കൊടും ചൂടിന് പിന്നാലെ എത്തിയ വേനൽമഴയും ശക്തമായ കാറ്റും എറണാകുളം ജില്ലയിലെ കാർഷിക മേഖലയെ തകർത്തെറിഞ്ഞു. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 43.38 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിളവെടുപ്പിന് പാകമായ പച്ചക്കറികളും പഴവർഗങ്ങളും നശിച്ചതോടെ ജില്ലയിലെ പതിനായിരത്തിലധികം കർഷകരുടെ സ്വപ്നങ്ങളാണ് പാതിവഴിയിൽ പൊലിഞ്ഞത്.
എറണാകുളം ജില്ലയിൽ 43 കോടിയുടെ കൃഷിനാശം
