ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ പാകിസ്താനെ നാല് ഭാഗങ്ങളായി വിഭജിച്ചേനെ: രാജ്‌നാഥ് സിംഗ്

പനാജി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂറിൽ നാവികസേനയുടെ പങ്കിനെ പ്രശംസിച്ച അദ്ദേഹം ഇന്ത്യൻ നാവികസേനയുടെ തയ്യാറെടുപ്പ് തന്നെ പാകിസ്താനെ ഭയപ്പെടുത്താൻ പര്യാപ്തമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ 1971-ലേതിനേക്കാൾ മോശമായ ഫലം പാകിസ്താൻ നേരിടേണ്ടിവരുമായിരുന്നുവെന്നും നാല് ഭാഗങ്ങളായി വിഭജിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നപ്പോൾ പാകിസ്താൻ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു എന്നതിന് 1971 ഒരു സാക്ഷിയാണ്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ പാകിസ്താൻ നാലായി വിഭജിക്കപ്പെടുമായിരുന്നു എന്ന് ഞാൻ കരുതുന്നു,” പ്രതിരോധ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *