പശ്ചിമ ബംഗാളിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ വിചിത്രവും അതേസമയം നിർണായകവുമായ നീക്കവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പുതിയ സർക്കാർ രംഗത്ത്. മുൻപ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിതരണം ചെയ്ത മുഴുവൻ ജാതി സർട്ടിഫിക്കറ്റുകളും വ്യാപകമായി പരിശോധിക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനം.
ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ സബ് ഡിവിഷണൽ ഓഫീസർമാർക്കും പുതിയ സർക്കാർ അടിയന്തര നിർദേശം നൽകി കഴിഞ്ഞു. മുൻപ് വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും പൂർണ്ണമായി ഉറപ്പുവരുത്തണമെന്നാണ് ഒഫീഷ്യൽ ഓർഡറിൽ വ്യക്തമാക്കിയിരിക്കുന്നത്. സർട്ടിഫിക്കറ്റുകൾ അനുവദിച്ചതിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ വ്യാജരേഖ ചമയ്ക്കലോ കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും സുവേന്ദു അധികാരി സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കമാണിതെന്ന ആക്ഷേപവും ഇതിനകം ഉയർന്നു കഴിഞ്ഞു.
