തിരുവനന്തപുരം: ക്ഷേമ പെൻഷന് വക ക ണ്ടെത്തുന്നതിനായി ഇന്ധന സെസ് ഏർപ്പെ ടുത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ഡീ സൽ നികുതിയിൽ 3.21 ശതമാനത്തിന്റെ ഇ ടിവുണ്ടായെന്ന് കണക്കുകൾ. മുമ്പ് കേരള ത്തെ ആശ്രയിച്ചിരുന്ന ചരക്ക് ലോറികളടക്കം സെസിൽനിന്ന് ഒഴിവാകാൻ ഇതര സംസ്ഥാ നങ്ങളിൽനിന്ന് ഡീസൽ നിറയ്ക്കുന്നതാണ് ഇതിന് കാരണം. രണ്ട് രൂപ സെസ് വന്നതോ ടെ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന ഡീ സൽ വില കേരളത്തിലാണ് മൂന്ന് മുതൽ ആ റുരൂപ വരെയാണ് വിലയിലെ വ്യത്യാസം.
കേരളത്തെ സംബന്ധിച്ച് രണ്ട് രൂപ സെസ് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ഇന്ധന നികുതി യായി കിട്ടിയിരുന്ന വരവും കുറയുകയും ചെ യ്തുവെന്നതാണ് ഫലത്തിൽ സംഭവിച്ചത്.2024-25 സാമ്പത്തിക വർഷം ഡീസലിൽ നി ന്നുള്ള ആകെ നികുതി വരവ് 3971.94 കോടി രൂപയാണ്. തൊട്ടു മുൻ വർഷം (2023-24) ഇ ത് 4103.86 കോടിയായിരുന്നു.