അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ ഓർമ്മകളിൽ സഹപാഠികൾ

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ ഓർമ്മകളിൽ സഹപാഠികൾ.പഠനത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും രഞ്ജിത മുന്നിലായിരുന്നുവെന്നാണ് സഹപാഠികൾ ഓർമ്മകൾ പങ്കുവെച്ച് പറഞ്ഞത്. 2004-07 ബാച്ചിലാണ് പുല്ലാട്ടുനിന്നും പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയോടുചേർന്നുള്ള കോളേജ് ഹോസ്റ്റലിൽ രഞ്ജിത താമസിച്ചുപഠിച്ചത്. ഈ ബാച്ചിലെ മികച്ച വിദ്യാർത്ഥിനിയായിരുന്നു രഞ്ജിത.പഠനത്തിലും പഠനത്തിനപ്പുറം എല്ലാ കാര്യങ്ങളിലും അവൾ മികവ് പുലർത്തിയിരുന്നു. ഇതേ ബാച്ചിലെ വിദ്യാർഥിയും എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്‌സുമായിരുന്ന അശ്വതിയാണ് ഓർമ്മകൾ പങ്കുവെച്ചത്.പഠനം കഴിഞ്ഞ് പന്തളത്ത് ആശുപത്രിയിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.

എന്നാൽ പിരിഞ്ഞശേഷവും രഞ്ജിത സഹപാഠികളുമായി സുഹൃദ്ബന്ധം പുലർത്തിയിരുന്നു. കോഴഞ്ചേരിയിൽ സർക്കാർ ആശുപത്രിയിൽ ജോലിനോക്കുന്ന കാലത്തും അവധിയെടുത്ത് വിദേശത്തേക്ക് പോകുന്ന സമയത്തുമെല്ലാം ഫോൺ കാളുകളിലൂടെ സൗഹൃദം തുടരാറുണ്ടായിരുന്നുവെന്നും വേദനയോടെ സഹപാഠി ഓർമ്മിക്കുന്നു. എന്നാൽ ഇരുവരും അവസാനം കണ്ടു പിരിഞ്ഞത് ഒരുവർഷം മുമ്പ് ആയിരുന്നു. മകന്റെ തൊണ്ടയ്ക്ക് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പന്തളം മെഡിക്കൽമിഷൻ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അതെന്നും കൂട്ടുകാരി പറയുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു എയർ ഇന്ത്യയുടെ വിമാനം തകർന്നു വീണത്. വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻപേരും മരിച്ചതായി സ്ഥിരീകരണം ഉണ്ടായെങ്കിലും ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അപകടത്തിൽ 241 പേരും മരിച്ചതായി ​ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. ​​ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *