ത്യയെ വച്ച് ഇത്രയും നേട്ടം കൊയ്തിട്ട് ആണ് ട്രമ്പ് ഇന്ത്യ വലിയ താരിഫ് കിങ് ആണെന്ന വാദം ഉന്നയിച്ചത്.. അപ്പോൾ ഈ റിപ്പോട്ടുകൾ പുറത്ത് വന്നതോടെ ട്രംപിന്റെ വായ സ്വന്തം അങ്ങ് അടഞ്ഞു.. അതേ ഇന്ത്യയുമായി നല്ല ബന്ധം കൊണ്ട് പോവാതെ ഇരുന്നാൽ നഷ്ടം അവർക്ക് കൂടി ആണ്..ഇന്ത്യ താരിഫ് ഇളവുകൾ തേടുന്ന പ്രധാന മേഖലകൾ ഇനി നമുക്ക് പരിശോധിക്കാം..: തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ, പ്ലാസ്റ്റിക്, രാസവസ്തുക്കൾ, ചെമ്മീൻ, വാഴപ്പഴം, മുന്തിരി, എണ്ണക്കുരു തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ.അമേരിക്കൻ തീരുവ കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തുന്ന മേഖലകൾ: വ്യാവസായിക വസ്തുക്കൾ, ഇലക്ട്രിക് വാഹനങ്ങൾ, വൈൻ, പാൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, ആപ്പിൾ, മരക്കൊമ്പ്, ജനിതകമാറ്റം വരുത്തിയ (GM) വിളകൾ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട കാർഷിക ഇനങ്ങൾ.നിയന്ത്രണപരമായ ആശങ്കകൾ കാരണം ന്യൂഡൽഹി GM ഇറക്കുമതിയിൽ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും, കന്നുകാലി തീറ്റയായ അൽഫാൽഫ വൈക്കോൽ പോലുള്ള GM അല്ലാത്ത കാർഷിക ഇനങ്ങൾ ഇറക്കുമതി ചെയ്യാൻ തയ്യാറാണ്.
അമേരിക്കയുമായുള്ള ഈ കരാർ നിലവിലുള്ള വ്യാപാര പ്രതിസന്ധികളെ വളർച്ചാ അവസരങ്ങളാക്കി മാറ്റുമെന്നും, പുതിയ വിപണി പ്രവേശനം സാധ്യമാക്കുമെന്നും, ഇന്ത്യയുടെ കയറ്റുമതി സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് നേരത്തെ സൂചിപ്പിച്ചിരുന്നു.എന്തായാലും ഇവിടെ അമേരിക്കയുടെ കള്ള കണക്കുകൾ പൊളിഞ്ഞതോടെ ട്രമ്പിന് വിട്ടു വീഴ്ച ചെയ്യാതെ പറ്റില്ല..!